കോട്ടയം: നദീ പുനരുജ്ജീവനത്തിനു വീണ്ടും കോട്ടയത്ത് പുതിയ മാതൃക തെളിയുന്നു. മീനച്ചിലാറ്റിലെ എക്കലും ചെളിയും വെള്ളൂരില്‍ ആരംഭിക്കുന്ന റബര്‍ പാര്‍ക്കിനാവശ്യമായ ഭൂമി വികസിപ്പിക്കാനായി കേരള റബര്‍ ലിമിറ്റഡ് ഏറ്റെടുക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഇടപെട്ടാണു നിലവില്‍ സംഭരിച്ച് കൂട്ടിയിട്ടിരിക്കുന്ന ചെളിയും മണ്ണും നീക്കം ചെയ്യാന്‍ ഉത്തരവായത്.
മീനച്ചിലാര്‍ - മീനന്തറയാര്‍ - കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട പ്രളയരഹിത കോട്ടയം പദ്ധതിയിലാണു നദിയുടെ വിവിധയിടങ്ങളില്‍ നീരൊഴുക്ക് തടസപ്പെടുത്തുന്ന എക്കലും മണലും നീക്കം ചെയ്യുന്നതിനു സാധിക്കുന്നത്.
കിലോമീറ്ററുകൾ നീളത്തില്‍ കിടക്കുന്ന തുരുത്തുകളാണു നീക്കം ചെയ്യുക. ജില്ലയില്‍ സ്ഥാപിക്കുന്ന റബര്‍ പാര്‍ക്കില്‍ ഫാക്ടറികള്‍ ആരംഭിക്കുന്നവര്‍ക്ക് ഭൂമി വികസിപ്പിച്ചു നല്കാന് ഇത് സഹായകരമാകും. നദിയിലെ തുരുത്തുകള്‍ നീക്കം ചെയ്യുന്നതിനെതിരെ ചില സംഘടനകള്‍ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
അന്തിമവിധിയില്‍ നദിയിലെ തുരുത്തുകള്‍ നീക്കി സര്‍ക്കാര്‍ സ്ഥലത്ത് സംഭരിക്കാന്‍ ട്രിബൂണല്‍ നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണു മേജര്‍ ഇറിഗേഷന്‍ മുന്‍കൈ എടുത്ത് കേരള റബര്‍ പാര്‍ക്കിനു സഹായകരമായ നീക്കം നടത്തുന്നത്. റബര്‍ അധിഷ്ഠിത വ്യവസായ മേഖലക്ക് ഇത് കുതിപ്പാകും.
അതോടൊപ്പം നദിയുടെ സംരക്ഷണവും യാഥാര്‍ഥ്യമാകും.സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന രീതിയില്‍ കോട്ടയത്ത് തുടക്കമിടുന്ന പരിപാടി മറ്റു നദികളിലും പ്രാവര്‍ത്തികമാകും.
ഇതിനായി നടപടി സ്വീകരിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയും ജലവിഭവ വകപ്പ് മേജര്‍ വിഭാഗത്തെയും നദീ പുനര്‍സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ അഭിനന്ദിച്ചു.
മീനച്ചിലാര്‍ - മീനന്തറയാര്‍ - കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട പ്രളയരഹിത കോട്ടയം പദ്ധതിയിലാണു നദിയുടെ വിവിധയിടങ്ങളില്‍ നീരൊഴുക്ക് തടസപ്പെടുത്തുന്ന എക്കലും മണലും നീക്കം ചെയ്യുന്നതിനു സാധിക്കുന്നത്.
കിലോമീറ്ററുകൾ നീളത്തില്‍ കിടക്കുന്ന തുരുത്തുകളാണു നീക്കം ചെയ്യുക. ജില്ലയില്‍ സ്ഥാപിക്കുന്ന റബര്‍ പാര്‍ക്കില്‍ ഫാക്ടറികള്‍ ആരംഭിക്കുന്നവര്‍ക്ക് ഭൂമി വികസിപ്പിച്ചു നല്കാന് ഇത് സഹായകരമാകും. നദിയിലെ തുരുത്തുകള്‍ നീക്കം ചെയ്യുന്നതിനെതിരെ ചില സംഘടനകള്‍ ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.
അന്തിമവിധിയില്‍ നദിയിലെ തുരുത്തുകള്‍ നീക്കി സര്‍ക്കാര്‍ സ്ഥലത്ത് സംഭരിക്കാന്‍ ട്രിബൂണല്‍ നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണു മേജര്‍ ഇറിഗേഷന്‍ മുന്‍കൈ എടുത്ത് കേരള റബര്‍ പാര്‍ക്കിനു സഹായകരമായ നീക്കം നടത്തുന്നത്. റബര്‍ അധിഷ്ഠിത വ്യവസായ മേഖലക്ക് ഇത് കുതിപ്പാകും.
അതോടൊപ്പം നദിയുടെ സംരക്ഷണവും യാഥാര്‍ഥ്യമാകും.സംസ്ഥാനത്താകെ മാതൃകയാക്കാവുന്ന രീതിയില്‍ കോട്ടയത്ത് തുടക്കമിടുന്ന പരിപാടി മറ്റു നദികളിലും പ്രാവര്‍ത്തികമാകും.
ഇതിനായി നടപടി സ്വീകരിച്ച ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയും ജലവിഭവ വകപ്പ് മേജര്‍ വിഭാഗത്തെയും നദീ പുനര്‍സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ അഭിനന്ദിച്ചു.