തളിപ്പറമ്പ്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത 10 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കീഴാറ്റൂര്‍ സ്വദേശി കരിയില്‍ ബിനു (47)വിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷ്, കൂനത്തറ രമേഷ്, പരിയാരം സുര, പ്രേമന്, ശ്രീകേഷ് (മണി), അതുല്‍ തുടങ്ങി കണ്ടാലറിയാവുന്ന മറ്റു നാലു പേര് എന്നിവര്‍ക്കെതിരെയാണ് പരാതി. ബിനു കഴിഞ്ഞദിവസം രാത്രി 11 ഓടെ കാറില്‍ വീട്ടിലേക്ക് പോകവെ മാന്ദാംകുണ്ടിൽ വച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കാറിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തെന്നാണു പരാതി. കാറിന് 10,000 രൂപയുടെ നാശമുണ്ടായെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.