കോന്നി കേരളത്തിലെ വിസ്തൃതിയേറിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്. പ്രകൃതിരമണീയമായ ഗവിയിൽ നിന്നാരംഭിച്ച് ശബരിമലയുടെ അടിവാരത്തിലൂടെ അടവിയും കോന്നിയും കടന്ന് പത്തനംതിട്ട ജില്ല ആസ്ഥാനത്തിനു തൊട്ടടുത്തെത്തി അടൂരിനു തൊട്ടടുത്ത് അവസാനിക്കുന്നതാണ് ഈ മണ്ഡലം. 11 ഗ്രാമപഞ്ചായത്തുകളാണ് കോന്നി മണ്ഡലത്തിലുള്ളത്. വോട്ടർമാരുടെ എണ്ണം 1,97,956.
ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച ഒരു പാരന്പര്യം 1996 വരെ കോന്നിക്കുണ്ടായിരുന്നു. 1965ൽ നിലവിൽ വന്ന കോന്നി മണ്ഡലത്തെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്പായി പരിഷ്കരിച്ചു. മണ്ഡലാതിർത്തി പുനർനിർണയിച്ചതോടെയാണ് വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും കോന്നി മുന്നിലായത്. 1996 മുതൽ 23 വർഷം കോണ്ഗ്രസിലെ അടൂർ പ്രകാശ് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ബലപ്പെടുത്തി വിജയിപ്പിച്ച മണ്ഡലമാണിത്.
ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡല ചരിത്രത്തിലെ പ്രഥമ ഉപതെരഞ്ഞെടുപ്പ്.
ആറു മാസം മുന്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പാണു കോന്നിയെ മൂന്നു മുന്നണികൾക്കും കൈയെത്താവുന്ന ദൂരത്തിലാക്കിയിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കോന്നിയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ 2721 വോട്ടുകളുടെ വ്യത്യാസവും എൽഡിഎഫും എൻഡിഎയും തമ്മിൽ 440 വോട്ടിന്റെ വ്യത്യാസവുമാണ് ലോക്സഭയിലേക്ക് രേഖപ്പെടുത്തിയത്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കു മാത്രം പരാജയപ്പെട്ട ബിജെപിയിലെ കെ. സുരേന്ദ്രൻ അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്പോൾ കോന്നിയിൽ സ്ഥാനാർഥിയായി വന്നതിനു പിന്നിലെ രാഷ്ട്രീയം എന്തെന്ന് ഇതോടെ വ്യക്തം. സുരേന്ദ്രൻ ലോക്സഭയിലേക്കു മത്സരിച്ച ഇത്തവണ കോന്നിയിൽ ബിജെപിക്കു ലഭിച്ച 46,506 വോട്ടുകൾ റിക്കാർഡ് നേട്ടം തന്നെയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ സ്ഥാനാർഥിയായതിനു പിന്നാലെ കോന്നി ത്രികോണ പോരാട്ടത്തിലേക്കു നീങ്ങുകയും ചെയ്തു.
വികസനം മുഖമുദ്രയാക്കി രണ്ടു പതിറ്റാണ്ടിലേറെയായി സ്വന്തമാക്കിവച്ചിരിക്കുന്ന മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പത്തനംതിട്ട ഡിസിസിയുടെ മുൻ പ്രസിഡന്റ് പി. മോഹൻരാജിനെ രംഗത്തിറക്കുകയായിരുന്നു. സ്വന്തം നാട്ടുകാരനിലൂടെ മണ്ഡലം തിരികെപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യുവജനനേതാവ് കെ.യു. ജനീഷ് കുമാറിനെ എൽഡിഎഫ് മത്സരിപ്പിക്കുന്നത്.
