കോട്ടയം: യുഡിഎഫ് ഭരണകാലത്തു ബജറ്റില്‍ തുടര്‍ച്ചയായി വകകൊള്ളിച്ച പദ്ധതികളാണ് ശാസ്ത്രി റോഡ് വികസനവും മെഡിക്കല്‍ കോളജ് റോഡ് വികസനവുമെന്നു കോണ്‍ഗ്രസ്. ബേക്കര്‍ ജംഗ്ഷന് മുതല്‍ ഇല്ലിക്കല്‍ വരെയുളള റോഡിന്റെ നിര്‍മാണം യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു തുടങ്ങിയതാണ്. ആലുംമൂട് വരെ പണി പൂര്‍ത്തീകരിച്ചു. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നു വാദിക്കുന്ന സിപിഎം നേതാക്കളുടെ നിലപാട് അപഹാസ്യമാണെന്നു യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് ഭരണകാലത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പോര്‍ട്സ് മന്ത്രി ആയിരിക്കെയാണ് കോടതി മുഖേന ടെസിലിന്റെ 11.50 ഏക്കര്‍ സ്ഥലം സ്പോര്‍ട്സ് സമുച്ചയം നിര്‍മിക്കാൻ സ്പോര്‍ട്സ് വകുപ്പിനു കൈമാറിയത്. മറ്റ് നടപടികള്‍ക്കായി ഫണ്ട് അനുവദിക്കുകയും നാലു തസ്തികകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതു ചുവപ്പുനാടയില്‍ കുരുങ്ങി ഇപ്പോഴും നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരിക്കുന്നത് ഇടത് സര്‍ക്കാരിന്റെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ്.
യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം 90 ശതമാനം പൂര്‍ത്തീകരിച്ച കോടിമത പാലത്തിന്റെ ബാക്കി നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചത് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. കോട്ടയം കെഎസ്ആര്‍ടിസി ടെര്‍മിനലിന് അനുമതി നല്കിയ ശേഷം ഫണ്ടില്ലെന്നു പറഞ്ഞു സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെത്തുടർന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആസ്തിവികസന ഫണ്ടില്‍നിന്നു രണ്ടു കോടി രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സൂര്യകാലടിമന റെഗുലേറ്റര്‍ കം ബ്രിഡ്ജും കഞ്ഞിക്കുഴി മേല്‍പാലവുമെല്ലാം ഈ സര്‍ക്കാര്‍ മുടക്കിയ പദ്ധതികളാണ്. കോട്ടയം നഗരത്തിലെ ഏറ്റവും മനോഹര റോഡുകളായ ഈരയില്‍ക്കടവ്, പാറേച്ചാല്‍ റോഡുകളില്‍ ഈരയില്‍ക്കടവ് മൂന്നു കോടി രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വസ്തുതകൾ ഇതായിരിക്കേ വികസനപ്രവര്‍ത്തനം തടസപ്പെടുത്തിയ ശേഷം അത് എംഎല്‍എയുടെ പേരില്‍ ചാരാനുള്ള ബോധപൂര്‍വമായ നീക്കം സിപിഎം ഉപേക്ഷിക്കണമെന്നും ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ്, സിബി കൊല്ലാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മീനന്തറ സംയോജന പദ്ധതി: വിജിലന്‍സ്
അന്വേഷണം നടത്തണമെന്ന്
കോട്ടയം: കോട്ടയത്തു നടക്കുന്ന മീനന്തറ-മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നദികളുടെ സംരക്ഷണത്തിന്റെ പേരില്‍ സിപിഎമ്മിന്റെ ഒരു നേതാവ് കമ്മിറ്റി ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യാജേന തോടുകള്‍ മാന്തി പണം തട്ടുകയാണ്. മീനച്ചിലാറിന്റെ തീരത്തെ കോടികള്‍ വിലമതിക്കുന്ന മണല്‍ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാന്‍ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ആരോപിച്ചു.
