പെരുമ്പടവ്: പൊതുസ്ഥലങ്ങളിലും പറന്പുകളിലും മാലിന്യം തള്ളുന്നത് തടയാൻ കർശന നടപടികളുമായി എരമം-കുറ്റൂർ പഞ്ചായത്ത്. മാലിന്യമുക്ത പദ്ധതിയുമായി സഹകരിക്കാത്തവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കഴിഞ്ഞ ആഴ്ച കോയിപ്ര കടവനാട് പ്രദേശത്ത് വാഹത്തിൽ നിന്നും കുപ്പിയടക്കമുള്ള വസ്തുക്കൾ വലിച്ചെറിഞ്ഞ സംഭവത്തിൽ ബസ് ഉടമ, തോട്ടിലേക്ക് ക്വാർട്ടേഴ്സിൽ നിന്നും മലിനജലം ഒഴുക്കിവിട്ട വ്യക്തി എന്നിവരിൽ നിന്ന് പഞ്ചായത്ത് പിഴ ഈടാക്കി. മാലിന്യ സംസ്കരണവുമായി സഹകരിക്കാത്തവർക്കെതിരേ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. മാലിന്യമുക്ത പദ്ധതിയുമായി സഹകരിക്കാത്തവർക്കെതിരേ കർശന നടപടികളുമായി പഞ്ചായത്ത് മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അറിയിച്ചു.