കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കോണ്ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടു വച്ച ന്യായ് പദ്ധതിയുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങളിൽ ഇത്തവണത്തെ ധനശാസ്ത്ര നൊബേൽ സമ്മാനജേതാവായ അഭിജിത് ബാനർജിയും ഉൾപ്പെടുന്നു. ഫ്രഞ്ച് ധനശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ പേരായിരുന്നു അന്നു പ്രധാനമായും പറഞ്ഞുകേട്ടത്.
ന്യായ് പദ്ധതി കോണ്ഗ്രസ് മുന്നോട്ടുവച്ചതു ദാരിദ്ര്യ നിർമാർജന പദ്ധതി എന്ന നിലയിലായിരുന്നു. രാജ്യത്തെ അഞ്ചു കോടി ദരിദ്ര കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചത്. അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ആളുകൾക്കു പ്രതിമാസം 6,000 രൂപ എന്ന കണക്കിൽ പ്രതിവർഷം 72,000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നേരിട്ട് എത്തിക്കുന്ന തരത്തിലായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിനു പിന്നാലെ കർഷകർക്ക് 6000 രൂപ നൽകുന്ന പദ്ധതി അന്ന് എൻഡിഎ സർക്കാർ പ്രഖ്യാപിച്ചു.
ദാരിദ്ര്യനിർമാർജന പ്രവർത്തന മേഖലയിൽ പുതിയ സമീപനം മുന്നോട്ടുവച്ച ധനശാസ്ത്രജ്ഞൻ എന്ന നിലയിലാണ് അഭിജിത് ബാനർജി ന്യായ് പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചത്. ഇത്ര വിപുലമായ പദ്ധതിക്കുള്ള വിഭവസമാഹരണം എങ്ങനെ നടത്തുമെന്നത് അന്നു ചർച്ചയായിരുന്നു. ധനകമ്മി പരിധിക്കു മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതി രാജ്യത്തിന്റെ സാന്പത്തിക അച്ചടക്കം തകർക്കില്ലേ എന്നായിരുന്നു ഉയർന്നുവന്ന സംശയം. എന്നാൽ, പുതിയ നികുതി ഏർപ്പെടുത്തി ഇതിനുള്ള വിഭവം കണ്ടെത്താമെന്നായിരുന്നു ബാനർജിയുടെ നിലപാട്.
നോട്ട് നിരോധനത്തെ എതിർത്തു
നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനത്തെ എതിർത്ത ധനശാസ്ത്രജ്ഞരിൽ പെടുന്നയാൾ കൂടിയായിരുന്നു അഭിജിത് ബാനർജി. പ്രതീക്ഷിച്ചതിനേക്കാൾ വേദനാജനകമായിരിക്കും നോട്ട് നിരോധനം എന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതു ശരിയായിരുന്നു എന്നു കാലം തെളിയിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം ചർച്ചയാകുന്പോൾ അഭിജിത് ബാനർജിയുടെ നിരീക്ഷണങ്ങളും ശ്രദ്ധയാകർഷിക്കുകയാണ്.
