കോട്ടയം: കർഷകരിൽനിന്നു സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാമെന്നു പറഞ്ഞു കർഷകരെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പാഡി ഓഫീസറെ ഉപരോധിച്ചു. രാവിലെ 10.30നു ഓഫീസിലെത്തിയ നേതാക്കൾ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കിയപ്പോളാണ് ജില്ലാ പാടി ഓഫീസർ എത്തിയത്.
തുടർന്ന് ഉപരോധ സമരത്തിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കടന്നുവരികയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാഡി ഓഫീസറുമായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽകുമാറുമായും ഫോണിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാല് ദിവസത്തിനകം കൃഷിക്കാർക്ക് പണം നൽകുമെന്ന് മന്ത്രി നൽകിയ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ജില്ലയിലെ കർഷകർക്ക് 91 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം ബാങ്കുകൾ കൃഷിക്കാർക്ക് ലോൺ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാനറ ബാങ്കും ഫെഡറൽ ബാങ്കും എസ്ബിഐ ഉൾപ്പെടെ മൂന്ന് ബാങ്കുകളും മൂന്ന് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാൽ നിലവിൽ ബാങ്ക് വായ്പ ത്രിശങ്കുവിലാണെന്നും നേതാക്കൾ ആരോപിച്ചു. കർഷകർ അധ്വാനിച്ച് ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് കൊടുത്ത കർഷകർ അതിന്റെ പണം ലഭിക്കാൻ ഇനി ബാങ്കിന്റെ മുമ്പിൽ അപേക്ഷയുമായി പോയി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കി സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് ബാങ്കിൽനിന്നു ലോണെടുത്ത് കർഷകർക്ക് നൽകുകയാണ് ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ, നേതാക്കളായ വി.ജെ. ലാലി, തോമസ് കല്ലാടൻ, മധൻലാൽ, എൻ.ഐ. മത്തായി, നീണ്ടൂർ പ്രകാശ്, ഷാനവാസ് പാഴൂർ, കുര്യൻ പി. കുര്യൻ, സിബി കൊല്ലാട്, ബിനു ചെങ്ങളം, ഫാറൂക്ക് പാലപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഉപരോധ സമരത്തിലേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കടന്നുവരികയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാഡി ഓഫീസറുമായും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽകുമാറുമായും ഫോണിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാല് ദിവസത്തിനകം കൃഷിക്കാർക്ക് പണം നൽകുമെന്ന് മന്ത്രി നൽകിയ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ജില്ലയിലെ കർഷകർക്ക് 91 കോടി രൂപയാണ് കുടിശിക വരുത്തിയിരിക്കുന്നത്. സർക്കാർ നിർദ്ദേശപ്രകാരം ബാങ്കുകൾ കൃഷിക്കാർക്ക് ലോൺ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാനറ ബാങ്കും ഫെഡറൽ ബാങ്കും എസ്ബിഐ ഉൾപ്പെടെ മൂന്ന് ബാങ്കുകളും മൂന്ന് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാൽ നിലവിൽ ബാങ്ക് വായ്പ ത്രിശങ്കുവിലാണെന്നും നേതാക്കൾ ആരോപിച്ചു. കർഷകർ അധ്വാനിച്ച് ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് കൊടുത്ത കർഷകർ അതിന്റെ പണം ലഭിക്കാൻ ഇനി ബാങ്കിന്റെ മുമ്പിൽ അപേക്ഷയുമായി പോയി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കി സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ട് ബാങ്കിൽനിന്നു ലോണെടുത്ത് കർഷകർക്ക് നൽകുകയാണ് ചെയ്യേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിന് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ, നേതാക്കളായ വി.ജെ. ലാലി, തോമസ് കല്ലാടൻ, മധൻലാൽ, എൻ.ഐ. മത്തായി, നീണ്ടൂർ പ്രകാശ്, ഷാനവാസ് പാഴൂർ, കുര്യൻ പി. കുര്യൻ, സിബി കൊല്ലാട്, ബിനു ചെങ്ങളം, ഫാറൂക്ക് പാലപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.