മട്ടന്നൂർ: വിമാനത്താവളത്തിൽ പോയിവരികയായിരുന്ന സംഘം സഞ്ചരിച്ച ടവേര അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ടന്നൂർ-കൂത്തുപറമ്പ് റോഡിൽ മെരുവമ്പായിൽ നിയന്ത്രണം വിട്ട ടവേര വാൻ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കുഴിക്കൽ മഞ്ചേരി പൊയിലിലെ സ്വയംപ്രഭ (55) യാണ് മരിച്ചത്.
കഴിഞ്ഞ മാസം 12ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. വിദേശത്ത് നിന്നും എത്തിയ മകന്റെ ഭാര്യയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടി മട്ടന്നൂരിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭർത്താവ് അരവിന്ദാക്ഷൻ (60), കൊച്ചുമകൻ ഷാരോൺ (എട്ട്) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്വയംപ്രഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാവിലെ മരിച്ചത്.
പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകുന്നരത്തോടെ മട്ടന്നൂർ പൊറോറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ഷിനു, അനീഷ് (ദുബായ്). മരുമക്കൾ: ശില്പ, ധനീഷ. സഹോദരങ്ങൾ: ഭാസ്കരൻ, മധുസൂദനൻ, ഗൗതമൻ, വാണിദേവി, പരേതരായ സീമന്തിനി, ഉദയഭാനു.
കഴിഞ്ഞ മാസം 12ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. വിദേശത്ത് നിന്നും എത്തിയ മകന്റെ ഭാര്യയെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കൂട്ടി മട്ടന്നൂരിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭർത്താവ് അരവിന്ദാക്ഷൻ (60), കൊച്ചുമകൻ ഷാരോൺ (എട്ട്) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്വയംപ്രഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇന്നലെ രാവിലെ മരിച്ചത്.
പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകുന്നരത്തോടെ മട്ടന്നൂർ പൊറോറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ഷിനു, അനീഷ് (ദുബായ്). മരുമക്കൾ: ശില്പ, ധനീഷ. സഹോദരങ്ങൾ: ഭാസ്കരൻ, മധുസൂദനൻ, ഗൗതമൻ, വാണിദേവി, പരേതരായ സീമന്തിനി, ഉദയഭാനു.