കോട്ടയം: ഐഎസ്ഒ സർട്ടിഫിക്കറ്റും മനോഹരമായ കവാടവും ജനകീയ ഭരണവും ഉൾപ്പെടെ കളക്ടറേറ്റിനു പുത്തൻ മേല്‍വിലാസം സമ്മാനിച്ച് കോട്ടയത്തിന്റെ ജനകീയ കളക്ടര്‍ പടിയിറങ്ങുന്നു. കോവിഡ് വ്യാപനം ചെറുക്കുന്ന പ്രധാന ദൗത്യമടക്കം ഏറ്റവും ഒടുവിലായി കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിടുകയും സര്‍ക്കാരിന്റെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ശേഷമാണ് കളക്ടര്‍ ഡോ. പി. കെ. ജയശ്രീ നാളെ സര്‍വീസില്‍നിന്നു വിരമിക്കുന്നത്.
കളക്ടറേറ്റിനു മേല്‍വിലാസം ഉണ്ടായിയെന്നതാണ് പ്രധാനപ്പെട്ട ഭരണനേട്ടം. പലരും കളക്ടറേറ്റിന്റെ അടുത്തെത്തിയിട്ട് എവിടെയാണ് കളക്ടറേറ്റ് എന്ന് ഓട്ടോറിക്ഷക്കാരോടും മറ്റും ചോദിച്ചിട്ടുണ്ട്. ആ അവസ്ഥ മാറി കളക്ടറേറ്റ് എന്നു രേഖപ്പെടുത്തിയ മനോഹരമായ കവാടം സ്ഥാപിച്ചു. കളക്ടറേറ്റിൽ എത്തുന്നവർക്ക് ഓഫീസുകളെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്പ് ഇന്നു പുറത്തിറക്കിയശേഷമാണ് നാളെ സർവീസിൽനിന്നു വിരമിക്കുന്നത്.
ജില്ലയുടെ 47-ാമത് കളക്ടറായി 2021 ജൂലൈ 13നാണ് പി.കെ. ജയശ്രീ ചുമതലയേറ്റത്. സ്വന്തം ജില്ലയില്‍ത്തന്നെ കളക്ടറാകാനും അവിടെനിന്നുതന്നെ വിരമിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ഥ്യവും ജയശ്രീക്കുണ്ട്. വളര്‍ന്നത് തൃശൂരിലാണെങ്കിലും ജന്മനാട് വൈക്കം ഉദയനാപുരമാണ്. കോവിഡ് മഹാമാരിക്കെതിരേ പ്രതിരോധവുമായി നാട് ഒന്നായി പോരാടുന്ന സമയത്തായിരുന്നു പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു കളക്ടറായി എത്തുന്നത്. കൃഷിയോട് സ്നേഹവും മനുഷ്യരോടു മമതയും എന്നതായിരുന്നു ഡോ. പി.കെ. ജയശ്രീയുടെ നയം. അതുകൊണ്ടുതന്നെ ഏറ്റവും സംതൃപ്തി തോന്നിയ കാര്യങ്ങള്‍ ഇന്നു നടക്കുന്ന പമ്പാവാലിയിലെ പട്ടയ വിതരണവും അലിംകോയുമായി ചേര്‍ന്ന് അംഗപരിമിതര്‍ക്കു നല്കിയ സഹായ വിതരണവുമാണെന്നു കളക്ടര്‍ പറയുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ജില്ലാ മജിസ്ട്രേട്ടിനു കടമയുണ്ടെന്നും അതിനാലാണു രണ്ടുപേരുടെ ജീവനെടുത്ത കണമലയിലെ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടതെന്നും ജയശ്രീ പറഞ്ഞു.
കളക്ടറേറ്റിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന് നടപടി പൂര്‍ത്തിയാക്കിയത് ഇവരുടെ കാലത്താണ് . പഞ്ചായത്ത് ഡയറക്ടറായിരിക്കുമ്പോഴാണ് പഞ്ചായത്തില്‍ ഐഎസ്ഒ പൂര്‍ത്തിയാക്കിയത്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കളക്ടറേറ്റിലും നടപ്പാക്കിയത്. നായ്ക്കളുടെ വന്ധ്യംകരണത്തിനായി തുറന്ന എബിസി സെന്റര്‍, ജി-20യുടെ നടത്തിപ്പ്, അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ ഏറ്റവും ആദ്യം നടത്തി കണ്ടെത്തിയത് എന്നിവ നേട്ടങ്ങളുടെ പട്ടികയിലെ പ്രധാനപ്പെട്ടതാണ്.
2013 ഐഎഎസ് ബാച്ചിലുള്‍പ്പെട്ട ജയശ്രീ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, തിരുവല്ല, തൃശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആര്‍ഡിഒ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കേരള ബാങ്ക് രൂപീകരണത്തിനുള്ള ഉത്തരവില്‍ ഒപ്പുവച്ചതും ജയശ്രീയാണ്. 2007ല്‍ കോട്ടയത്ത് ഒരുവര്‍ഷം ഡെപ്യൂട്ടി കളക്ടറായിരുന്നു. ഭരത്താവ് എസ്ബിഐ മുന്‍ മാനേജര്‍ പി. വി. രവീന്ദ്രന് നായര്‍. മക്കള്‍: ഡോ. ആരതി ആര്.നായര്‍, അപര്‍ണ ആര്.നായര്‍.
