മുണ്ടക്കയം: ടൗണിനു സമീപം മണിമലയാറ്റിൽ മാലിന്യനിക്ഷേപം വ്യാപകമാകുന്നു. കുളിക്കടവുകൾ കേന്ദ്രീകരിച്ച് വൻതോതിലാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങളുമെല്ലാം മണിമലയാറിന്റെ ഓരത്ത് കൂട്ടിയിട്ടിരിക്കുകയാണ്.
കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൂടാതെ കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുമുണ്ട്. ആറ്റിൽ ചെറിയ കുഴികൾ കുത്തി ഇവിടെനിന്നും ജലം ശേഖരിക്കുന്ന വീടുകളുണ്ട്. ഇതിനുപുറമേ മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലവും മണിമലയാറ്റിലേക്കാണ് എത്തുന്നത്. ഇതുകൂടി ആകുന്നതോടെ ആറ്റിലെ ജലം പൂർണമായും മലിനമാകും. ഈ മലിനജലം ഒഴുകിയെത്തുന്നത് വെള്ളനാടിക്കു സമീപത്തെ ചെക്ക് ഡാമിലേക്കാണ്.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയും പ്രവർത്തിക്കുന്നത് ഇവിടെയാണ്. മഴക്കാലമാകുന്നതോടെ മണിമലയാറ്റിലെ ജലനിരപ്പ് ഉയരും. ഇതോടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം ചെക്ക്ഡാമിൽ വന്നടിയും. ഇതു മേഖലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുവാൻ ഇടയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. കൂടാതെ കാക്കകൾ മാലിന്യങ്ങൾ കൊത്തിവലിച്ച് സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുമുണ്ട്. ആറ്റിൽ ചെറിയ കുഴികൾ കുത്തി ഇവിടെനിന്നും ജലം ശേഖരിക്കുന്ന വീടുകളുണ്ട്. ഇതിനുപുറമേ മുണ്ടക്കയം ബസ് സ്റ്റാൻഡിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിനജലവും മണിമലയാറ്റിലേക്കാണ് എത്തുന്നത്. ഇതുകൂടി ആകുന്നതോടെ ആറ്റിലെ ജലം പൂർണമായും മലിനമാകും. ഈ മലിനജലം ഒഴുകിയെത്തുന്നത് വെള്ളനാടിക്കു സമീപത്തെ ചെക്ക് ഡാമിലേക്കാണ്.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയും പ്രവർത്തിക്കുന്നത് ഇവിടെയാണ്. മഴക്കാലമാകുന്നതോടെ മണിമലയാറ്റിലെ ജലനിരപ്പ് ഉയരും. ഇതോടെ കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം ചെക്ക്ഡാമിൽ വന്നടിയും. ഇതു മേഖലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുവാൻ ഇടയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.