കണ്ണൂര്‍: കോടികളുടെ കമ്മീഷന് ഇടപാടു നടന്നിട്ടുള്ള അഴിമതി കാമറകള്‍ പൊതുജനങ്ങളുടെ പോക്കറ്റടിക്കാന്‍ കണ്ണു തുറക്കുന്ന അഞ്ചിന് കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന സമരം ജില്ലയില്‍ അമ്പതു കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം തിരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അറിയിച്ചു.
തളാപ്പിലെ എഐ കാമറയ്ക്കു മുന്നില്‍ നടക്കുന്ന പ്രതിഷേധകൂട്ടായ്മ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. റോഡ് സുരക്ഷയുടെ പേരുപറഞ്ഞ് മോട്ടോര്‍വാഹന ഉടമകളെ കൊള്ളയടിക്കാനുള്ള പദ്ധതിയാണ് എഐ കാമറകള്‍. എഐ കാമറകള്‍ സ്ഥാപിച്ചതില്‍ നടന്ന അഴിമതിയെ തെളിവു സഹിതം പ്രതിപക്ഷം തുറന്നുകാണിച്ചിട്ടും ഒരക്ഷരം മിണ്ടാതെ അഴിമതിപ്പണത്തിനു മേല്‍ അടയിരിക്കുന്ന പിണറായി വിജയന്റേയും കൂട്ടാളികളുടേയും കമ്മീഷന് ഭരണത്തിനെതിരായ ജനരോഷമായിരിക്കും അഞ്ചിന് ഉയരുകയെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വടക്കേമലബാറിനു പ്രതീക്ഷയായി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ മട്ടന്നൂരില്‍ ആറിന് സത്യാഗ്രഹസമരം സംഘടിപ്പിക്കാനും ഡിസിസി യോഗം തീരുമാനിച്ചു. രാവിലെ 11ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും.
വടക്കേമലബാറിന്റെ വികസനകുതിപ്പിന് തുരങ്കം വയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നടപടി. വിദേശ വിമാനകമ്പനികള്‍ക്ക് അനുമതി നല്‍കാതിരിക്കുന്നതിനു പിന്നില്‍ വന്‍കിട ലോബികളുടെ സമ്മര്‍ദമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇത്തരം ലോബികളുടെ കളിപ്പാവപോലെ പ്രവര്‍ത്തിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ഡി. മുസ്തഫ, വി. രാധാകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, രജനി രമാനന്ദ്, റഷീദ് കവ്വായി, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, വി.പി. അബ്ദുൽ റഷീദ്, ഹരിദാസ് മൊകേരി, ടി. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തളാപ്പിലെ എഐ കാമറയ്ക്കു മുന്നില്‍ നടക്കുന്ന പ്രതിഷേധകൂട്ടായ്മ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി ഉദ്ഘാടനം ചെയ്യും. റോഡ് സുരക്ഷയുടെ പേരുപറഞ്ഞ് മോട്ടോര്‍വാഹന ഉടമകളെ കൊള്ളയടിക്കാനുള്ള പദ്ധതിയാണ് എഐ കാമറകള്‍. എഐ കാമറകള്‍ സ്ഥാപിച്ചതില്‍ നടന്ന അഴിമതിയെ തെളിവു സഹിതം പ്രതിപക്ഷം തുറന്നുകാണിച്ചിട്ടും ഒരക്ഷരം മിണ്ടാതെ അഴിമതിപ്പണത്തിനു മേല്‍ അടയിരിക്കുന്ന പിണറായി വിജയന്റേയും കൂട്ടാളികളുടേയും കമ്മീഷന് ഭരണത്തിനെതിരായ ജനരോഷമായിരിക്കും അഞ്ചിന് ഉയരുകയെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വടക്കേമലബാറിനു പ്രതീക്ഷയായി ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ മട്ടന്നൂരില്‍ ആറിന് സത്യാഗ്രഹസമരം സംഘടിപ്പിക്കാനും ഡിസിസി യോഗം തീരുമാനിച്ചു. രാവിലെ 11ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും.
വടക്കേമലബാറിന്റെ വികസനകുതിപ്പിന് തുരങ്കം വയ്ക്കാനുള്ള ആസൂത്രിത നീക്കമാണ് കണ്ണൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നടപടി. വിദേശ വിമാനകമ്പനികള്‍ക്ക് അനുമതി നല്‍കാതിരിക്കുന്നതിനു പിന്നില്‍ വന്‍കിട ലോബികളുടെ സമ്മര്‍ദമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇത്തരം ലോബികളുടെ കളിപ്പാവപോലെ പ്രവര്‍ത്തിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.ഡി. മുസ്തഫ, വി. രാധാകൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, രജനി രമാനന്ദ്, റഷീദ് കവ്വായി, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, വി.പി. അബ്ദുൽ റഷീദ്, ഹരിദാസ് മൊകേരി, ടി. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.