കാോവളം: കോവളം ജലപാതയുടെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമിക്കുന്ന പാലത്തിനായി റവന്യൂ ഉദ്യാേഗസ്ഥർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
പാലം നിർമിക്കാനുദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സർക്കാർ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റേയും നിലപാടാണ് തർക്കത്തിനു കാരണം. ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിർമിക്കണമെന്നും ഇതിനായി നിലവിലെ അലൈൻമെന്റ് മാറ്റണമെന്നും ധീവരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതെ കഴിഞ്ഞ ദിവസം പാലം നിർമാണം ആരംഭിക്കാൻ ജെസിബി അടക്കമുള്ള യന്ത്രങ്ങളും സാധനങ്ങളുമായി എത്തിയ ഉദ്യാേഗസ്ഥരെ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി ആരുടേതെന്നു കണ്ടെത്താൻ ലാൻഡ് തഹസിൽദാർ കെ.ജി. മോഹനന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർമാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത് സംബന്ധിച്ചുളള റിപ്പോർട്ട് സബ്കളക്ടർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
ജലപാതയിലൂടെ ബോട്ട് കടന്നുവരുമ്പോൾ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിംഗ് പാലമാണ് സ്ഥാപിക്കുക. നാട്ടുകാർക്കും അവരുടെ വാഹനങ്ങൾക്കും കടന്നുപോകാൻ തക്കതരത്തിലുളള പ്രത്യേക റാമ്പും പാലത്തിൽ ഉണ്ടാകുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അറിയിച്ചു.
പാലം നിർമിക്കാനുദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സർക്കാർ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റേയും നിലപാടാണ് തർക്കത്തിനു കാരണം. ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിർമിക്കണമെന്നും ഇതിനായി നിലവിലെ അലൈൻമെന്റ് മാറ്റണമെന്നും ധീവരസഭയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതെ കഴിഞ്ഞ ദിവസം പാലം നിർമാണം ആരംഭിക്കാൻ ജെസിബി അടക്കമുള്ള യന്ത്രങ്ങളും സാധനങ്ങളുമായി എത്തിയ ഉദ്യാേഗസ്ഥരെ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് ഭൂമി ആരുടേതെന്നു കണ്ടെത്താൻ ലാൻഡ് തഹസിൽദാർ കെ.ജി. മോഹനന്റെ നേതൃത്വത്തിൽ താലൂക്ക് സർവേയർമാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഇത് സംബന്ധിച്ചുളള റിപ്പോർട്ട് സബ്കളക്ടർക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
ജലപാതയിലൂടെ ബോട്ട് കടന്നുവരുമ്പോൾ ഉയരുകയും ശേഷം താഴുകയും ചെയ്യുന്ന ലിഫ്റ്റിംഗ് പാലമാണ് സ്ഥാപിക്കുക. നാട്ടുകാർക്കും അവരുടെ വാഹനങ്ങൾക്കും കടന്നുപോകാൻ തക്കതരത്തിലുളള പ്രത്യേക റാമ്പും പാലത്തിൽ ഉണ്ടാകുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അറിയിച്ചു.