കോട്ടയം: എംസി റോഡിൽ അപകടമേഖലയായി കുമാരനല്ലൂര്‍ മേല്‍പ്പാലം ജംഗ്ഷൻ. കുമാരനല്ലൂര്‍ -കുടമാളൂര്‍ റോഡ് ആരംഭിക്കുന്ന കുമാരനല്ലൂര്‍ ജംഗ്ഷനിലെ തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാത്താണ് അപകട സാധ്യത വര്‍ധിപ്പിക്കുന്നത്. റോഡിന്റെ തുടക്കഭാഗമായ കുമാരനല്ലൂര്‍ മേല്‍പ്പാലം ജംഗ്ഷനില്‍ അപകടമൊഴിയാത്ത ദിവസങ്ങളില്ല.
എംസി റോഡില്‍നിന്നു പാലത്തിലേക്കു കയറുന്നതിനും ഇറങ്ങുന്നതിനും മൂന്നു വഴികളും ഒരുപോലെ തെരഞ്ഞെടുക്കുന്നതു അപകടങ്ങള്‍ക്കു കാരണമാകുന്നു. ഇതോടൊപ്പം രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഇതോടൊപ്പം പാലം ഇറങ്ങിച്ചെല്ലുമ്പോഴുള്ള നാലു റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷനിലെ വീതിക്കുറവും തിരക്കും അപകടങ്ങള്‍ക്കു കാരണമാകുന്നു.
ആവശ്യത്തിനു സിഗ്നൽ ബോർഡുകളും ഇവിടെയില്ല. ഇവിടെ, അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചെങ്കിലും തൂണുകള്‍ അവശേഷിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ എംസി റോഡില്‍നിന്നു കുമാരനല്ലൂര്‍ -കുടമാളൂര്‍ റോഡിലേക്കു പ്രവേശിക്കുമ്പോള്‍ അപകടകം പതിവാണ്. ഈ ഭാഗത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
എംസി റോഡില്‍നിന്നു പാലത്തിലേക്കു കയറുന്നതിനും ഇറങ്ങുന്നതിനും മൂന്നു വഴികളും ഒരുപോലെ തെരഞ്ഞെടുക്കുന്നതു അപകടങ്ങള്‍ക്കു കാരണമാകുന്നു. ഇതോടൊപ്പം രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഇതോടൊപ്പം പാലം ഇറങ്ങിച്ചെല്ലുമ്പോഴുള്ള നാലു റോഡുകള്‍ സന്ധിക്കുന്ന ജംഗ്ഷനിലെ വീതിക്കുറവും തിരക്കും അപകടങ്ങള്‍ക്കു കാരണമാകുന്നു.
ആവശ്യത്തിനു സിഗ്നൽ ബോർഡുകളും ഇവിടെയില്ല. ഇവിടെ, അപകടാവസ്ഥയിലായിരുന്ന ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചെങ്കിലും തൂണുകള്‍ അവശേഷിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ എംസി റോഡില്‍നിന്നു കുമാരനല്ലൂര്‍ -കുടമാളൂര്‍ റോഡിലേക്കു പ്രവേശിക്കുമ്പോള്‍ അപകടകം പതിവാണ്. ഈ ഭാഗത്തെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.