തളിപ്പറമ്പ്: കനത്ത ഇടിമിന്നലിൽ തളിപ്പറമ്പ് പട്ടുവം ചെറുകുളക്കാട്ട് വീടിന് വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് ഇടിമിന്നലേറ്റത്. മുൻ സെക്യുരിറ്റി ജീവനക്കാരനായ എ. നാരായണന്റെ പട്ടുവം ചെറുകുളക്കാട്ടെ വീടിനാണ് ഇടിമിന്നലേറ്റത്.
മിന്നലേറ്റ് വീട്ടിലെ വൈദ്യുതി സ്വിച്ച് ബോർഡുകളും മീറ്റർ ബോർഡും കിണറിലെ മോട്ടോറും പൂർണമായി കത്തി നശിച്ചു.
ഇടിമിന്നലേറ്റ് കിടപ്പുമുറിയുടെ ചുമരിൽ ദ്വാരം വീഴുകയും കുളിമുറിയുടെ വാതിൽ ഒരു ഭാഗം അടർന്നു വീഴുകയും ചെയ്തു. അപകട സമയത്ത് നാരായണനും ഭാര്യ ജയഗൗരിയും മകൻ അഖിലുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.പി. സജിത എന്നിവർ വീട് സന്ദർശിച്ചു.
മിന്നലേറ്റ് വീട്ടിലെ വൈദ്യുതി സ്വിച്ച് ബോർഡുകളും മീറ്റർ ബോർഡും കിണറിലെ മോട്ടോറും പൂർണമായി കത്തി നശിച്ചു.
ഇടിമിന്നലേറ്റ് കിടപ്പുമുറിയുടെ ചുമരിൽ ദ്വാരം വീഴുകയും കുളിമുറിയുടെ വാതിൽ ഒരു ഭാഗം അടർന്നു വീഴുകയും ചെയ്തു. അപകട സമയത്ത് നാരായണനും ഭാര്യ ജയഗൗരിയും മകൻ അഖിലുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.പി. സജിത എന്നിവർ വീട് സന്ദർശിച്ചു.