കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ടൗൺ ഹാളിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചു. പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് ഓഫീസ് ടൗൺ ഹാളിലേക്ക് മാറ്റുന്നത്.
തിങ്കളാഴ്ച മുതൽ കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ ഓഫീസിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കും. അതുവരെ ഫ്രണ്ട് ഓഫീസ് മാത്രമായിരിക്കും പ്രവർത്തിക്കുക. വ്യാഴാഴ്ച മുതലാണ് പഞ്ചായത്ത് ഓഫീസിലെ ഫയലുകളടക്കം ടൗൺ ഹാളിലേക്കു മാറ്റിത്തുടങ്ങിയത്.
ഫർണിച്ചറുകളും കംപ്യൂട്ടറുകളും ഇങ്ങോട്ടേക്ക് മാറ്റുന്ന ജോലികൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനം ഇങ്ങോട്ടേക്ക് മാറ്റിയാൽ ഉടൻ തന്നെ പഴയ കെട്ടിടം പൊളിച്ചുനീക്കാനായി ടെൻഡർ ക്ഷണിക്കും.
1960ൽ പണി കഴിപ്പിച്ച 63 വർഷത്തോളം പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നുകോടി 50 ലക്ഷം രൂപയാണ് അടങ്കൽ തുക. ഇതോടൊപ്പം 28 ഷട്ടറുകൾകൂടി നിർമിക്കുന്നതിന് നാലു കോടി 95 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഇതിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കാനാവശ്യമായ മൂന്നുകോടി 50 ലക്ഷം രൂപ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതികാനുമതി ലഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ബൈപാസിനായി വിട്ടുനൽകിയ 12 സെന്റ് സ്ഥലമൊഴിച്ച് നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന സ്ഥലത്തുതന്നെയാകും പുതിയ ഓഫീസ് കെട്ടിടം നിർമിക്കുക.
തിങ്കളാഴ്ച മുതൽ കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ ഓഫീസിന്റെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കും. അതുവരെ ഫ്രണ്ട് ഓഫീസ് മാത്രമായിരിക്കും പ്രവർത്തിക്കുക. വ്യാഴാഴ്ച മുതലാണ് പഞ്ചായത്ത് ഓഫീസിലെ ഫയലുകളടക്കം ടൗൺ ഹാളിലേക്കു മാറ്റിത്തുടങ്ങിയത്.
ഫർണിച്ചറുകളും കംപ്യൂട്ടറുകളും ഇങ്ങോട്ടേക്ക് മാറ്റുന്ന ജോലികൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫീസിന്റെ പ്രവർത്തനം ഇങ്ങോട്ടേക്ക് മാറ്റിയാൽ ഉടൻ തന്നെ പഴയ കെട്ടിടം പൊളിച്ചുനീക്കാനായി ടെൻഡർ ക്ഷണിക്കും.
1960ൽ പണി കഴിപ്പിച്ച 63 വർഷത്തോളം പഴക്കമുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നുകോടി 50 ലക്ഷം രൂപയാണ് അടങ്കൽ തുക. ഇതോടൊപ്പം 28 ഷട്ടറുകൾകൂടി നിർമിക്കുന്നതിന് നാലു കോടി 95 ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്.
ഇതിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കാനാവശ്യമായ മൂന്നുകോടി 50 ലക്ഷം രൂപ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതികാനുമതി ലഭിക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ബൈപാസിനായി വിട്ടുനൽകിയ 12 സെന്റ് സ്ഥലമൊഴിച്ച് നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന സ്ഥലത്തുതന്നെയാകും പുതിയ ഓഫീസ് കെട്ടിടം നിർമിക്കുക.