ചങ്ങനാശേരി: കിടങ്ങറയില്‍ കെഎസ്ഇബി സ്ഥാപിക്കുന്ന പുതിയ 33 കെവി സബ്സ്റ്റേഷന് നിര്‍മാണോദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി 29ന് നിര്‍വഹിക്കും. സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, ഗുണമേന്മയുള്ള വൈദ്യുതി ആവശ്യാനുസരണം തടസമില്ലാതെ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ സബ് സ്റ്റേഷന് സ്ഥാപിക്കുന്നത്.
2018ലെ പ്രളയ ജലനിരപ്പിന് മുകളിലാണ് സബ്സ്റ്റേഷന് സ്ഥാപിക്കുന്നത്. സമുദ്രനിരപ്പിന് നാലുമുതല്‍ പത്തുവരെ അടി താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പ്രളയം ഏറെ ബാധിക്കുന്ന പ്രദേശമാണ്. ഇവിടെ പ്രളയജലം പമ്പ് ചെയ്ത് കളയുന്നതിനും കൃഷിയാവശ്യങ്ങള്‍ക്കും പൂര്‍ണമായും വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കിടങ്ങറ, ചമ്പക്കുളം, മങ്കൊമ്പ്, എടത്വ, ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്ന അരലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കള്‍ക്കു ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പുവരുത്തുവാന്‍ കഴിയും.
കേരളത്തിന്റെ ഒരു ടൂറിസം ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കുട്ടനാടിന്റെ ഏറിവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും. റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 13.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഈ പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി ഇങ്ങനെ:
എടത്വ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് നിലവിലുള്ള എച്ച്എല്, എല്‍ടി ലൈന്‍ റൂട്ട് വഴി 10 കി.മീ 33 കെവി കവേഡ് കണ്ടക്ടര്‍ ലൈന്‍ വലിച്ച് കിടങ്ങറയില്‍ നിര്‍ദ്ദിഷ്ട സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 33/11 കെവി വോള്‍ട്ടേജ് നിലവാരത്തില്‍ ആകെ 10 എംവിഎ ശേഷിയുള്ള സ്റ്റേഷനാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.
പ്രസരണനഷ്ടം ഏകദേശം പത്തിലൊന്നായി കുറയുന്നതോടൊപ്പം കവേഡ് കണ്ടക്ടര്‍ ഉപയോഗിച്ച് ലൈന്‍ നിര്‍മിക്കുന്നതിനാല്‍ മഴക്കാലത്ത് മരച്ചില്ലകളും മറ്റും വീഴുന്നതുമൂലം സാധാരണ അലൂമിനിയം കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ലൈനിലുണ്ടാകുന്ന വൈദ്യുതി തടസം പൂര്‍ണമായും ഇല്ലാതാകുമെന്നും വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടി.
2018ലെ പ്രളയ ജലനിരപ്പിന് മുകളിലാണ് സബ്സ്റ്റേഷന് സ്ഥാപിക്കുന്നത്. സമുദ്രനിരപ്പിന് നാലുമുതല്‍ പത്തുവരെ അടി താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് പ്രളയം ഏറെ ബാധിക്കുന്ന പ്രദേശമാണ്. ഇവിടെ പ്രളയജലം പമ്പ് ചെയ്ത് കളയുന്നതിനും കൃഷിയാവശ്യങ്ങള്‍ക്കും പൂര്‍ണമായും വൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടുകൂടി കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കിടങ്ങറ, ചമ്പക്കുളം, മങ്കൊമ്പ്, എടത്വ, ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷനുകള്‍ക്ക് കീഴില്‍ വരുന്ന അരലക്ഷത്തിന് മുകളില്‍ ഉപഭോക്താക്കള്‍ക്കു ഗുണനിലവാരമുള്ള വൈദ്യുതി ഉറപ്പുവരുത്തുവാന്‍ കഴിയും.
കേരളത്തിന്റെ ഒരു ടൂറിസം ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കുട്ടനാടിന്റെ ഏറിവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും. റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 13.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഈ പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി ഇങ്ങനെ:
എടത്വ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് നിലവിലുള്ള എച്ച്എല്, എല്‍ടി ലൈന്‍ റൂട്ട് വഴി 10 കി.മീ 33 കെവി കവേഡ് കണ്ടക്ടര്‍ ലൈന്‍ വലിച്ച് കിടങ്ങറയില്‍ നിര്‍ദ്ദിഷ്ട സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 33/11 കെവി വോള്‍ട്ടേജ് നിലവാരത്തില്‍ ആകെ 10 എംവിഎ ശേഷിയുള്ള സ്റ്റേഷനാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്.
പ്രസരണനഷ്ടം ഏകദേശം പത്തിലൊന്നായി കുറയുന്നതോടൊപ്പം കവേഡ് കണ്ടക്ടര്‍ ഉപയോഗിച്ച് ലൈന്‍ നിര്‍മിക്കുന്നതിനാല്‍ മഴക്കാലത്ത് മരച്ചില്ലകളും മറ്റും വീഴുന്നതുമൂലം സാധാരണ അലൂമിനിയം കണ്ടക്ടര്‍ ഉപയോഗിച്ച് നിര്‍മിച്ച ലൈനിലുണ്ടാകുന്ന വൈദ്യുതി തടസം പൂര്‍ണമായും ഇല്ലാതാകുമെന്നും വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടി.