കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ എതിരുനില്‍ക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. എഴു വര്‍ഷം മുമ്പ് തുടങ്ങിയ കോട്ടയത്തിന്റെ സ്വപ്ന പദ്ധതികളെല്ലാം പ്രതിപക്ഷ എംഎല്‍എ എന്ന പേരില്‍ അവഗണിക്കുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുകയുമാണെന്നും പ്രതിപക്ഷ എംഎല്‍എമാരുള്ള മണ്ഡലങ്ങളിലെല്ലാം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പ്രത്യേകമായി ആരെയെങ്കിലും മാത്രമല്ല ബാധിക്കുന്നതെന്നും പൊതുവായി കോട്ടയം നഗരവാസികളെയും കോട്ടയം നിയോജക മണ്ഡലത്തിലെ സമൂഹത്തെ മൊത്തമായിട്ടുമാണ് ബാധിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് തുടങ്ങിവച്ച പദ്ധതികള്‍ പോലും നിര്‍ത്തിവച്ചു. ഏതാണ്ട് 700 കോടി രൂപയുടെ പദ്ധതികള്‍ എവിടെയും എത്താതെയിരിക്കുന്നു. ജില്ലയുടെ മാത്രമല്ല, മധ്യതിരുവിതാംകൂറിന്റെയും ആസ്ഥാനമെന്ന നിലയില്‍ കോട്ടയത്തിന് അര്‍ഹിച്ചതൊന്നും കിട്ടുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ബജറ്റിലും പ്രഖ്യാപിച്ച പദ്ധതികള്‍പോലും ആരംഭിക്കാനോ തുടര്‍പ്രവര്‍ത്തനം നടത്താനോ സാധിച്ചിട്ടില്ല.
സര്‍ക്കാരിന് ഒരു രൂപ മുടക്കില്ലാതെ 44 സെന്റ് ഭൂമിയാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുത്തു കൊടുത്തത്. സ്വമനസാലെ ജനങ്ങള്‍ ഭൂമി വിട്ടുതന്നു. ഇത്രയും മൂല്യമുള്ള ഭൂമി കൊടുത്തിട്ടും അതിന് തത്തുല്യമായ വികസനസൗകര്യങ്ങള്‍ കോട്ടയത്തിന് സര്‍ക്കാര്‍ മടക്കിത്തന്നില്ല. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. കോട്ടയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നടപടികള്‍ക്കെതിരേ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിക്കണമെന്നും ജനകീയമായ കൂട്ടായ്മയും പ്രതിഷേധവും ഉയരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
തടസപ്പെട്ട പ്രധാന
പദ്ധതികള്‍
കഞ്ഞിക്കുഴി മേല്‍പാലം
38 കോടി രൂപയ്ക്കാണു കഞ്ഞിക്കുഴി മേല്‍പ്പാലം ടെണ്ടര്‍ ചെയ്തത്. എന്നാല്‍ അനുബന്ധ റോഡിന് വേണ്ടി 12 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. അത് ചെയ്യാതെ പദ്ധതി മരവിപ്പിച്ചു. ഭൂവുടമകളുമായി സംസാരിച്ചാല്‍ ഭൂമി വിട്ടുകിട്ടുന്നതിന് പ്രയാസം വരില്ലന്നാണ് താന്‍ കരുതുന്നത്. മേല്‍പ്പാലത്തിനു പകരം കവലയുടെ വികസനം കിഫ്ബി ചെയ്യുന്നുവെന്ന് പറയുന്നു. താന്‍ അതിനും അനുകൂലമാണ്.പക്ഷേ വൈകിപ്പിക്കരുത്. മേല്‍പാലം വരുമെന്ന് പറഞ്ഞിരുന്ന് കാത്തിരുന്നതുപോലെ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ല.
ആകാശപാത
ആകാശപാതയ്ക്ക് 5.18 കോടി രൂപയാണ് അനുവദിച്ചത്. 3.20 കോടി രൂപ ബാക്കിയുണ്ട്. ഇനിയും 1.65 കോടികൂടി വേണമെന്നാണ് കളക്ടര്‍ അറിയിച്ചത്. ഇത് എംഎല്എഫണ്ടില് നിന്ന് അനുവദിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നും ചെയ്യുന്നില്ല. വകുപ്പുമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും നേരിട്ടു യോഗം വിളിച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
ചിങ്ങവനം സ്പോര്‍ട്സ്
ഹബ്
പട്യാല മോഡല്‍ കായികസൗകര്യം ലക്ഷ്യമിട്ടാണ് ചിങ്ങവനത്ത് സോമാനി ഗ്രൂപ്പില്‍ നിന്ന് 11.50 ഏക്കര്‍ ഏറ്റെടുത്തത്. നിയമപോരാട്ടം നടത്തിയാണ് ഇത് പൂര്‍ത്തിയാക്കിയത്. പക്ഷേ ഈ ഭരണകാലത്ത് ഒന്നും ചെയ്തിട്ടില്ല. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് മോഡലില്‍ നാഗമ്പടം സ്റ്റേഡിയം നവീകരിക്കാനും തുക അനുവദിച്ചിരുന്നു. എല്ലാ ബജറ്റിലും ഇതു പ്രഖ്യാപിക്കുന്നതുമാണ്. ഒരു ഫയല്‍ പോലും നീങ്ങിയിട്ടില്ല.
സൂര്യകാലടി റെഗുലേറ്റര്‍ കം ബ്രിഡ്ജ്
സൂര്യകാലടി മനയ്ക്കു സമീപം മീനച്ചിലാറ്റില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയാന്‍ ആറു തൂണുകള്‍ പണിതു. ബാക്കി തൂണുകള്‍ പണിതില്ല. വിജയപുരം പഞ്ചായത്തില്‍നിന്ന് കുമാരനല്ലൂരിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. റഗുലേറ്റര്‍ വന്നാല്‍ വലിയൊരു പ്രദേശത്തെ കുടിവെള്ള പ്രശ്നവും തീരും. പ്രദേശവാസികള്‍ക്ക് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനുമാകും.
കോടിമത രണ്ടാംപാലം
കോടിമത രണ്ടാം പാലത്തിന് അനുബന്ധ റോഡിന് ഭൂമിയും പണവും അനുവദിച്ചു.പക്ഷേ ഒന്നുമായില്ല. പാലത്തിന്റെ കമ്പികള്‍ തുരമ്പെടുത്ത് നശിച്ചു തുടങ്ങിയിരിക്കുകയാണ്. ഈരയില്‍ക്കടവ് ബൈപാസ് നേരെ ചിങ്ങവനം വരെ നീട്ടുന്നതിനും പദ്ധതിയിട്ടതാണ്.
വയലിലൂടെ പാത പണിതാല്‍ മതി. പക്ഷേ തുടര്‍പ്രവര്‍ത്തനം ഒന്നും നടന്നില്ല. കച്ചേരിക്കടവ് ടൂറിസം, വെള്ളൂത്തുരുത്തിപ്പാലം, കെഎസ്ആര്‍ടിസി മന്ദിരസമുച്ചയം, തച്ചന്‍കുന്ന് കുടിവെള്ള പദ്ധതി, ബുക്കാന-മറിയപ്പള്ളി കുടിവെള്ളപദ്ധതി എന്നിവയെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പക്ഷേ ഫയലുകള്‍ സര്‍ക്കാര്‍ അടച്ചുവച്ചിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണ് കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് പ്രത്യേകമായി ആരെയെങ്കിലും മാത്രമല്ല ബാധിക്കുന്നതെന്നും പൊതുവായി കോട്ടയം നഗരവാസികളെയും കോട്ടയം നിയോജക മണ്ഡലത്തിലെ സമൂഹത്തെ മൊത്തമായിട്ടുമാണ് ബാധിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് തുടങ്ങിവച്ച പദ്ധതികള്‍ പോലും നിര്‍ത്തിവച്ചു. ഏതാണ്ട് 700 കോടി രൂപയുടെ പദ്ധതികള്‍ എവിടെയും എത്താതെയിരിക്കുന്നു. ജില്ലയുടെ മാത്രമല്ല, മധ്യതിരുവിതാംകൂറിന്റെയും ആസ്ഥാനമെന്ന നിലയില്‍ കോട്ടയത്തിന് അര്‍ഹിച്ചതൊന്നും കിട്ടുന്നില്ല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും ബജറ്റിലും പ്രഖ്യാപിച്ച പദ്ധതികള്‍പോലും ആരംഭിക്കാനോ തുടര്‍പ്രവര്‍ത്തനം നടത്താനോ സാധിച്ചിട്ടില്ല.
സര്‍ക്കാരിന് ഒരു രൂപ മുടക്കില്ലാതെ 44 സെന്റ് ഭൂമിയാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുത്തു കൊടുത്തത്. സ്വമനസാലെ ജനങ്ങള്‍ ഭൂമി വിട്ടുതന്നു. ഇത്രയും മൂല്യമുള്ള ഭൂമി കൊടുത്തിട്ടും അതിന് തത്തുല്യമായ വികസനസൗകര്യങ്ങള്‍ കോട്ടയത്തിന് സര്‍ക്കാര്‍ മടക്കിത്തന്നില്ല. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. കോട്ടയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നടപടികള്‍ക്കെതിരേ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിക്കണമെന്നും ജനകീയമായ കൂട്ടായ്മയും പ്രതിഷേധവും ഉയരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
തടസപ്പെട്ട പ്രധാന
പദ്ധതികള്‍
കഞ്ഞിക്കുഴി മേല്‍പാലം
38 കോടി രൂപയ്ക്കാണു കഞ്ഞിക്കുഴി മേല്‍പ്പാലം ടെണ്ടര്‍ ചെയ്തത്. എന്നാല്‍ അനുബന്ധ റോഡിന് വേണ്ടി 12 സെന്റ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. അത് ചെയ്യാതെ പദ്ധതി മരവിപ്പിച്ചു. ഭൂവുടമകളുമായി സംസാരിച്ചാല്‍ ഭൂമി വിട്ടുകിട്ടുന്നതിന് പ്രയാസം വരില്ലന്നാണ് താന്‍ കരുതുന്നത്. മേല്‍പ്പാലത്തിനു പകരം കവലയുടെ വികസനം കിഫ്ബി ചെയ്യുന്നുവെന്ന് പറയുന്നു. താന്‍ അതിനും അനുകൂലമാണ്.പക്ഷേ വൈകിപ്പിക്കരുത്. മേല്‍പാലം വരുമെന്ന് പറഞ്ഞിരുന്ന് കാത്തിരുന്നതുപോലെ ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ല.
