തൃക്കരിപ്പൂർ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ണമാകുമ്പോള്‍ നെഹ്റുവിന്റെ ജീവിതം ഓട്ടന്‍തുള്ളലിലൂടെ അവതരിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയ തൃക്കരിപ്പൂരിലെ എം.വി.ഉഷ എന്ന അധ്യാപിക ഇത്തവണ കുരുന്നുകളെ വരവേല്‍ക്കാന്‍ വ്യത്യസ്തമായ അക്ഷര വിരുന്നൊരുക്കി കാത്തിരിക്കുകയാണ്.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപികയായ ഉഷ അക്ഷരങ്ങളെ എളുപ്പത്തില്‍ കണ്ടും തൊട്ടും രുചിച്ചും കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴത്തില്‍ പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉള്‍പ്പെടുത്തിയാണ് 'അക്ഷരവിഭവങ്ങൾ' ഇവര്‍ തയ്യാറാക്കിയത്. പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള അക്ഷരങ്ങള്‍ കണ്ടെത്തി ആ അക്ഷരങ്ങള്‍ വരുന്ന സാമഗ്രികളും വസ്തുക്കളും ശേഖരിച്ച് അക്ഷരം പതിപ്പിച്ച് തയ്യാറാക്കി കുരുന്നുകളെ അക്ഷരലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയാണ് ഉഷ.
സ്വന്തമായി ഒരുക്കിയ സ്വരാക്ഷരപാട്ട് കുട്ടികള്‍ക്ക് ഏറെ കൗതുകം സൃഷ്ടിക്കുമെന്നുറപ്പ്. അതുപോലെ പുതുതലമുറയിലെ ഭൂരിഭാഗം പേര്‍ക്കും കേട്ടുകേള്‍വി മാത്രമുള്ള ഉരൽ, ഉലക്ക, അമ്മിക്കല്ല്, ആട്ടുകല്ല് തുടങ്ങിയവയുടെ സ്പര്ശനാനുഭവത്തിലൂടെ അക്ഷരം മാന്ത്രിക മിഠായി പോലെ കുട്ടികളുടെ മനസിലേക്ക് തികച്ചും ലളിതമായ രീതിയില്‍ ആദ്യാക്ഷരങ്ങളെ ഉറപ്പിക്കുകയാണ് ഈ ഗുരുനാഥ. ഓരോ കുരുന്നുകളും പഠനകാലം ഉത്സവമാക്കണം എന്നതാണ് ഉഷയുടെ വാക്കുകൾ.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എയുപി സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപികയായ ഉഷ അക്ഷരങ്ങളെ എളുപ്പത്തില്‍ കണ്ടും തൊട്ടും രുചിച്ചും കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴത്തില്‍ പതിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉള്‍പ്പെടുത്തിയാണ് 'അക്ഷരവിഭവങ്ങൾ' ഇവര്‍ തയ്യാറാക്കിയത്. പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള അക്ഷരങ്ങള്‍ കണ്ടെത്തി ആ അക്ഷരങ്ങള്‍ വരുന്ന സാമഗ്രികളും വസ്തുക്കളും ശേഖരിച്ച് അക്ഷരം പതിപ്പിച്ച് തയ്യാറാക്കി കുരുന്നുകളെ അക്ഷരലോകത്തേക്ക് കൂട്ടികൊണ്ട് പോകുകയാണ് ഉഷ.
സ്വന്തമായി ഒരുക്കിയ സ്വരാക്ഷരപാട്ട് കുട്ടികള്‍ക്ക് ഏറെ കൗതുകം സൃഷ്ടിക്കുമെന്നുറപ്പ്. അതുപോലെ പുതുതലമുറയിലെ ഭൂരിഭാഗം പേര്‍ക്കും കേട്ടുകേള്‍വി മാത്രമുള്ള ഉരൽ, ഉലക്ക, അമ്മിക്കല്ല്, ആട്ടുകല്ല് തുടങ്ങിയവയുടെ സ്പര്ശനാനുഭവത്തിലൂടെ അക്ഷരം മാന്ത്രിക മിഠായി പോലെ കുട്ടികളുടെ മനസിലേക്ക് തികച്ചും ലളിതമായ രീതിയില്‍ ആദ്യാക്ഷരങ്ങളെ ഉറപ്പിക്കുകയാണ് ഈ ഗുരുനാഥ. ഓരോ കുരുന്നുകളും പഠനകാലം ഉത്സവമാക്കണം എന്നതാണ് ഉഷയുടെ വാക്കുകൾ.