കടുത്തുരുത്തി: തൊഴിലാളിയൊന്നുമല്ല, കുരുന്നുകള്‍ക്കു നേര്‍വഴികാട്ടുന്ന അധ്യാപകനാണ്. എന്നാല്‍, തൊഴിലാളി വേഷവും എടുത്തണിയാൻ സാറിനു തെല്ലും മടിയില്ല. സ്കൂളിൽ അധ്യാപക കുപ്പായത്തിനൊപ്പം തൊഴിലാളി വേഷവും ആസ്വദിച്ച് അലക്സ് സാർ.
പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായ കോതനല്ലൂര്‍ പുതിയറ കുന്നേല്‍ അലക്സ് ലൂക്കോസാണ് വേനലവധിക്കാലം വ്യത്യസ്തമായി ചെലവഴിച്ച അധ്യാപകന്. സ്കൂളിലെ പെയിന്റിംഗ് ജോലികള്‍ക്കായെത്തിയ പൂഴിക്കോല്‍ സ്വദേശി ടോമിക്കൊപ്പം അലക്സ് സാറും അധ്യപനത്തിന്റെ ഇടവേളയില്‍ പെയിന്ററായി. 10 ദിവസം കൊണ്ടാണ് ക്ലാസ് മുറികള്‍ അടക്കമുള്ള സ്കൂളിലെ മുഴുവന്‍ കെട്ടിടങ്ങളും പെയിന്റ് ചെയ്തത്. ക്ലാസുകളിലെ ബോര്‍ഡുകള്‍ അലക്സ് തനിച്ചാണ് പെയിന്റ് ചെയ്തത്. പ്രതിദിനം 1000 രൂപ നിരക്കില്‍ 10,000 രൂപയാണ് ടോമിക്ക് കൂലിയായി നല്‍കിയത്. അലക്സ് സാര്‍ സഹായിയായി ഒപ്പം കൂടിയില്ലെങ്കില്‍ രണ്ടാമത് വരുന്നയാള്‍ക്കും 10,000 രൂപ ചെലവാക്കേണ്ടി വരുമായിരുന്നു.
പെയിന്റിംഗ് കഴിഞ്ഞ് എല്ലാ ക്ലാസ് മുറികളും മറ്റ് അധ്യാപകര്‍ക്കൊപ്പം അലക്സും ചേര്‍ന്നാണ് കഴുകി വൃത്തിയാക്കിയത്. 30 അടിയോളം താഴ്ചയുള്ള സ്കൂളിലെ കിണര്‍ തേകാനെത്തിയവര്ക്കൊപ്പം കിണറ്റിലിറങ്ങി ജോലിചെയ്യാനും അന്പത്തിമൂന്നുകാരനായ ഈ അധ്യാപകനു തെല്ലും മടിയുണ്ടായില്ല. സ്കൂൾ മുറ്റത്തെ പുല്ലും പറമ്പിലെ പള്ളയും അലക്സ് സ്വന്തമായി നീക്കം ചെയ്തു സ്കൂള്‍ പരിസരം മനോഹരമാക്കി. ഈ ജോലികള്‍ക്കെല്ലാം തൊഴിലാളികളെ മാത്രം ആശ്രയിക്കുന്നതിനു പകരം സ്വന്തമായി ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഇദേഹത്തിന്റെ ശ്രമം.
കഴിഞ്ഞവര്‍ഷം സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന വലിയ പ്ലാവിന്റെ ശിഖരം അലക്സ് മരത്തില്‍ കയറി മുറിച്ചുനീക്കിയിരുന്നു. 19 വര്‍ഷം ചാമക്കാല സെന്റ് ജോണ്‍സ് സ്കൂളില്‍ അധ്യാപകനായിരുന്ന അലക്സ് ഹെഡ്മാസ്റ്ററായ ശേഷം രണ്ട് വര്‍ഷം മുമ്പാണ് പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് സ്കൂളില്‍ പ്രധാനാധ്യാപകനായെത്തിയത്. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപിക ഉഷാ മേരിയാണ് ഭാര്യ. മക്കള്‍ സ്നേഹ (ഡിഗ്രി വിദ്യാര്‍ഥിനി), ബഞ്ചമിന്, ട്രീസ (ഇരുവരും കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍).
പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനായ കോതനല്ലൂര്‍ പുതിയറ കുന്നേല്‍ അലക്സ് ലൂക്കോസാണ് വേനലവധിക്കാലം വ്യത്യസ്തമായി ചെലവഴിച്ച അധ്യാപകന്. സ്കൂളിലെ പെയിന്റിംഗ് ജോലികള്‍ക്കായെത്തിയ പൂഴിക്കോല്‍ സ്വദേശി ടോമിക്കൊപ്പം അലക്സ് സാറും അധ്യപനത്തിന്റെ ഇടവേളയില്‍ പെയിന്ററായി. 10 ദിവസം കൊണ്ടാണ് ക്ലാസ് മുറികള്‍ അടക്കമുള്ള സ്കൂളിലെ മുഴുവന്‍ കെട്ടിടങ്ങളും പെയിന്റ് ചെയ്തത്. ക്ലാസുകളിലെ ബോര്‍ഡുകള്‍ അലക്സ് തനിച്ചാണ് പെയിന്റ് ചെയ്തത്. പ്രതിദിനം 1000 രൂപ നിരക്കില്‍ 10,000 രൂപയാണ് ടോമിക്ക് കൂലിയായി നല്‍കിയത്. അലക്സ് സാര്‍ സഹായിയായി ഒപ്പം കൂടിയില്ലെങ്കില്‍ രണ്ടാമത് വരുന്നയാള്‍ക്കും 10,000 രൂപ ചെലവാക്കേണ്ടി വരുമായിരുന്നു.
പെയിന്റിംഗ് കഴിഞ്ഞ് എല്ലാ ക്ലാസ് മുറികളും മറ്റ് അധ്യാപകര്‍ക്കൊപ്പം അലക്സും ചേര്‍ന്നാണ് കഴുകി വൃത്തിയാക്കിയത്. 30 അടിയോളം താഴ്ചയുള്ള സ്കൂളിലെ കിണര്‍ തേകാനെത്തിയവര്ക്കൊപ്പം കിണറ്റിലിറങ്ങി ജോലിചെയ്യാനും അന്പത്തിമൂന്നുകാരനായ ഈ അധ്യാപകനു തെല്ലും മടിയുണ്ടായില്ല. സ്കൂൾ മുറ്റത്തെ പുല്ലും പറമ്പിലെ പള്ളയും അലക്സ് സ്വന്തമായി നീക്കം ചെയ്തു സ്കൂള്‍ പരിസരം മനോഹരമാക്കി. ഈ ജോലികള്‍ക്കെല്ലാം തൊഴിലാളികളെ മാത്രം ആശ്രയിക്കുന്നതിനു പകരം സ്വന്തമായി ചെയ്യാന്‍ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഇദേഹത്തിന്റെ ശ്രമം.
കഴിഞ്ഞവര്‍ഷം സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന വലിയ പ്ലാവിന്റെ ശിഖരം അലക്സ് മരത്തില്‍ കയറി മുറിച്ചുനീക്കിയിരുന്നു. 19 വര്‍ഷം ചാമക്കാല സെന്റ് ജോണ്‍സ് സ്കൂളില്‍ അധ്യാപകനായിരുന്ന അലക്സ് ഹെഡ്മാസ്റ്ററായ ശേഷം രണ്ട് വര്‍ഷം മുമ്പാണ് പൂഴിക്കോല്‍ സെന്റ് ലൂക്ക്സ് സ്കൂളില്‍ പ്രധാനാധ്യാപകനായെത്തിയത്. കല്ലറ സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപിക ഉഷാ മേരിയാണ് ഭാര്യ. മക്കള്‍ സ്നേഹ (ഡിഗ്രി വിദ്യാര്‍ഥിനി), ബഞ്ചമിന്, ട്രീസ (ഇരുവരും കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍).