കണമല: റദ്ദാക്കിയ പഴയ പട്ടയത്തിനു പകരം 30ന് പുതിയ പട്ടയം പന്പാവാലിയിൽ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്പോൾപോലും പന്പാവാലിക്കു മനസു തുറന്നു ചിരിക്കാൻ കഴിയുന്നില്ല. പട്ടയം കൈയിൽ കിട്ടിയിട്ടു ബാക്കി പറയാം എന്ന മനഃസ്ഥിതിയിലാണ് നാട്ടുകാർ. കാരണം ഇതിനകം അത്രയധികം അവർ അനുഭവിച്ചുകഴിഞ്ഞു.
രാജ്യസേവനം
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടെയാണ് ഗ്രോ മോർ ഫുഡ് പദ്ധതിയിലൂടെ പമ്പാവാലിയിൽ കർഷകരുടെ ജനവാസമാകുന്നത്. പട്ടിണി മാറ്റാൻ ഭക്ഷ്യോത്പാദനം കൂട്ടുകയെന്ന ആശയത്തിൽ സൈനികരെയും ഒപ്പം ഒട്ടേറെ കർഷക കുടുംബങ്ങളെയും പലേടങ്ങളിൽനിന്നു സർക്കാർ പമ്പാവാലിയിലെത്തിച്ചു.
നിബിഡ വനമായിരുന്ന പമ്പയാറിന്റെ തീരപ്രദേശങ്ങൾ സർക്കാർ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. അവിടെ കൃഷി ഇറക്കുമ്പോൾ വീടും വെള്ളവും വഴിയും ആശുപത്രിയും വൈദ്യുതിയും ഒന്നുമില്ലാതെ രാജ്യത്തിന്റെ പട്ടിണി മാറ്റാൻ മുഴുപ്പട്ടിണി അറിഞ്ഞ് മണ്ണിനോടു പൊരുതിത്തുടങ്ങുകയായിരുന്നു കർഷകർ. ചിലർ കാട്ടുമൃഗങ്ങൾക്ക് ഇരയായി. ഏറെപ്പേർ രോഗങ്ങൾ വന്നുമരിച്ചു. ചിലരൊക്കെ സഹിക്കാനാവാതെ പലായനംചെയ്തു. പക്ഷേ, പിടിച്ചുനിന്നവർ നെൽകൃഷി വരെ ചെയ്തു നാടിനെ അന്നമൂട്ടി.
നാടു വളർന്നിട്ടും
വീടുകളും കടകളും റോഡുകളും പള്ളികളും സ്കൂളുകളും ബാങ്കും വൈദ്യുതിവെട്ടവും നദി കടക്കാൻ പാലങ്ങളും ഒക്കെയായി പമ്പാവാലിയെ നെയ്തെടുക്കാൻ കർഷകജനത താണ്ടിയതു സഹനത്തിന്റെ നീണ്ട വഴികൾ. എന്നാൽ, നാടു വികസിക്കുന്പോഴും സ്വന്തം മണ്ണിൽ വാടകക്കാരെ പോലെ കഴിയാനായിരുന്നു കർഷക കുടുംബങ്ങളുടെ വിധി. പലേടത്തും പട്ടയം സർക്കാർ കൊടുത്തിട്ടും വാഗ്ദാനം മാത്രമായിരുന്നു പമ്പാവാലിക്ക്. സ്വന്തം മരങ്ങൾ പോലും വിൽക്കാൻ കഴിയാത്ത അവസ്ഥ. ഒരു രൂപയുടെ വായ്പ പോലും ബാങ്ക് നൽകില്ല. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, ചികിത്സ ഒക്കെ പ്രതിസന്ധികളുടെ വലയം മുറുക്കിക്കൊണ്ടിരുന്നു.
പ്രതീക്ഷ ബാക്കി
ഒട്ടേറെ ജീവിത പോരാട്ടങ്ങൾക്കും നിവേദനങ്ങൾക്കും അലച്ചിലിനും വ്യവഹാരങ്ങൾക്കും ഒടുവിൽ 2016ലാണ് ആദ്യമായി പട്ടയം അനുവദിച്ചത്. അതാകട്ടെ പിന്നെ കടലാസിന്റെ വില പോലുമില്ലാത്ത സ്ഥിതിയിലായി. വീണ്ടും അലച്ചിലും ആവലാതികളും ആശങ്കകളും. ബഫർ സോൺ പരിധിയിലുമായതിനൊപ്പം പ്രദേശം വനം ആണെന്നും ജനവാസമില്ലെന്നും മുദ്രകുത്തപ്പെട്ടു. അതു തിരുത്തിക്കാനും വേണ്ടിവന്നു പോരാട്ടങ്ങൾ. ഇതിനു വേണ്ടി രാജ്യ തലസ്ഥാനമായ ഡൽഹി വരെ പോകേണ്ടിവന്നു. ഇപ്പോഴും ആശങ്കയുടെ വാൾമുന പൂർണമായും നീങ്ങിയിട്ടില്ല. ഇതിനിടെയാണ് പഴയ പട്ടയം റദ്ദാക്കി പുതിയ പട്ടയം സർക്കാർ 30ന് നൽകുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെങ്കിലും തങ്ങൾക്കു പ്രയോജനപ്പെടുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.
രാജ്യസേവനം
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടെയാണ് ഗ്രോ മോർ ഫുഡ് പദ്ധതിയിലൂടെ പമ്പാവാലിയിൽ കർഷകരുടെ ജനവാസമാകുന്നത്. പട്ടിണി മാറ്റാൻ ഭക്ഷ്യോത്പാദനം കൂട്ടുകയെന്ന ആശയത്തിൽ സൈനികരെയും ഒപ്പം ഒട്ടേറെ കർഷക കുടുംബങ്ങളെയും പലേടങ്ങളിൽനിന്നു സർക്കാർ പമ്പാവാലിയിലെത്തിച്ചു.
നിബിഡ വനമായിരുന്ന പമ്പയാറിന്റെ തീരപ്രദേശങ്ങൾ സർക്കാർ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. അവിടെ കൃഷി ഇറക്കുമ്പോൾ വീടും വെള്ളവും വഴിയും ആശുപത്രിയും വൈദ്യുതിയും ഒന്നുമില്ലാതെ രാജ്യത്തിന്റെ പട്ടിണി മാറ്റാൻ മുഴുപ്പട്ടിണി അറിഞ്ഞ് മണ്ണിനോടു പൊരുതിത്തുടങ്ങുകയായിരുന്നു കർഷകർ. ചിലർ കാട്ടുമൃഗങ്ങൾക്ക് ഇരയായി. ഏറെപ്പേർ രോഗങ്ങൾ വന്നുമരിച്ചു. ചിലരൊക്കെ സഹിക്കാനാവാതെ പലായനംചെയ്തു. പക്ഷേ, പിടിച്ചുനിന്നവർ നെൽകൃഷി വരെ ചെയ്തു നാടിനെ അന്നമൂട്ടി.
നാടു വളർന്നിട്ടും
വീടുകളും കടകളും റോഡുകളും പള്ളികളും സ്കൂളുകളും ബാങ്കും വൈദ്യുതിവെട്ടവും നദി കടക്കാൻ പാലങ്ങളും ഒക്കെയായി പമ്പാവാലിയെ നെയ്തെടുക്കാൻ കർഷകജനത താണ്ടിയതു സഹനത്തിന്റെ നീണ്ട വഴികൾ. എന്നാൽ, നാടു വികസിക്കുന്പോഴും സ്വന്തം മണ്ണിൽ വാടകക്കാരെ പോലെ കഴിയാനായിരുന്നു കർഷക കുടുംബങ്ങളുടെ വിധി. പലേടത്തും പട്ടയം സർക്കാർ കൊടുത്തിട്ടും വാഗ്ദാനം മാത്രമായിരുന്നു പമ്പാവാലിക്ക്. സ്വന്തം മരങ്ങൾ പോലും വിൽക്കാൻ കഴിയാത്ത അവസ്ഥ. ഒരു രൂപയുടെ വായ്പ പോലും ബാങ്ക് നൽകില്ല. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം, ചികിത്സ ഒക്കെ പ്രതിസന്ധികളുടെ വലയം മുറുക്കിക്കൊണ്ടിരുന്നു.
പ്രതീക്ഷ ബാക്കി
ഒട്ടേറെ ജീവിത പോരാട്ടങ്ങൾക്കും നിവേദനങ്ങൾക്കും അലച്ചിലിനും വ്യവഹാരങ്ങൾക്കും ഒടുവിൽ 2016ലാണ് ആദ്യമായി പട്ടയം അനുവദിച്ചത്. അതാകട്ടെ പിന്നെ കടലാസിന്റെ വില പോലുമില്ലാത്ത സ്ഥിതിയിലായി. വീണ്ടും അലച്ചിലും ആവലാതികളും ആശങ്കകളും. ബഫർ സോൺ പരിധിയിലുമായതിനൊപ്പം പ്രദേശം വനം ആണെന്നും ജനവാസമില്ലെന്നും മുദ്രകുത്തപ്പെട്ടു. അതു തിരുത്തിക്കാനും വേണ്ടിവന്നു പോരാട്ടങ്ങൾ. ഇതിനു വേണ്ടി രാജ്യ തലസ്ഥാനമായ ഡൽഹി വരെ പോകേണ്ടിവന്നു. ഇപ്പോഴും ആശങ്കയുടെ വാൾമുന പൂർണമായും നീങ്ങിയിട്ടില്ല. ഇതിനിടെയാണ് പഴയ പട്ടയം റദ്ദാക്കി പുതിയ പട്ടയം സർക്കാർ 30ന് നൽകുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതെങ്കിലും തങ്ങൾക്കു പ്രയോജനപ്പെടുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി.