വടക്കഞ്ചേരി: പാലക്കാടിനും ഷൊർണൂരിനുമൊപ്പം ഏറ്റവും കൂടുതൽ ലഹരി മരുന്നു വില്പനയും ഉപയോഗവും നടക്കുന്നത് വടക്കഞ്ചേരി മേഖല കേന്ദ്രീകരിച്ചാണെന്ന് പോലീസ്.
വടക്കഞ്ചേരിയിൽ ഒരു മാസത്തിനുള്ളിൽ മാത്രം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 64 കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു.
പെണ്‍കുട്ടികളും സ്ത്രീകളുമാണ് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാന പങ്കാളികൾ. പെണ്‍കുട്ടികൾക്കിടയിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗവുമുണ്ട്.
വടക്കഞ്ചേരി തേനിടുക്കിനടുത്ത് ഐഎച്ച്ആർഡി കന്പ്യൂട്ടർ കോളജിനു പുറകിലെ പറന്പുകൾ, ഇവിടുത്തെ ഇടറോഡുകൾ, ബസ് സ്റ്റാൻഡ്, ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ, ദേശീയപാതയുടെ സർവീസ് റോഡിലെ അണ്ടർ പാസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇതിന്റെ വില്പനക്കാരും ഉപഭോക്താക്കളും ക്യാന്പ് ചെയ്യുന്നത്.
ഉപ്പുപോലെയുള്ള ഇത്തരം ലഹരി മരുന്ന് വായിലിട്ടാൽ തന്നെ രണ്ടുദിവസം അബോധ മാനസികാവസ്ഥയിലാകും. ഈ സ്ഥിതിയിൽ രണ്ടുദിവസം ഭക്ഷണം പോലും കഴിക്കാതെ കഴിച്ചുകൂട്ടാനാകും. നല്ല ഉന്മേഷവാനായി തോന്നിപ്പിക്കും വിധമാകും ഇവരുടെ പെരുമാറ്റം. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്. അവിടെ നിന്നുള്ള ബസുകളിലും കാറുകളിലും ചരക്ക് വാഹനങ്ങളിലുമെല്ലാം ലഹരി കടത്തുണ്ട്.
ഇരുചക്രവാഹനങ്ങളിലും എത്തുന്നുണ്ട്. സ്ത്രീകളാണ് ഇത് കൊണ്ടുവരുന്നവരിൽ കൂടുതലും.
ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ചെറു പാക്കറ്റുകളാക്കിയാണ് കടത്ത്. കടത്തു കൂലി ഇനത്തിൽ വൻ തുക കിട്ടുമെന്നതിനാൽ റിസ്ക് എടുക്കാനും സ്ത്രീകൾ തയാറാണ്.
ലഹരി വസ്തുക്കൾ പിടികൂടിയാൽ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കലും ഏറെ സങ്കീർണമാണെന്ന് എസ്ഐ പറഞ്ഞു. സ്കൂൾ, കോളജ് തുറക്കുന്നതോടെ ലഹരി വില്പന സംഘങ്ങൾ കൂടുതൽ സജീവമാകും.
ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനൊപ്പം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് സുരക്ഷാ കൂട്ടായ്മ രൂപീകരിക്കുമെന്നും എസ്ഐ അറിയിച്ചു.
വടക്കഞ്ചേരിയിൽ ഒരു മാസത്തിനുള്ളിൽ മാത്രം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 64 കേസുകളാണ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് എസ്ഐ ജീഷ്മോൻ വർഗീസ് പറഞ്ഞു.
പെണ്‍കുട്ടികളും സ്ത്രീകളുമാണ് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാന പങ്കാളികൾ. പെണ്‍കുട്ടികൾക്കിടയിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗവുമുണ്ട്.
വടക്കഞ്ചേരി തേനിടുക്കിനടുത്ത് ഐഎച്ച്ആർഡി കന്പ്യൂട്ടർ കോളജിനു പുറകിലെ പറന്പുകൾ, ഇവിടുത്തെ ഇടറോഡുകൾ, ബസ് സ്റ്റാൻഡ്, ടൗണിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ, ദേശീയപാതയുടെ സർവീസ് റോഡിലെ അണ്ടർ പാസുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ഇതിന്റെ വില്പനക്കാരും ഉപഭോക്താക്കളും ക്യാന്പ് ചെയ്യുന്നത്.
ഉപ്പുപോലെയുള്ള ഇത്തരം ലഹരി മരുന്ന് വായിലിട്ടാൽ തന്നെ രണ്ടുദിവസം അബോധ മാനസികാവസ്ഥയിലാകും. ഈ സ്ഥിതിയിൽ രണ്ടുദിവസം ഭക്ഷണം പോലും കഴിക്കാതെ കഴിച്ചുകൂട്ടാനാകും. നല്ല ഉന്മേഷവാനായി തോന്നിപ്പിക്കും വിധമാകും ഇവരുടെ പെരുമാറ്റം. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്. അവിടെ നിന്നുള്ള ബസുകളിലും കാറുകളിലും ചരക്ക് വാഹനങ്ങളിലുമെല്ലാം ലഹരി കടത്തുണ്ട്.
ഇരുചക്രവാഹനങ്ങളിലും എത്തുന്നുണ്ട്. സ്ത്രീകളാണ് ഇത് കൊണ്ടുവരുന്നവരിൽ കൂടുതലും.
ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ ചെറു പാക്കറ്റുകളാക്കിയാണ് കടത്ത്. കടത്തു കൂലി ഇനത്തിൽ വൻ തുക കിട്ടുമെന്നതിനാൽ റിസ്ക് എടുക്കാനും സ്ത്രീകൾ തയാറാണ്.
ലഹരി വസ്തുക്കൾ പിടികൂടിയാൽ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കലും ഏറെ സങ്കീർണമാണെന്ന് എസ്ഐ പറഞ്ഞു. സ്കൂൾ, കോളജ് തുറക്കുന്നതോടെ ലഹരി വില്പന സംഘങ്ങൾ കൂടുതൽ സജീവമാകും.
ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും തടയുന്നതിനൊപ്പം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് സുരക്ഷാ കൂട്ടായ്മ രൂപീകരിക്കുമെന്നും എസ്ഐ അറിയിച്ചു.