കളക്ടറേറ്റിനു മേല്‍വിലാസം ഉണ്ടായിയെന്നതാണ് പ്രധാനപ്പെട്ട ഭരണനേട്ടം. പലരും കളക്ടറേറ്റിന്റെ അടുത്തെത്തിയിട്ട് എവിടെയാണ് കളക്ടറേറ്റ് എന്ന് ഓട്ടോറിക്ഷക്കാരോടും മറ്റും ചോദിച്ചിട്ടുണ്ട്. ആ അവസ്ഥ മാറി കളക്ടറേറ്റ് എന്നു രേഖപ്പെടുത്തിയ മനോഹരമായ കവാടം സ്ഥാപിച്ചു. കളക്ടറേറ്റിൽ എത്തുന്നവർക്ക് ഓഫീസുകളെപ്പറ്റി വിവരങ്ങൾ ലഭിക്കുന്ന മൊബൈൽ ആപ്പ് ഇന്നു പുറത്തിറക്കിയശേഷമാണ് നാളെ സർവീസിൽനിന്നു വിരമിക്കുന്നത്.
ജില്ലയുടെ 47-ാമത് കളക്ടറായി 2021 ജൂലൈ 13നാണ് പി.കെ. ജയശ്രീ ചുമതലയേറ്റത്. സ്വന്തം ജില്ലയില്‍ത്തന്നെ കളക്ടറാകാനും അവിടെനിന്നുതന്നെ വിരമിക്കാനും സാധിച്ചതിന്റെ ചാരിതാര്‍ഥ്യവും ജയശ്രീക്കുണ്ട്. വളര്‍ന്നത് തൃശൂരിലാണെങ്കിലും ജന്മനാട് വൈക്കം ഉദയനാപുരമാണ്. കോവിഡ് മഹാമാരിക്കെതിരേ പ്രതിരോധവുമായി നാട് ഒന്നായി പോരാടുന്ന സമയത്തായിരുന്നു പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു കളക്ടറായി എത്തുന്നത്. കൃഷിയോട് സ്നേഹവും മനുഷ്യരോടു മമതയും എന്നതായിരുന്നു ഡോ. പി.കെ. ജയശ്രീയുടെ നയം. അതുകൊണ്ടുതന്നെ ഏറ്റവും സംതൃപ്തി തോന്നിയ കാര്യങ്ങള്‍ ഇന്നു നടക്കുന്ന പമ്പാവാലിയിലെ പട്ടയ വിതരണവും അലിംകോയുമായി ചേര്‍ന്ന് അംഗപരിമിതര്‍ക്കു നല്കിയ സഹായ വിതരണവുമാണെന്നു കളക്ടര്‍ പറയുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ജില്ലാ മജിസ്ട്രേട്ടിനു കടമയുണ്ടെന്നും അതിനാലാണു രണ്ടുപേരുടെ ജീവനെടുത്ത കണമലയിലെ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടതെന്നും ജയശ്രീ പറഞ്ഞു.
കളക്ടറേറ്റിന് ഐഎസ്ഒ സര്ട്ടിഫിക്കേഷന് നടപടി പൂര്‍ത്തിയാക്കിയത് ഇവരുടെ കാലത്താണ് . പഞ്ചായത്ത് ഡയറക്ടറായിരിക്കുമ്പോഴാണ് പഞ്ചായത്തില്‍ ഐഎസ്ഒ പൂര്‍ത്തിയാക്കിയത്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് കളക്ടറേറ്റിലും നടപ്പാക്കിയത്. നായ്ക്കളുടെ വന്ധ്യംകരണത്തിനായി തുറന്ന എബിസി സെന്റര്‍, ജി-20യുടെ നടത്തിപ്പ്, അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വേ ഏറ്റവും ആദ്യം നടത്തി കണ്ടെത്തിയത് എന്നിവ നേട്ടങ്ങളുടെ പട്ടികയിലെ പ്രധാനപ്പെട്ടതാണ്.
2013 ഐഎഎസ് ബാച്ചിലുള്‍പ്പെട്ട ജയശ്രീ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കൃഷി വകുപ്പ് ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, തൃശൂര്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്, തിരുവല്ല, തൃശൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ആര്‍ഡിഒ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കേരള ബാങ്ക് രൂപീകരണത്തിനുള്ള ഉത്തരവില്‍ ഒപ്പുവച്ചതും ജയശ്രീയാണ്. 2007ല്‍ കോട്ടയത്ത് ഒരുവര്‍ഷം ഡെപ്യൂട്ടി കളക്ടറായിരുന്നു. ഭരത്താവ് എസ്ബിഐ മുന്‍ മാനേജര്‍ പി. വി. രവീന്ദ്രന് നായര്‍. മക്കള്‍: ഡോ. ആരതി ആര്.നായര്‍, അപര്‍ണ ആര്.നായര്‍.