തുടക്കത്തിലുണ്ടാകുന്ന പണലഭ്യതാക്കുറവ് സന്പദ്ഘടനയിൽ ഇടപാടുകളുടെ എണ്ണത്തിലും അളവിലും കുറവുണ്ടാക്കുമെന്ന് അദ്ദേഹം അന്നു നിരീക്ഷിച്ചു. ഇതിന്റെ ആഘാതം എറ്റവുമധികം അനുഭവിക്കുന്നത് അനൗപചാരിക സന്പദ്ഘടനയിലാകും. ഇവിടെയാണ് ഇന്ത്യയിലെ തൊഴിലാളികളിൽ 85 ശതമാനത്തിലധികവും ജോലി ചെയ്യുന്നത്. ഇവർ പരന്പരാഗതമായി പണം ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. അഴിമതി തടയുക എന്നതാണ് നോട്ട് നിരോധനത്തിന്റെ പ്രധാന ഉദ്ദേശ്യമായി പറയുന്നത്. എന്നാൽ, ഉയർന്ന മൂല്യമുള്ള കറൻസികളുടെ മൂല്യം ഇരട്ടിയായി. നിയമവിരുദ്ധമായി ഇടപാടുകൾ നടത്താൻ കൂടുതൽ എളുപ്പമായി എന്നതാണു സത്യം. വലിയ അളവിൽ പണം കൈവശം സൂക്ഷിച്ചിരുന്നവർ ഒറ്റത്തവണ ശിക്ഷിക്കപ്പെടുക മാത്രമാണു ചെയ്തത്. അതിനപ്പുറം ഭാവിയിലേക്ക് അഴിമതി തടയുന്നതിന് ഇത് ഒരു തരത്തിലും സഹായിച്ചിട്ടില്ല: ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ നർമത കലയുമായി ചേർന്നെഴുതിയ പ്രബന്ധത്തിൽ അഭിജിത് ബാനർജി ആ സമയത്ത് ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം കഴിഞ്ഞ് നാളുകൾ കഴിഞ്ഞപ്പോഴേക്കും അഭിജിത് ബാനർജിയുടെ നിരീക്ഷണങ്ങൾ ശരിയായിരുന്നു എന്നു തെളിഞ്ഞു. രാജ്യം ഇന്നു നേരിടുന്ന സാന്പത്തികമാന്ദ്യത്തിന്റെ തുടക്കം തന്നെ നോട്ട് നിരോധനത്തിൽ നിന്നായിരുന്നു എന്നു വ്യക്തമാകുക കൂടി ചെയ്തതോടെ ഇദ്ദേഹത്തിന്റെ വാക്കുകൾക്കു പ്രസക്തിയേറുകയാണ്.
ആഗോള തലത്തിൽ വികസന അജൻഡ തയാറാക്കാൻ യുഎൻ സെക്രട്ടറി ജനറൽ രൂപം നൽകിയ 26 പേരടങ്ങുന്ന പാനലിലെ അംഗമായും അഭിജിത് ബാനർജി പ്രവർത്തിച്ചിട്ടുണ്ട്. 2015 നപ്പുറത്തേക്ക് ആഗോള വികസന അജൻഡ എന്തായിരിക്കണം എന്നതിന്റെ രൂപരേഖ തയാറാക്കാനായിരുന്നു പാനലിനെ നിയോഗിച്ചത്.
സാബു ജോൺ
ന്യായ് പദ്ധതി കോണ്ഗ്രസ് മുന്നോട്ടുവച്ചതു ദാരിദ്ര്യ നിർമാർജന പദ്ധതി എന്ന നിലയിലായിരുന്നു. രാജ്യത്തെ അഞ്ചു കോടി ദരിദ്ര കുടുംബങ്ങൾക്കു പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയിലാണ് ഇത് അവതരിപ്പിച്ചത്. അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ആളുകൾക്കു പ്രതിമാസം 6,000 രൂപ എന്ന കണക്കിൽ പ്രതിവർഷം 72,000 രൂപ ഉറപ്പുവരുത്തുന്ന പദ്ധതി. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം നേരിട്ട് എത്തിക്കുന്ന തരത്തിലായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഇതിനു പിന്നാലെ കർഷകർക്ക് 6000 രൂപ നൽകുന്ന പദ്ധതി അന്ന് എൻഡിഎ സർക്കാർ പ്രഖ്യാപിച്ചു.
ദാരിദ്ര്യനിർമാർജന പ്രവർത്തന മേഖലയിൽ പുതിയ സമീപനം മുന്നോട്ടുവച്ച ധനശാസ്ത്രജ്ഞൻ എന്ന നിലയിലാണ് അഭിജിത് ബാനർജി ന്യായ് പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചത്. ഇത്ര വിപുലമായ പദ്ധതിക്കുള്ള വിഭവസമാഹരണം എങ്ങനെ നടത്തുമെന്നത് അന്നു ചർച്ചയായിരുന്നു. ധനകമ്മി പരിധിക്കു മുകളിൽ നിൽക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതി രാജ്യത്തിന്റെ സാന്പത്തിക അച്ചടക്കം തകർക്കില്ലേ എന്നായിരുന്നു ഉയർന്നുവന്ന സംശയം. എന്നാൽ, പുതിയ നികുതി ഏർപ്പെടുത്തി ഇതിനുള്ള വിഭവം കണ്ടെത്താമെന്നായിരുന്നു ബാനർജിയുടെ നിലപാട്.
