കടുത്തുരുത്തി: തണ്ണീര്‍മുക്കം ബണ്ട് തുറന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തോടുകളിലെയും കനാലുകളിലെയും ഓരുമുട്ടുകളും ചീപ്പുകളും പലതും തുറന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ മലിനജലമാണ് കനാലുകളിലും തോടുകളിലും നിറഞ്ഞ് കിടക്കുന്നതെന്ന് നാട്ടുകാര്‍.
ഉപ്പുവെള്ളം കയറാത്തതിനാല്‍ തോടുകള്‍ മലിനമായി കിടക്കുന്നത് ടൂറിസ്റ്റ് ബോട്ടുകളുടെ സഞ്ചാരം ദുര്‍ഘടമാകുന്നത് ടൂറിസ്റ്റ് മേഖലയ്ക്കു തിരിച്ചടിയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ജലജന്യരോഗങ്ങള്‍ക്കും കാരണമാകുന്നു.
നെല്‍ക്കൃഷി ചെയ്യുന്ന പാടങ്ങളില്‍ വര്‍ഷങ്ങളായി പ്രയോഗിക്കുന്ന രാസവളത്തിന്റെയും കീടനാശിനികളുടെയും അവശിഷ്ടങ്ങള്‍ മണ്ണില്‍ ചേര്‍ന്നലിഞ്ഞു കിടക്കുന്നതിനാല്‍ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടി നഷ്ടപ്പെടുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം കൃഷിയുടെ ചെലവേറുന്നതായും കര്‍ഷകര്‍ പറയുന്നു. കൂടാതെ ഉത്പാദനം കുറയുന്നതിനും ഇതു കാരണമാകുന്നു.
പല തോടുകളിലും സിലോണ്‍ പായല്‍ തിങ്ങിനിറഞ്ഞു കിടക്കുകയാണ്. ചില തോടുകളില്‍ മുള്ളന്‍ പായലാണ് കൂടുതലുള്ളത്. ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള തോടുകളില്‍ പോലും ഇതാണ് അവസ്ഥ. കുപ്പികള്‍, കവറുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും പല തോടുകളിലും അടിഞ്ഞുകൂടി കിടക്കുന്നുണ്ട്.
മുള്ളന്‍പായല്‍ കാരണം അടിയൊഴുക്കും സിലോണ്‍ പായല്‍ മൂലം മേലൊഴുക്കും ഇല്ലാത്ത അവസ്ഥയാണ്. ജലം മലിനപ്പെട്ടിരിക്കുന്നതിനാല് ഉള്‍നാടന്‍ മത്സ്യസമ്പത്തും ശോഷിക്കുകയാണ്.
മഴ ശക്തിപ്പെട്ടാല്‍ കായലിലെ ഉപ്പിന്റെ അളവ് കുറയാനിടയാകും. മഴവെള്ള പാച്ചിലില്‍ തോടുകളിലെയും കനാലുകളിലെയും ഒഴുക്ക് ശക്തമാകുന്നതു മൂലം ഉപ്പ് വെള്ളം കയറിവരാനുള്ള സാധ്യത കുറയും. ഇതൊഴിവാക്കാന്‍ അപ്പര്‍കുട്ടനാട്ടിലെ തോടുകളിലെയും കനാലുകളിലെയും മുഴുവന്‍ ഓരുമുട്ടുകളും ചീപ്പുകളും അടിയന്തരമായി തുറന്ന് ഉപ്പ് വെള്ളം കയറ്റി പ്രകൃതിയുടെ സ്വാഭാവിക ശുദ്ധീകരണം സാധ്യമാക്കണമെന്ന് കുട്ടനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു.
കുട്ടനാട് സംയുക്ത സമിതി ചെയര്മാന് കെ.ഗുപ്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ടി. റെജികുമാര്‍, വൈസ് ചെയര്മാന്മാരായ കെ.എം. പൂവ്, ജോയിന്റ് കണ്‍വീനര്‍മാരായ ലേഖാ കാവാലം, കെ.കെ. മണിലാല്‍, കമ്മിറ്റിയംഗങ്ങളായ ആന്റണി ജോസഫ്, നോബി മുണ്ടയ്ക്കല്‍, പി. പുഷ്ക്കരന്‍, സാബു നരിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉപ്പുവെള്ളം കയറാത്തതിനാല്‍ തോടുകള്‍ മലിനമായി കിടക്കുന്നത് ടൂറിസ്റ്റ് ബോട്ടുകളുടെ സഞ്ചാരം ദുര്‍ഘടമാകുന്നത് ടൂറിസ്റ്റ് മേഖലയ്ക്കു തിരിച്ചടിയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് ജലജന്യരോഗങ്ങള്‍ക്കും കാരണമാകുന്നു.
നെല്‍ക്കൃഷി ചെയ്യുന്ന പാടങ്ങളില്‍ വര്‍ഷങ്ങളായി പ്രയോഗിക്കുന്ന രാസവളത്തിന്റെയും കീടനാശിനികളുടെയും അവശിഷ്ടങ്ങള്‍ മണ്ണില്‍ ചേര്‍ന്നലിഞ്ഞു കിടക്കുന്നതിനാല്‍ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടി നഷ്ടപ്പെടുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം കൃഷിയുടെ ചെലവേറുന്നതായും കര്‍ഷകര്‍ പറയുന്നു. കൂടാതെ ഉത്പാദനം കുറയുന്നതിനും ഇതു കാരണമാകുന്നു.
പല തോടുകളിലും സിലോണ്‍ പായല്‍ തിങ്ങിനിറഞ്ഞു കിടക്കുകയാണ്. ചില തോടുകളില്‍ മുള്ളന്‍ പായലാണ് കൂടുതലുള്ളത്. ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള തോടുകളില്‍ പോലും ഇതാണ് അവസ്ഥ. കുപ്പികള്‍, കവറുകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും പല തോടുകളിലും അടിഞ്ഞുകൂടി കിടക്കുന്നുണ്ട്.
മുള്ളന്‍പായല്‍ കാരണം അടിയൊഴുക്കും സിലോണ്‍ പായല്‍ മൂലം മേലൊഴുക്കും ഇല്ലാത്ത അവസ്ഥയാണ്. ജലം മലിനപ്പെട്ടിരിക്കുന്നതിനാല് ഉള്‍നാടന്‍ മത്സ്യസമ്പത്തും ശോഷിക്കുകയാണ്.
മഴ ശക്തിപ്പെട്ടാല്‍ കായലിലെ ഉപ്പിന്റെ അളവ് കുറയാനിടയാകും. മഴവെള്ള പാച്ചിലില്‍ തോടുകളിലെയും കനാലുകളിലെയും ഒഴുക്ക് ശക്തമാകുന്നതു മൂലം ഉപ്പ് വെള്ളം കയറിവരാനുള്ള സാധ്യത കുറയും. ഇതൊഴിവാക്കാന്‍ അപ്പര്‍കുട്ടനാട്ടിലെ തോടുകളിലെയും കനാലുകളിലെയും മുഴുവന്‍ ഓരുമുട്ടുകളും ചീപ്പുകളും അടിയന്തരമായി തുറന്ന് ഉപ്പ് വെള്ളം കയറ്റി പ്രകൃതിയുടെ സ്വാഭാവിക ശുദ്ധീകരണം സാധ്യമാക്കണമെന്ന് കുട്ടനാട് സംയുക്ത സമിതി ആവശ്യപ്പെട്ടു.
കുട്ടനാട് സംയുക്ത സമിതി ചെയര്മാന് കെ.ഗുപ്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഡോ. കെ.ടി. റെജികുമാര്‍, വൈസ് ചെയര്മാന്മാരായ കെ.എം. പൂവ്, ജോയിന്റ് കണ്‍വീനര്‍മാരായ ലേഖാ കാവാലം, കെ.കെ. മണിലാല്‍, കമ്മിറ്റിയംഗങ്ങളായ ആന്റണി ജോസഫ്, നോബി മുണ്ടയ്ക്കല്‍, പി. പുഷ്ക്കരന്‍, സാബു നരിക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.