എലിക്കുളം: പാലാ - പൊൻകുന്നം റോഡിൽ അഞ്ചാംമൈൽ ഭാഗത്ത് ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളി. ടാങ്കർ വഴിയോരത്ത് നിർത്തി മാലിന്യം തുറന്നുവിടുന്ന ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡർ വിതറി.
അഞ്ചാംമൈൽ, ചീരാംകുഴിപ്പടി, മടുക്കക്കുന്ന് ബാങ്ക്പടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏതാനും മാസം മുന്പ് കക്കൂസ് മാലിന്യം, അമോണിയ കലർന്ന മലിനജലം എന്നിവയെല്ലാം ഒഴുക്കിയിരുന്നു. മുന്പ് മാലിന്യം തള്ളിയ വണ്ടി നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. പ്രദേശത്ത് മാലിന്യമൊഴുക്കാൻ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് സംഘങ്ങളെത്തുന്നതിൽ ജനം പ്രതിഷേധത്തിലാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അഞ്ചാംമൈൽ, ചീരാംകുഴിപ്പടി, മടുക്കക്കുന്ന് ബാങ്ക്പടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏതാനും മാസം മുന്പ് കക്കൂസ് മാലിന്യം, അമോണിയ കലർന്ന മലിനജലം എന്നിവയെല്ലാം ഒഴുക്കിയിരുന്നു. മുന്പ് മാലിന്യം തള്ളിയ വണ്ടി നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. പ്രദേശത്ത് മാലിന്യമൊഴുക്കാൻ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് സംഘങ്ങളെത്തുന്നതിൽ ജനം പ്രതിഷേധത്തിലാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.