നോട്ട് നിരോധനത്തെ എതിർത്തു
നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനത്തെ എതിർത്ത ധനശാസ്ത്രജ്ഞരിൽ പെടുന്നയാൾ കൂടിയായിരുന്നു അഭിജിത് ബാനർജി. പ്രതീക്ഷിച്ചതിനേക്കാൾ വേദനാജനകമായിരിക്കും നോട്ട് നിരോധനം എന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതു ശരിയായിരുന്നു എന്നു കാലം തെളിയിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യം ചർച്ചയാകുന്പോൾ അഭിജിത് ബാനർജിയുടെ നിരീക്ഷണങ്ങളും ശ്രദ്ധയാകർഷിക്കുകയാണ്.
തുടക്കത്തിലുണ്ടാകുന്ന പണലഭ്യതാക്കുറവ് സന്പദ്ഘടനയിൽ ഇടപാടുകളുടെ എണ്ണത്തിലും അളവിലും കുറവുണ്ടാക്കുമെന്ന് അദ്ദേഹം അന്നു നിരീക്ഷിച്ചു. ഇതിന്റെ ആഘാതം എറ്റവുമധികം അനുഭവിക്കുന്നത് അനൗപചാരിക സന്പദ്ഘടനയിലാകും. ഇവിടെയാണ് ഇന്ത്യയിലെ തൊഴിലാളികളിൽ 85 ശതമാനത്തിലധികവും ജോലി ചെയ്യുന്നത്. ഇവർ പരന്പരാഗതമായി പണം ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. അഴിമതി തടയുക എന്നതാണ് നോട്ട് നിരോധനത്തിന്റെ പ്രധാന ഉദ്ദേശ്യമായി പറയുന്നത്. എന്നാൽ, ഉയർന്ന മൂല്യമുള്ള കറൻസികളുടെ മൂല്യം ഇരട്ടിയായി. നിയമവിരുദ്ധമായി ഇടപാടുകൾ നടത്താൻ കൂടുതൽ എളുപ്പമായി എന്നതാണു സത്യം. വലിയ അളവിൽ പണം കൈവശം സൂക്ഷിച്ചിരുന്നവർ ഒറ്റത്തവണ ശിക്ഷിക്കപ്പെടുക മാത്രമാണു ചെയ്തത്. അതിനപ്പുറം ഭാവിയിലേക്ക് അഴിമതി തടയുന്നതിന് ഇത് ഒരു തരത്തിലും സഹായിച്ചിട്ടില്ല: ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ നർമത കലയുമായി ചേർന്നെഴുതിയ പ്രബന്ധത്തിൽ അഭിജിത് ബാനർജി ആ സമയത്ത് ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം കഴിഞ്ഞ് നാളുകൾ കഴിഞ്ഞപ്പോഴേക്കും അഭിജിത് ബാനർജിയുടെ നിരീക്ഷണങ്ങൾ ശരിയായിരുന്നു എന്നു തെളിഞ്ഞു. രാജ്യം ഇന്നു നേരിടുന്ന സാന്പത്തികമാന്ദ്യത്തിന്റെ തുടക്കം തന്നെ നോട്ട് നിരോധനത്തിൽ നിന്നായിരുന്നു എന്നു വ്യക്തമാകുക കൂടി ചെയ്തതോടെ ഇദ്ദേഹത്തിന്റെ വാക്കുകൾക്കു പ്രസക്തിയേറുകയാണ്.
ആഗോള തലത്തിൽ വികസന അജൻഡ തയാറാക്കാൻ യുഎൻ സെക്രട്ടറി ജനറൽ രൂപം നൽകിയ 26 പേരടങ്ങുന്ന പാനലിലെ അംഗമായും അഭിജിത് ബാനർജി പ്രവർത്തിച്ചിട്ടുണ്ട്. 2015 നപ്പുറത്തേക്ക് ആഗോള വികസന അജൻഡ എന്തായിരിക്കണം എന്നതിന്റെ രൂപരേഖ തയാറാക്കാനായിരുന്നു പാനലിനെ നിയോഗിച്ചത്.
സാബു ജോൺ