പോര് കടുത്തതോടെ കോന്നി ചർച്ച ചെയ്യുന്നതു രാഷ്ട്രീയമല്ല. ആദ്യഘട്ടത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കല്ലുകടികളും മറ്റും വിഷയമായിരുന്നു. മഞ്ഞുരുകി കളംതെളിഞ്ഞതോടെ വികസനവിഷയം ഉന്നയിക്കപ്പെട്ടു. അവസാനഘട്ടത്തിലെത്തുന്പോൾ അടിയൊഴുക്കുകളാണ് കോന്നിയിൽ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരെ സാമുദായികമായി വേർതിരിച്ച് വോട്ടിന്റെ കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
പി. മോഹൻരാജിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കോന്നിയിൽ ആദ്യഘട്ടത്തിൽ ചില അപസ്വരങ്ങളുയർന്നു. അടൂർ പ്രകാശ് എംപിയുടെ താത്പര്യത്തിനു വിരുദ്ധമായി സ്ഥാനാർഥി നിർണയം നടന്നുവെന്നതാണു കാരണമായത്. എന്നാൽ, അടൂർ പ്രകാശ് തന്നെ നേരിട്ടെത്തി പ്രചാരണം ഏറ്റെടുത്തതോടെ പ്രശ്നങ്ങൾ കെട്ടടങ്ങി. നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രചാരണ രംഗത്തുണ്ട്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ യുഡിഎഫ് പ്രവർത്തകരെ സജ്ജരാക്കിയത്. നേതാക്കൾ തന്നെ ഇതിൽ പങ്കെടുത്തു.
അടൂർ പ്രകാശ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കു മോഹൻരാജ് വിജയിക്കണമെന്നതാണ് യുഡിഎഫ് പ്രചാരണ വിഷയം. യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ നൽകിയ 1845 പട്ടയങ്ങൾ റദ്ദാക്കിയ നടപടിയും മുഖ്യവിഷയങ്ങളിലൊന്നാക്കിയിട്ടുണ്ട്. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ മണ്ഡലത്തിലെത്തി.
കെ.യു. ജനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം സിപിഎമ്മിലും തുടക്കത്തിൽ ചില അപസ്വരങ്ങൾക്കിടയാക്കിയിരുന്നു. മണ്ഡലത്തിലെ സീനിയർ നേതാക്കളെയും ജില്ലാ കമ്മിറ്റി നിർദേശിച്ചവരെയും പിന്തള്ളി ജനീഷ് സ്ഥാനാർഥിയായതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിലടക്കം വിമർശനമുണ്ടായി. എന്നാൽ, മന്ത്രിമാർ പ്രചാരണം ഏറ്റെടുത്ത് രംഗത്തിറങ്ങിയതോടെ എൽഡിഎഫിനു വിജയിക്കുകയെന്നതു മാത്രമായി ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം മണ്ഡലത്തിൽ ക്യാന്പ് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് മണ്ഡലത്തിന്റെ വിലയിരുത്തൽ നടത്തിവരുന്നു. മന്ത്രിമാരും എംഎൽഎമാരും ഭവനസന്ദർശനം നടത്തി വോട്ടുറപ്പിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളാണ് പ്രധാന പ്രചാരണവിഷയമെങ്കിലും ബിജെപി ഉന്നയിച്ചിട്ടുള്ള ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാതെ തരമില്ലെന്ന നിലയിലാണ് എൽഡിഎഫ്. തങ്ങളിലും വിശ്വാസികളുണ്ടെന്നും വിശ്വാസ സംരക്ഷകരാണെന്നും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ കോന്നിയിലെത്തി വിളംബരം നടത്തിയിട്ടുണ്ട്.
ശബരിമല വിശ്വാസ, ആചാര വിഷയങ്ങൾ ഉന്നയിച്ചു തന്നെ വോട്ടുറപ്പിക്കാനാണു ബിജെപിയുടെ ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വോട്ടുകളുടെ അടിസ്ഥാനവും ശബരിമല വിഷയമായിരുന്നുവെന്നതാണ് അന്നു മത്സരിച്ച സുരേന്ദ്രനെ തന്നെ വീണ്ടും രംഗത്തിറക്കാൻ പ്രധാന കാരണം. ദേശീയ, സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ പ്രചാരകരായുണ്ട്. സമുദായ സംഘടനകളുടെ പിൻബലമാണ് മറ്റൊരു ലക്ഷ്യം.
ആറുമാസം മുന്പു നേടിയ വോട്ട് നിലനിർത്തുകയും അതോടൊപ്പം അല്പംകൂടി മുന്നേറുകയും ചെയ്താൽ മണ്ഡലത്തിൽ വിജയിക്കാമെന്നതാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. താഴെത്തട്ടിലാണ് ഇതിനുള്ള പ്രധാന പ്രവർത്തനം. പക്ഷേ ലോക്സഭ തെരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്ന് മറ്റു രണ്ടു മുന്നണികളും വിലയിരുത്തുന്നു. സാമുദായികമായ ഘടകങ്ങളുടെ വീതം വയ്പിലൂടെയാണ് കോന്നിയിലെ അവസാനഘട്ട കണക്കെടുപ്പ്.