ഇതിനു മുമ്പ് പല സ്ഥലങ്ങളിലും മണല്‍ വാരാന്‍ ശ്രമം ഉണ്ടായപ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തില്‍ ഇപ്പോൾ മണലെടുക്കാന്‍ ശ്രമം നടക്കുന്നത്. ഇതില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരേ യുഡിഎഫ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
യുഡിഎഫ് ഭരണകാലത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്പോര്‍ട്സ് മന്ത്രി ആയിരിക്കെയാണ് കോടതി മുഖേന ടെസിലിന്റെ 11.50 ഏക്കര്‍ സ്ഥലം സ്പോര്‍ട്സ് സമുച്ചയം നിര്‍മിക്കാൻ സ്പോര്‍ട്സ് വകുപ്പിനു കൈമാറിയത്. മറ്റ് നടപടികള്‍ക്കായി ഫണ്ട് അനുവദിക്കുകയും നാലു തസ്തികകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇതു ചുവപ്പുനാടയില്‍ കുരുങ്ങി ഇപ്പോഴും നിര്‍മാണം ആരംഭിക്കാന്‍ കഴിയാതിരിക്കുന്നത് ഇടത് സര്‍ക്കാരിന്റെ അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ്.
യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം 90 ശതമാനം പൂര്‍ത്തീകരിച്ച കോടിമത പാലത്തിന്റെ ബാക്കി നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചത് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. കോട്ടയം കെഎസ്ആര്‍ടിസി ടെര്‍മിനലിന് അനുമതി നല്കിയ ശേഷം ഫണ്ടില്ലെന്നു പറഞ്ഞു സര്‍ക്കാര്‍ ഉപേക്ഷിച്ചതിനെത്തുടർന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആസ്തിവികസന ഫണ്ടില്‍നിന്നു രണ്ടു കോടി രൂപ മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
സൂര്യകാലടിമന റെഗുലേറ്റര്‍ കം ബ്രിഡ്ജും കഞ്ഞിക്കുഴി മേല്‍പാലവുമെല്ലാം ഈ സര്‍ക്കാര്‍ മുടക്കിയ പദ്ധതികളാണ്. കോട്ടയം നഗരത്തിലെ ഏറ്റവും മനോഹര റോഡുകളായ ഈരയില്‍ക്കടവ്, പാറേച്ചാല്‍ റോഡുകളില്‍ ഈരയില്‍ക്കടവ് മൂന്നു കോടി രൂപ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വസ്തുതകൾ ഇതായിരിക്കേ വികസനപ്രവര്‍ത്തനം തടസപ്പെടുത്തിയ ശേഷം അത് എംഎല്‍എയുടെ പേരില്‍ ചാരാനുള്ള ബോധപൂര്‍വമായ നീക്കം സിപിഎം ഉപേക്ഷിക്കണമെന്നും ഫില്‍സണ്‍ മാത്യൂസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ്, സിബി കൊല്ലാട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മീനന്തറ സംയോജന പദ്ധതി: വിജിലന്‍സ്
അന്വേഷണം നടത്തണമെന്ന്
കോട്ടയം: കോട്ടയത്തു നടക്കുന്ന മീനന്തറ-മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നദികളുടെ സംരക്ഷണത്തിന്റെ പേരില്‍ സിപിഎമ്മിന്റെ ഒരു നേതാവ് കമ്മിറ്റി ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യാജേന തോടുകള്‍ മാന്തി പണം തട്ടുകയാണ്. മീനച്ചിലാറിന്റെ തീരത്തെ കോടികള്‍ വിലമതിക്കുന്ന മണല്‍ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാന്‍ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ആരോപിച്ചു.
ഇതിനു മുമ്പ് പല സ്ഥലങ്ങളിലും മണല്‍ വാരാന്‍ ശ്രമം ഉണ്ടായപ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തില്‍ ഇപ്പോൾ മണലെടുക്കാന്‍ ശ്രമം നടക്കുന്നത്. ഇതില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിനെതിരേ യുഡിഎഫ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.