ആകാശപാത
ആകാശപാതയ്ക്ക് 5.18 കോടി രൂപയാണ് അനുവദിച്ചത്. 3.20 കോടി രൂപ ബാക്കിയുണ്ട്. ഇനിയും 1.65 കോടികൂടി വേണമെന്നാണ് കളക്ടര്‍ അറിയിച്ചത്. ഇത് എംഎല്എഫണ്ടില് നിന്ന് അനുവദിക്കാമെന്ന് അറിയിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നും ചെയ്യുന്നില്ല. വകുപ്പുമന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും നേരിട്ടു യോഗം വിളിച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
ചിങ്ങവനം സ്പോര്‍ട്സ്
ഹബ്
പട്യാല മോഡല്‍ കായികസൗകര്യം ലക്ഷ്യമിട്ടാണ് ചിങ്ങവനത്ത് സോമാനി ഗ്രൂപ്പില്‍ നിന്ന് 11.50 ഏക്കര്‍ ഏറ്റെടുത്തത്. നിയമപോരാട്ടം നടത്തിയാണ് ഇത് പൂര്‍ത്തിയാക്കിയത്. പക്ഷേ ഈ ഭരണകാലത്ത് ഒന്നും ചെയ്തിട്ടില്ല. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് മോഡലില്‍ നാഗമ്പടം സ്റ്റേഡിയം നവീകരിക്കാനും തുക അനുവദിച്ചിരുന്നു. എല്ലാ ബജറ്റിലും ഇതു പ്രഖ്യാപിക്കുന്നതുമാണ്. ഒരു ഫയല്‍ പോലും നീങ്ങിയിട്ടില്ല.
സൂര്യകാലടി റെഗുലേറ്റര്‍ കം ബ്രിഡ്ജ്
സൂര്യകാലടി മനയ്ക്കു സമീപം മീനച്ചിലാറ്റില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയാന്‍ ആറു തൂണുകള്‍ പണിതു. ബാക്കി തൂണുകള്‍ പണിതില്ല. വിജയപുരം പഞ്ചായത്തില്‍നിന്ന് കുമാരനല്ലൂരിലേക്ക് എത്താനുള്ള എളുപ്പവഴിയാണിത്. റഗുലേറ്റര്‍ വന്നാല്‍ വലിയൊരു പ്രദേശത്തെ കുടിവെള്ള പ്രശ്നവും തീരും. പ്രദേശവാസികള്‍ക്ക് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ പോകാനുമാകും.
കോടിമത രണ്ടാംപാലം
കോടിമത രണ്ടാം പാലത്തിന് അനുബന്ധ റോഡിന് ഭൂമിയും പണവും അനുവദിച്ചു.പക്ഷേ ഒന്നുമായില്ല. പാലത്തിന്റെ കമ്പികള്‍ തുരമ്പെടുത്ത് നശിച്ചു തുടങ്ങിയിരിക്കുകയാണ്. ഈരയില്‍ക്കടവ് ബൈപാസ് നേരെ ചിങ്ങവനം വരെ നീട്ടുന്നതിനും പദ്ധതിയിട്ടതാണ്.
വയലിലൂടെ പാത പണിതാല്‍ മതി. പക്ഷേ തുടര്‍പ്രവര്‍ത്തനം ഒന്നും നടന്നില്ല. കച്ചേരിക്കടവ് ടൂറിസം, വെള്ളൂത്തുരുത്തിപ്പാലം, കെഎസ്ആര്‍ടിസി മന്ദിരസമുച്ചയം, തച്ചന്‍കുന്ന് കുടിവെള്ള പദ്ധതി, ബുക്കാന-മറിയപ്പള്ളി കുടിവെള്ളപദ്ധതി എന്നിവയെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. പക്ഷേ ഫയലുകള്‍ സര്‍ക്കാര്‍ അടച്ചുവച്ചിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണ് കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.