+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടാനകൾ ചന്ദനക്കാംപാറ ടൗണിലേക്ക്; ജനം ആശങ്കയിൽ

ചന്ദനക്കാംപാറ: വനംവകുപ്പ് കർണാടക അതിർത്തി വനത്തിലേക്ക് കാട്ടാനകളെ കയറ്റി വിട്ടെന്ന് പറയുമ്പോഴും ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി. പയ്യാവൂർ ചന്ദ
കാട്ടാനകൾ ചന്ദനക്കാംപാറ  ടൗണിലേക്ക്; ജനം ആശങ്കയിൽ
ചന്ദനക്കാംപാറ: വനംവകുപ്പ് കർണാടക അതിർത്തി വനത്തിലേക്ക് കാട്ടാനകളെ കയറ്റി വിട്ടെന്ന് പറയുമ്പോഴും ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി. പയ്യാവൂർ ചന്ദനക്കാംപാറയിലും ചാപ്പക്കടവിലുമാണ് ഇന്നലെ പുലർച്ചെ ഒന്നരയോടെ കുട്ടിയാനയടക്കം ആറംഗ കാട്ടാനക്കൂട്ടമിറങ്ങിയത്.

ചക്കകൾ പറിച്ചു തിന്നും വാഴകൾ നശിപ്പിച്ചും കമുകകൾ ചവിട്ടിമെതിച്ചും പറമ്പുകൾ തരിശാക്കി കർഷകരെ ഭീതിയിലാഴ്ത്തിയ കാട്ടാനകൾ രാവിലെ ഒൻപതോടെയാണ് തൂക്കുവേലിക്ക് സമീപത്തേക്ക് നീങ്ങിയത്.

ചാപ്പക്കടവിലെ വിൻസെന്‍റ് വെള്ളാപ്പള്ളിൽ, കവിയിൽ ചാക്കോ, കുരിശുമൂട്ടിൽ മേരി എന്നിവരുടെ വാഴത്തോട്ടം പൂർണമായി നശിപ്പിച്ചു. കവിയിൽ ചാക്കോയുടെ വീടിനു സമീപം പ്ലാവിലെ ചക്കയും ആനകൾ ഭക്ഷിച്ചു. ചാക്കോയുടെ 60 വാഴകളും നശിപ്പിച്ചു. വീടിന് അഞ്ചുമീറ്റർ അകലെയാണ് ആനകളുടെ പരാക്രമം.

ചാപ്പക്കടവിൽ നിന്ന് നീങ്ങിയ ആനകൾ മൊളകിൽ ഷാജി, പാപ്പു, ബെന്നി, കൊട്ടാരത്തിൽ ജോണി, മിലിട്ടറി ബാബു എന്നിവരുടെ റബർ തോട്ടത്തിലാണ് തമ്പടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യാവൂർ പഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷ്റഫും ടെൻസൺ ജോർജ് കണ്ടത്തിങ്കരയും സ്ഥലം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ നൽകി.

പുലർച്ചെ ഒന്നോടെ വനം വകുപ്പ് വാച്ചർമാരും ഉദ്യോഗസ്ഥരും ആനകളെ തുരത്താൻ ശ്രമം നടത്തിയെങ്കിലും കാട്ടാനകൾ കാടു കയറാതെ നിൽക്കുകയായിരുന്നു. ഏറെ പരിശ്രമത്തിന് ശേഷം പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ രാവിലെ ഒൻപതോടെ കാടുകയറ്റിയത്.

ആടാംപാറ, പാടാംകവല, ചാപ്പക്കടവ്, ഷിമോഗകോളനി തുടങ്ങി അതിർത്തി ഗ്രാമങ്ങളിലാണ് ഏതാനും ദിവസമായി കാട്ടാനക്കൂട്ടമിറങ്ങിയിരിക്കുന്നത്. ചന്ദനക്കാംപാറയിലെത്തിയതു മുതൽ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനകൾ കാടുകയറാതെ തൂക്കുവേലിക്കകത്ത് തന്നെ വിലസുകയാണ്. കർഷകരോഷം വീണ്ടും ശക്തമായിട്ടുണ്ട്.