ഏറ്റുമാനൂര്‍: ഷാപ്പിലെ ബില്ലിംഗ് സെക്ഷനില്‍ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ആശുപത്രിപ്പടി മിഷന്പറമ്പില് അനന്തു സുരേന്ദ്ര (22)നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 8.30ന് അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിലെത്തി മദ്യപിച്ചശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ അസഭ്യം പറഞ്ഞു. ഇതിനുശേഷം പാഴ്സലായി വാങ്ങിയ കള്ള് ഇവര്‍ കൗണ്ടറിനു സമീപത്തിരുന്ന് കഴിച്ചു. ഇതേത്തുടര്‍ന്ന് യുവതി ഒമ്പത് മണിയായതിനാൽ ഷാപ്പ് അടയ്ക്കുകയാണെന്നും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ഇവര്‍ യുവതിയെ വീണ്ടും അസഭ്യം പറയുകയും തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് ഷാപ്പിലെ ഗ്ലാസുകള്‍ എറിഞ്ഞു പൊട്ടിച്ചശേഷം സംഭവസ്ഥലത്തുനിന്ന് പ്രതികൾ കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയിൽ ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അനന്തു സുരേന്ദ്രനെ പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: ഇയാളും സുഹൃത്തും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 8.30ന് അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിലെത്തി മദ്യപിച്ചശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ അസഭ്യം പറഞ്ഞു. ഇതിനുശേഷം പാഴ്സലായി വാങ്ങിയ കള്ള് ഇവര്‍ കൗണ്ടറിനു സമീപത്തിരുന്ന് കഴിച്ചു. ഇതേത്തുടര്‍ന്ന് യുവതി ഒമ്പത് മണിയായതിനാൽ ഷാപ്പ് അടയ്ക്കുകയാണെന്നും പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ഇവര്‍ യുവതിയെ വീണ്ടും അസഭ്യം പറയുകയും തള്ളിയിടുകയുമായിരുന്നു. തുടര്‍ന്ന് ഷാപ്പിലെ ഗ്ലാസുകള്‍ എറിഞ്ഞു പൊട്ടിച്ചശേഷം സംഭവസ്ഥലത്തുനിന്ന് പ്രതികൾ കടന്നുകളഞ്ഞു.
യുവതിയുടെ പരാതിയിൽ ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അനന്തു സുരേന്ദ്രനെ പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.