ബിജു കുര്യൻ
ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച ഒരു പാരന്പര്യം 1996 വരെ കോന്നിക്കുണ്ടായിരുന്നു. 1965ൽ നിലവിൽ വന്ന കോന്നി മണ്ഡലത്തെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്പായി പരിഷ്കരിച്ചു. മണ്ഡലാതിർത്തി പുനർനിർണയിച്ചതോടെയാണ് വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും കോന്നി മുന്നിലായത്. 1996 മുതൽ 23 വർഷം കോണ്ഗ്രസിലെ അടൂർ പ്രകാശ് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ബലപ്പെടുത്തി വിജയിപ്പിച്ച മണ്ഡലമാണിത്.
ആറ്റിങ്ങലിൽ നിന്ന് അടൂർ പ്രകാശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മണ്ഡല ചരിത്രത്തിലെ പ്രഥമ ഉപതെരഞ്ഞെടുപ്പ്.
ആറു മാസം മുന്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പാണു കോന്നിയെ മൂന്നു മുന്നണികൾക്കും കൈയെത്താവുന്ന ദൂരത്തിലാക്കിയിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കോന്നിയിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ 2721 വോട്ടുകളുടെ വ്യത്യാസവും എൽഡിഎഫും എൻഡിഎയും തമ്മിൽ 440 വോട്ടിന്റെ വ്യത്യാസവുമാണ് ലോക്സഭയിലേക്ക് രേഖപ്പെടുത്തിയത്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് 89 വോട്ടുകൾക്കു മാത്രം പരാജയപ്പെട്ട ബിജെപിയിലെ കെ. സുരേന്ദ്രൻ അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്പോൾ കോന്നിയിൽ സ്ഥാനാർഥിയായി വന്നതിനു പിന്നിലെ രാഷ്ട്രീയം എന്തെന്ന് ഇതോടെ വ്യക്തം. സുരേന്ദ്രൻ ലോക്സഭയിലേക്കു മത്സരിച്ച ഇത്തവണ കോന്നിയിൽ ബിജെപിക്കു ലഭിച്ച 46,506 വോട്ടുകൾ റിക്കാർഡ് നേട്ടം തന്നെയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ സ്ഥാനാർഥിയായതിനു പിന്നാലെ കോന്നി ത്രികോണ പോരാട്ടത്തിലേക്കു നീങ്ങുകയും ചെയ്തു.
വികസനം മുഖമുദ്രയാക്കി രണ്ടു പതിറ്റാണ്ടിലേറെയായി സ്വന്തമാക്കിവച്ചിരിക്കുന്ന മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പത്തനംതിട്ട ഡിസിസിയുടെ മുൻ പ്രസിഡന്റ് പി. മോഹൻരാജിനെ രംഗത്തിറക്കുകയായിരുന്നു. സ്വന്തം നാട്ടുകാരനിലൂടെ മണ്ഡലം തിരികെപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് യുവജനനേതാവ് കെ.യു. ജനീഷ് കുമാറിനെ എൽഡിഎഫ് മത്സരിപ്പിക്കുന്നത്.
പോര് കടുത്തതോടെ കോന്നി ചർച്ച ചെയ്യുന്നതു രാഷ്ട്രീയമല്ല. ആദ്യഘട്ടത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട കല്ലുകടികളും മറ്റും വിഷയമായിരുന്നു. മഞ്ഞുരുകി കളംതെളിഞ്ഞതോടെ വികസനവിഷയം ഉന്നയിക്കപ്പെട്ടു. അവസാനഘട്ടത്തിലെത്തുന്പോൾ അടിയൊഴുക്കുകളാണ് കോന്നിയിൽ പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ വോട്ടർമാരെ സാമുദായികമായി വേർതിരിച്ച് വോട്ടിന്റെ കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
പി. മോഹൻരാജിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കോന്നിയിൽ ആദ്യഘട്ടത്തിൽ ചില അപസ്വരങ്ങളുയർന്നു. അടൂർ പ്രകാശ് എംപിയുടെ താത്പര്യത്തിനു വിരുദ്ധമായി സ്ഥാനാർഥി നിർണയം നടന്നുവെന്നതാണു കാരണമായത്. എന്നാൽ, അടൂർ പ്രകാശ് തന്നെ നേരിട്ടെത്തി പ്രചാരണം ഏറ്റെടുത്തതോടെ പ്രശ്നങ്ങൾ കെട്ടടങ്ങി. നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി പ്രചാരണ രംഗത്തുണ്ട്. കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തവണ യുഡിഎഫ് പ്രവർത്തകരെ സജ്ജരാക്കിയത്. നേതാക്കൾ തന്നെ ഇതിൽ പങ്കെടുത്തു.
