പെരുമ്പടവ്: സിപിഎൻ എസ്ജിഎച്ച്എസ്എസ് മാതമംഗലത്തിനും, കണ്ടോന്താറിനും അഭിമാനമായി അഞ്ജലി ശ്രീമന്ത്. പ്ലസ്ടു പരീക്ഷാ ഫലം വന്നപ്പോൾ ഫുൾ എ പ്ലസ് നേടിയാണ് അഞ്ജലി അഭിമാനതാരമായത്. കർണാടക കാർവാർ സ്വദേശിയായ ശ്രീമന്ത് ഗോവിന്ദ് ഇംഗോലെ-പുഷ്പ ശ്രീമന്ത് ദന്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ് അഞ്ജലി. 25 വർഷത്തിലേറെയായി ഇവരുടെ കുടുംബം കേരളത്തിലാണ്.
പതിനെട്ടു വർഷമായി കണ്ടോന്താറിൽ ഒരു വാടകമുറിയിൽ താമസിക്കുകയാണ് അഞ്ജലിയും കുടുംബവും. അഞ്ജലിയുടെ അച്ഛൻ മത്സ്യതൊഴിലാളിയാണ്. പരിമിധികൾക്കിടയിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുവാൻ ശ്രീമന്തും ഭാര്യ പുഷ്പയും ഏറെ ശ്രദ്ധിക്കുന്നുണ്ട്. അഞ്ജലിയുടെ സഹോദരി മീനയും സിപിഎൻ എസ്ജിഎച്ച്എസഎസ് മാതമംഗലത്ത് തന്നെയാണ് പ്ലസ് ടുവിന് പഠിച്ചതും മികച്ച മാർക്കോടെ പാസായതും.
നിലവിൽ കർണാടകത്തിൽ നഴ്സിംഗിന് പഠിക്കുകയാണ് മീന. ചേച്ചിയുടെ വഴിയെ നഴ്സിംഗ് പഠിച്ച് ആതുരശ്രുശ്രൂഷാ രംഗത്ത് പ്രവർത്തിക്കണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം. പ്ലസ്ടു റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ വെക്കേഷന് സ്വദേശമായ കർണാടകയിലായിരുന്നു അഞ്ജലി.
കേരളത്തിൽ ഒരു മലയാളിക്കുട്ടിയായി പഠിച്ച് ഫുൾ എപ്ലസ് നേടിയതിൽ സന്തോഷമുണ്ടെന്നും തന്നെ പഠിപ്പിച്ച് അധ്യാപകർക്ക് നന്ദിയും, കൂട്ടുകാർക്ക് ആശംസകളും നേരുകയാണ് അഞ്ജലി ശ്രീമന്ത്.
പതിനെട്ടു വർഷമായി കണ്ടോന്താറിൽ ഒരു വാടകമുറിയിൽ താമസിക്കുകയാണ് അഞ്ജലിയും കുടുംബവും. അഞ്ജലിയുടെ അച്ഛൻ മത്സ്യതൊഴിലാളിയാണ്. പരിമിധികൾക്കിടയിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുവാൻ ശ്രീമന്തും ഭാര്യ പുഷ്പയും ഏറെ ശ്രദ്ധിക്കുന്നുണ്ട്. അഞ്ജലിയുടെ സഹോദരി മീനയും സിപിഎൻ എസ്ജിഎച്ച്എസഎസ് മാതമംഗലത്ത് തന്നെയാണ് പ്ലസ് ടുവിന് പഠിച്ചതും മികച്ച മാർക്കോടെ പാസായതും.
നിലവിൽ കർണാടകത്തിൽ നഴ്സിംഗിന് പഠിക്കുകയാണ് മീന. ചേച്ചിയുടെ വഴിയെ നഴ്സിംഗ് പഠിച്ച് ആതുരശ്രുശ്രൂഷാ രംഗത്ത് പ്രവർത്തിക്കണമെന്നാണ് അഞ്ജലിയുടെ ആഗ്രഹം. പ്ലസ്ടു റിസൾട്ട് പ്രഖ്യാപിക്കുമ്പോൾ വെക്കേഷന് സ്വദേശമായ കർണാടകയിലായിരുന്നു അഞ്ജലി.
കേരളത്തിൽ ഒരു മലയാളിക്കുട്ടിയായി പഠിച്ച് ഫുൾ എപ്ലസ് നേടിയതിൽ സന്തോഷമുണ്ടെന്നും തന്നെ പഠിപ്പിച്ച് അധ്യാപകർക്ക് നന്ദിയും, കൂട്ടുകാർക്ക് ആശംസകളും നേരുകയാണ് അഞ്ജലി ശ്രീമന്ത്.