അഞ്ചല്‍ : അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നടന്നു. ബിജെപി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിനു രാജിവച്ചതോടെയാണ് പട്ടികജാതി സംവരണ വാര്‍ഡായ തഴമേലില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1702 വോട്ടര്‍മാര്‍ ഉള്ള വാര്‍ഡില്‍ 1270 പേര് വോട്ടുരെഖപ്പെടുത്തി. 76.67 ശതമാനമാണ് പോളിംഗ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജി. സോമരാജന്, യുഡിഎഫ് സ്ഥാനാര്‍ഥിയായി ബിനു കെ.സി, ബിജെപി സ്ഥാനാര്‍ഥിയായി ബബുല്‍ ദേവ് എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷമാണ് തഴമേല്‍ വീണ്ടും പോളിംഗ് ബൂത്തിലേക്ക് നീങ്ങിയത്. ഞാറയ്ക്കാട് ജെറിയാട്രിക് ക്ലബ്, ലൈബ്രറി എന്നിവിടങ്ങളിലായി രണ്ടു ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. ഇന്ന് രാവിലെ ഒന്‍പതോടെ തന്നെ ഫലമറിയാന്‍ കഴിയും.
കഴിഞ്ഞ ദിവസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബിജെപി ഇടതുമുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ കനത്ത പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. നിലവിൽ അഞ്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 4 , ബി ജെ പി 4 എന്നിങ്ങനെയാണ് കക്ഷി നില.
വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശേഷമാണ് തഴമേല്‍ വീണ്ടും പോളിംഗ് ബൂത്തിലേക്ക് നീങ്ങിയത്. ഞാറയ്ക്കാട് ജെറിയാട്രിക് ക്ലബ്, ലൈബ്രറി എന്നിവിടങ്ങളിലായി രണ്ടു ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. ഇന്ന് രാവിലെ ഒന്‍പതോടെ തന്നെ ഫലമറിയാന്‍ കഴിയും.
കഴിഞ്ഞ ദിവസം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ബിജെപി ഇടതുമുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ കനത്ത പോലീസ് കാവലിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. നിലവിൽ അഞ്ചല്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 4 , ബി ജെ പി 4 എന്നിങ്ങനെയാണ് കക്ഷി നില.