അടൂർ പ്രകാശ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കു മോഹൻരാജ് വിജയിക്കണമെന്നതാണ് യുഡിഎഫ് പ്രചാരണ വിഷയം. യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ നൽകിയ 1845 പട്ടയങ്ങൾ റദ്ദാക്കിയ നടപടിയും മുഖ്യവിഷയങ്ങളിലൊന്നാക്കിയിട്ടുണ്ട്. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ മണ്ഡലത്തിലെത്തി.
കെ.യു. ജനീഷ് കുമാറിന്റെ സ്ഥാനാർഥിത്വം സിപിഎമ്മിലും തുടക്കത്തിൽ ചില അപസ്വരങ്ങൾക്കിടയാക്കിയിരുന്നു. മണ്ഡലത്തിലെ സീനിയർ നേതാക്കളെയും ജില്ലാ കമ്മിറ്റി നിർദേശിച്ചവരെയും പിന്തള്ളി ജനീഷ് സ്ഥാനാർഥിയായതിനെതിരെ ജില്ലാ സെക്രട്ടേറിയറ്റിലടക്കം വിമർശനമുണ്ടായി. എന്നാൽ, മന്ത്രിമാർ പ്രചാരണം ഏറ്റെടുത്ത് രംഗത്തിറങ്ങിയതോടെ എൽഡിഎഫിനു വിജയിക്കുകയെന്നതു മാത്രമായി ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം മണ്ഡലത്തിൽ ക്യാന്പ് ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് മണ്ഡലത്തിന്റെ വിലയിരുത്തൽ നടത്തിവരുന്നു. മന്ത്രിമാരും എംഎൽഎമാരും ഭവനസന്ദർശനം നടത്തി വോട്ടുറപ്പിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളാണ് പ്രധാന പ്രചാരണവിഷയമെങ്കിലും ബിജെപി ഉന്നയിച്ചിട്ടുള്ള ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറുപടി പറയാതെ തരമില്ലെന്ന നിലയിലാണ് എൽഡിഎഫ്. തങ്ങളിലും വിശ്വാസികളുണ്ടെന്നും വിശ്വാസ സംരക്ഷകരാണെന്നും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ കോന്നിയിലെത്തി വിളംബരം നടത്തിയിട്ടുണ്ട്.
ശബരിമല വിശ്വാസ, ആചാര വിഷയങ്ങൾ ഉന്നയിച്ചു തന്നെ വോട്ടുറപ്പിക്കാനാണു ബിജെപിയുടെ ശ്രമം. ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വോട്ടുകളുടെ അടിസ്ഥാനവും ശബരിമല വിഷയമായിരുന്നുവെന്നതാണ് അന്നു മത്സരിച്ച സുരേന്ദ്രനെ തന്നെ വീണ്ടും രംഗത്തിറക്കാൻ പ്രധാന കാരണം. ദേശീയ, സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ പ്രചാരകരായുണ്ട്. സമുദായ സംഘടനകളുടെ പിൻബലമാണ് മറ്റൊരു ലക്ഷ്യം.
ആറുമാസം മുന്പു നേടിയ വോട്ട് നിലനിർത്തുകയും അതോടൊപ്പം അല്പംകൂടി മുന്നേറുകയും ചെയ്താൽ മണ്ഡലത്തിൽ വിജയിക്കാമെന്നതാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. താഴെത്തട്ടിലാണ് ഇതിനുള്ള പ്രധാന പ്രവർത്തനം. പക്ഷേ ലോക്സഭ തെരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്ന് മറ്റു രണ്ടു മുന്നണികളും വിലയിരുത്തുന്നു. സാമുദായികമായ ഘടകങ്ങളുടെ വീതം വയ്പിലൂടെയാണ് കോന്നിയിലെ അവസാനഘട്ട കണക്കെടുപ്പ്.
ബിജു കുര്യൻ