+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഴക്കാലങ്ങളിൽ മലയോര മേഖലയിൽ തടസമില്ലാത്ത വൈദ്യുത വിതരണം ഉറപ്പാക്കും

ഇരിട്ടി: മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി മലയോര മേഖലയിൽ വൈദ്യുതി വിതരണം തടസമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെഎസ്ഇബിയും ജനപ്രതിനിധികളും ഒരുമിച്ച് പ്ര
മഴക്കാലങ്ങളിൽ മലയോര മേഖലയിൽ  തടസമില്ലാത്ത വൈദ്യുത വിതരണം ഉറപ്പാക്കും
ഇരിട്ടി: മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി മലയോര മേഖലയിൽ വൈദ്യുതി വിതരണം തടസമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ കെഎസ്ഇബിയും ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണ. പേരാവൂർ നിയോജക മണ്ഡലത്തിലെ കെഎസ്ഇബി അവലോകന യോഗത്തിലാണ് മഴക്കാലം ആരംഭിക്കുന്നതിന്നു മുൻപേ മുൻകരുതലുകൾ എടുക്കാൻ തീരുമാനിച്ചത്. ഇരിട്ടി പട്ടണത്തിൽ വൈദ്യുത തടസം ഉണ്ടാവുന്നതും ഭൂഗർഭ കേബിൾ ശരിയായ രീതിയിൽ പൂർത്തീകരിക്കാത്തതും യോഗത്തിൽ ചർച്ചയായി.
വനാതിർത്തി മേഖലയിൽ വന്യമൃഗ ഭീഷണി സാഹചര്യം കണക്കിലെടുത്ത് വൈദ്യുത വിതരണത്തിന് സംഭവിക്കാവുന്ന തടസങ്ങൾ മുൻകൂട്ടിക്കണ്ട് ഊർജിത ഇടപെടൽ നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സണ്ണി ജോസഫ് എംഎൽഎ നിർദേശിച്ചു.
കൊട്ടിയൂരിൽ ഉത്സവ കാലം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാങ്കം ആവശ്യപ്പെട്ടു. കൊട്ടിയൂരിലേക്ക് സ്‌പെഷൽ ഡ്യൂട്ടിക്ക് സംവിധാനം ഏർപ്പെടുത്തിയതായി സെക്ഷൻ എൻജിനിയർ യോഗത്തിൽ അറിയിച്ചു.
അയ്യൻകുന്നിൽ ചില പ്രദേശങ്ങളിൽ വൈദ്യുത വിതരണം തടസപ്പെട്ടാൽ പുനഃസ്ഥാപിക്കാൻ രണ്ടോ മൂന്നോ ദിവസങ്ങൾ വേണ്ടിവരുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. അങ്ങാടിക്കടവ് ടൗണിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനുള്ള നടപടി വേഗത്തിൽ ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി എട്ടുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് വള്ളിത്തോട് സെക്ഷൻ എൻജിനിയർ ഇ.ജി. മേരി അറിയിച്ചു. റോഡ് ഉൾപ്പെടെയുള്ള മരാമത്ത് നിർമാണ പ്രവൃത്തികളിൽ പണം അടച്ച ഒരു പ്രവൃത്തിയും കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ചെയ്യാൻ ബാക്കിയില്ലെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ സാനു ജോർജ് അറിയിച്ചു.
നിലാവ് പദ്ധതിയിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെഎസ്ഇബിയും നല്ല ധാരണയോടെ മുന്നോട്ടു പോകണമെന്ന് എംഎൽഎ നിർദേശിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉള്ളതായി ഇരിട്ടി നഗരസഭാ സെക്രട്ടറി രാജേഷ് പാലേരി വീട്ടിൽ പറഞ്ഞു. നഗരസഭയിലെ വഴിവിളക്കുകൾ തെളിയാത്തതും പ്രശ്‌നവും ചർച്ചയായി.
യോഗത്തിൽ എംഎൽഎയ്ക്ക് പുറമെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയി കുര്യൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രീത ദിനേശൻ, കണിച്ചാൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ്, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ എസ്. അൽത്താഫ്, എസ്. വിദ്യ, അസിസ്റ്റന്‍റ് എൻജിനിയർമാരായ കെ.കെ. പ്രമോദ് കുമാർ, സി. ഷാജി ദിനേശൻ, മനോജ് പുതുശേരി, കെ.കെ. ഷൈനി എന്നിവരും സംബന്ധിച്ചു.