എരുമേലി: കടുവ റോഡ് കുറുകെ കടന്ന് വനത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ പമ്പാവാലി - കോരുത്തോട് - കാളകെട്ടി റോഡിലാണെന്ന് അടിക്കുറിപ്പ് നൽകി സമൂഹ മാധ്യമങ്ങളിൽ വീഡിയോ.
നിർദിഷ്ട വിമാനത്താവള പദ്ധതി സ്ഥലമായ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ പുലിയെ അയൽവാസി കണ്ടെന്ന് അയൽവാസിയുടെ പേരും വിലാസവും സഹിതം വീട്ടമ്മയുടെ ശബ്ദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ. വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് സമൂഹ മാധ്യമങ്ങളിൽ വീഡിയോയും ശബ്ദ സന്ദേശവും പോസ്റ്റ് ചെയ്തവർക്കായി അന്വേഷണം ആരംഭിച്ചു.
പമ്പാവാലി - കോരുത്തോട് - കാളകെട്ടി റോഡിൽ കടുവ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ആളോട് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചെന്ന് റേഞ്ച് ഓഫീസർ
ബി.ആർ. ജയൻ പറഞ്ഞു. വീഡിയോ കാളകെട്ടി റോഡിലെ അല്ലെന്ന് പമ്പാവാലി സ്വദേശിയും വന സംരക്ഷണ സമിതി ചെയർമാനുമായ എരുമേലി പഞ്ചായത്തംഗം എം.എസ്. സതീഷ് പറഞ്ഞു. മറ്റേതെങ്കിലും സ്ഥലത്തെ കടുവയുടെ ദൃശ്യം പമ്പാവാലി - കോരുത്തോട് റോഡിലെ ആണെന്ന് പ്രചരിപ്പിച്ചതാണെന്ന് റേഞ്ച് ഓഫീസർ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ പുലിയെ കണ്ടെന്ന ശബ്ദ സന്ദേശത്തിന്റെ ഉടമയെയും സന്ദേശത്തിൽ പറയപ്പെടുന്ന ആളിന്റെ വിലാസവും സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
യഥാർഥമാണോയെന്ന് അന്വേഷണം നടത്തി ഉറപ്പാക്കാതെയാണ് പലരും വീഡിയോ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം എസ്റ്റേറ്റിൽ ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടെന്ന പ്രചരണം വാസ്തവം ആണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
പ്രചാരണം വ്യാപകമായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെടുകയും പമ്പാവാലി, തുമരംപാറ പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലും വന്യ ജീവി ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് വർധിച്ചതും മൂലം ആശങ്ക വ്യാപകമായിരിക്കുകയാണ്.
നിർദിഷ്ട വിമാനത്താവള പദ്ധതി സ്ഥലമായ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ പുലിയെ അയൽവാസി കണ്ടെന്ന് അയൽവാസിയുടെ പേരും വിലാസവും സഹിതം വീട്ടമ്മയുടെ ശബ്ദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ. വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ച വനം വകുപ്പ് സമൂഹ മാധ്യമങ്ങളിൽ വീഡിയോയും ശബ്ദ സന്ദേശവും പോസ്റ്റ് ചെയ്തവർക്കായി അന്വേഷണം ആരംഭിച്ചു.
പമ്പാവാലി - കോരുത്തോട് - കാളകെട്ടി റോഡിൽ കടുവ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ആളോട് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ചെന്ന് റേഞ്ച് ഓഫീസർ
ബി.ആർ. ജയൻ പറഞ്ഞു. വീഡിയോ കാളകെട്ടി റോഡിലെ അല്ലെന്ന് പമ്പാവാലി സ്വദേശിയും വന സംരക്ഷണ സമിതി ചെയർമാനുമായ എരുമേലി പഞ്ചായത്തംഗം എം.എസ്. സതീഷ് പറഞ്ഞു. മറ്റേതെങ്കിലും സ്ഥലത്തെ കടുവയുടെ ദൃശ്യം പമ്പാവാലി - കോരുത്തോട് റോഡിലെ ആണെന്ന് പ്രചരിപ്പിച്ചതാണെന്ന് റേഞ്ച് ഓഫീസർ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ പുലിയെ കണ്ടെന്ന ശബ്ദ സന്ദേശത്തിന്റെ ഉടമയെയും സന്ദേശത്തിൽ പറയപ്പെടുന്ന ആളിന്റെ വിലാസവും സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.
യഥാർഥമാണോയെന്ന് അന്വേഷണം നടത്തി ഉറപ്പാക്കാതെയാണ് പലരും വീഡിയോ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം എസ്റ്റേറ്റിൽ ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടെന്ന പ്രചരണം വാസ്തവം ആണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
പ്രചാരണം വ്യാപകമായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെടുകയും പമ്പാവാലി, തുമരംപാറ പ്രദേശങ്ങളിലും കിഴക്കൻ മേഖലയിലും വന്യ ജീവി ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെടുന്നത് വർധിച്ചതും മൂലം ആശങ്ക വ്യാപകമായിരിക്കുകയാണ്.