കടുത്തുരുത്തി: സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമാക്കാന്‍ സര്‍ക്കാരും സ്കൂള്‍ മനേജുമെന്റുകളും അധ്യാപകരുമെല്ലാം നെട്ടോട്ടമോടുമ്പോള്‍, ഭൂമിയുടെ അവകാശികള്‍ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകത്തിലെ കഥാപാത്രങ്ങളാൽ നിറയുകയാണ് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂള്‍.
ഇവര്‍ക്കൊപ്പം നാട്ടിലിപ്പോള്‍ തരംഗമായിരിക്കുന്ന അരിക്കൊമ്പനും ചക്കക്കൊമ്പനും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമെല്ലാം സ്കൂളിന്റെ ചുമരുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്കൂളിന്റെ പ്രധാന കവാടം കടന്ന് വരാന്തയിലെത്തുമ്പോള്‍ ചാരുകസേരയില്‍ ചാരിക്കിടന്ന് ചിന്തയിലാഴ്ന്നിരിക്കുന്ന ബഷീറിന്റെ മുഴുനീള ചിത്രമാണ് ആദ്യം ശ്രദ്ധയിലെത്തുക. എതിര്‍വശത്തായി പാത്തുമ്മയേയും ആടിനെയും വരച്ചിരിക്കുന്നു. തൊട്ടടുത്ത ഭിത്തിയിൽ ഭൂമിയുടെ അവകാശികള്‍ എന്ന കഥയിലെ കഥാപാത്രങ്ങളായ ഓന്ത്, പൂച്ച, പാറ്റ, കുരങ്ങ്, പാമ്പ്, പൂവന്‍കോഴി തുടങ്ങി സകല ജീവജാലങ്ങളും നിറയുന്നു.
തുടര്‍ന്ന് പ്രേമലേഖനത്തിലെ സാറ, ആനവാരി രാമന് നായര്‍, ഒറ്റക്കണ്ണന്‍ പോക്കന്, മണ്ടന്‍ മജീദ്, സൈനബ, പൊന്‍കുരിശ് തോമാ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി ബഷീറിന്റെ വ്യത്യസ്തങ്ങളായ കഥകളിലെ കഥാപാത്രങ്ങള്‍ ചുവരുകളില്‍ കാഴ്ചയുടെ വിരൊന്നൊരുക്കി നിറയുന്നു.
പ്രധാന കെട്ടിടത്തിന്റെ പടികളിറങ്ങിയാല്‍ കാണുന്ന കെട്ടിടത്തിന്റെ ഭിത്തിയില്‍ ജനക്കൂട്ടത്തെ മാടിവിളിക്കുന്ന അരിക്കൊമ്പന്റെ പത്തടിയോളം ഉയരമുള്ള ചിത്രം കാണാം. ഏത് വശങ്ങളില്‍നിന്ന് നോക്കിയാലും അരിക്കൊമ്പന് കാഴ്ച്ചക്കാരനെ നോക്കുന്നതായി തോന്നുമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തൊട്ടടുത്ത ക്ലാസ് മുറിയിലേക്ക് കയറിയാല്‍ ചക്ക പറിക്കാന്‍ നോക്കുന്ന ചക്കക്കൊമ്പനെയും കാണാം.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ മറ്റ് അനവധി ചിത്രങ്ങളും കൊണ്ട് ക്ലാസ് മുറികള്‍ നിറഞ്ഞിരിക്കുകയാണ്. ശുചിമുറി ഭിത്തിയില്‍ കപീഷും പുഷ്പങ്ങളും.
കഴിഞ്ഞ ഒരുമാസമായി കലാകാരനായ കോട്ടയം സ്വദേശി ഇറക്കത്തില്‍ സിബി പീറ്ററിന്റെ നേതൃത്വത്തില്‍ ബിനു ആലപ്പുഴയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സീബ സന് എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ കാഴ്ച്ചയുടെ വസന്തമൊരുക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കലാവാസനയും ഭൂമിയുടെ ചരിത്രവും ഉള്‍ക്കൊള്ളുന്നതിനായാണ് രണ്ടു ലക്ഷത്തിലധികം രൂപ ചെലവില്‍ ഇത്തരത്തിലുള്ള രൂപകല്പന നടത്തിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജോബി പന്നൂറായില് പറഞ്ഞു.
