കാഞ്ഞിരമറ്റം: ജോസ് കെ. മാണി എംപിയുടെ നിർദേശപ്രകാരം പാലാ-കാഞ്ഞിരമറ്റം കെഎസ്ആർടിസി ബസ് രാവിലെ അഞ്ചിന് പുതിയ സർവീസ് ആരംഭിച്ചു. കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ, പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായറുകുളം തുടങ്ങിയവരുടെ നേതൃത്വത്തിൽ എംപിക്ക് നിവേദനം നൽകിയതിനെത്തുടർന്ന് സർവീസ് അനുവദിച്ചത്.
കാഞ്ഞിരമറ്റത്ത് എത്തിച്ചേർന്ന കെഎസ്ആർടിസി ബസിന് കാഞ്ഞിരമറ്റം ജംഗ്ഷനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ആദ്യ സർവീസിന്റെ ഉദ്ഘാടനം പാലാ ടിക്കറ്റ് എടുത്ത് അകലക്കുന്നം പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു. ഡാന്റീസ് കൂനാനിക്കൽ, ജോസ് ചെരിപുറം, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, സണ്ണി കളരിക്കൽ, ജോസഫ് ഓലിക്കതകിടിയിൽ, ടോമി മുടന്തിയാനി, ബെന്നി തോലാനിക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കാഞ്ഞിരമറ്റത്ത് എത്തിച്ചേർന്ന കെഎസ്ആർടിസി ബസിന് കാഞ്ഞിരമറ്റം ജംഗ്ഷനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ആദ്യ സർവീസിന്റെ ഉദ്ഘാടനം പാലാ ടിക്കറ്റ് എടുത്ത് അകലക്കുന്നം പഞ്ചായത്തംഗം മാത്തുക്കുട്ടി ഞായർകുളം നിർവഹിച്ചു. ഡാന്റീസ് കൂനാനിക്കൽ, ജോസ് ചെരിപുറം, ജയ്മോൻ പുത്തൻപുരയ്ക്കൽ, ജോർജുകുട്ടി കുന്നപ്പള്ളി, സണ്ണി കളരിക്കൽ, ജോസഫ് ഓലിക്കതകിടിയിൽ, ടോമി മുടന്തിയാനി, ബെന്നി തോലാനിക്കൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.