ഇവര്‍ക്കൊപ്പം നാട്ടിലിപ്പോള്‍ തരംഗമായിരിക്കുന്ന അരിക്കൊമ്പനും ചക്കക്കൊമ്പനും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുമെല്ലാം സ്കൂളിന്റെ ചുമരുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. സ്കൂളിന്റെ പ്രധാന കവാടം കടന്ന് വരാന്തയിലെത്തുമ്പോള്‍ ചാരുകസേരയില്‍ ചാരിക്കിടന്ന് ചിന്തയിലാഴ്ന്നിരിക്കുന്ന ബഷീറിന്റെ മുഴുനീള ചിത്രമാണ് ആദ്യം ശ്രദ്ധയിലെത്തുക. എതിര്‍വശത്തായി പാത്തുമ്മയേയും ആടിനെയും വരച്ചിരിക്കുന്നു. തൊട്ടടുത്ത ഭിത്തിയിൽ ഭൂമിയുടെ അവകാശികള്‍ എന്ന കഥയിലെ കഥാപാത്രങ്ങളായ ഓന്ത്, പൂച്ച, പാറ്റ, കുരങ്ങ്, പാമ്പ്, പൂവന്‍കോഴി തുടങ്ങി സകല ജീവജാലങ്ങളും നിറയുന്നു.
തുടര്‍ന്ന് പ്രേമലേഖനത്തിലെ സാറ, ആനവാരി രാമന് നായര്‍, ഒറ്റക്കണ്ണന്‍ പോക്കന്, മണ്ടന്‍ മജീദ്, സൈനബ, പൊന്‍കുരിശ് തോമാ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി ബഷീറിന്റെ വ്യത്യസ്തങ്ങളായ കഥകളിലെ കഥാപാത്രങ്ങള്‍ ചുവരുകളില്‍ കാഴ്ചയുടെ വിരൊന്നൊരുക്കി നിറയുന്നു.
പ്രധാന കെട്ടിടത്തിന്റെ പടികളിറങ്ങിയാല്‍ കാണുന്ന കെട്ടിടത്തിന്റെ ഭിത്തിയില്‍ ജനക്കൂട്ടത്തെ മാടിവിളിക്കുന്ന അരിക്കൊമ്പന്റെ പത്തടിയോളം ഉയരമുള്ള ചിത്രം കാണാം. ഏത് വശങ്ങളില്‍നിന്ന് നോക്കിയാലും അരിക്കൊമ്പന് കാഴ്ച്ചക്കാരനെ നോക്കുന്നതായി തോന്നുമെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തൊട്ടടുത്ത ക്ലാസ് മുറിയിലേക്ക് കയറിയാല്‍ ചക്ക പറിക്കാന്‍ നോക്കുന്ന ചക്കക്കൊമ്പനെയും കാണാം.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ മറ്റ് അനവധി ചിത്രങ്ങളും കൊണ്ട് ക്ലാസ് മുറികള്‍ നിറഞ്ഞിരിക്കുകയാണ്. ശുചിമുറി ഭിത്തിയില്‍ കപീഷും പുഷ്പങ്ങളും.
കഴിഞ്ഞ ഒരുമാസമായി കലാകാരനായ കോട്ടയം സ്വദേശി ഇറക്കത്തില്‍ സിബി പീറ്ററിന്റെ നേതൃത്വത്തില്‍ ബിനു ആലപ്പുഴയും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സീബ സന് എന്നിവര്‍ ചേര്‍ന്നാണ് ഇവിടെ കാഴ്ച്ചയുടെ വസന്തമൊരുക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം കലാവാസനയും ഭൂമിയുടെ ചരിത്രവും ഉള്‍ക്കൊള്ളുന്നതിനായാണ് രണ്ടു ലക്ഷത്തിലധികം രൂപ ചെലവില്‍ ഇത്തരത്തിലുള്ള രൂപകല്പന നടത്തിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. ജോബി പന്നൂറായില് പറഞ്ഞു.