എരുമേലി: പമ്പാവാലിയിൽ 2015ൽ യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ ഇപ്പോൾ റദ്ദാക്കി പുതിയ പട്ടയം നൽകുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്ന് എരുമേലിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആന്റോ ആന്റണി എംപി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഉപാധിരഹിത പട്ടയം നൽകിയത്. ഇതേതുടർന്ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരം സ്വീകരിച്ചിരുന്നതാണ്. തുടർന്ന് എൽഡിഎഫ് സർക്കാർ വന്നപ്പോൾ കരം റദ്ദാക്കി. ഇത് സോഫ്റ്റ്വെയറിൽ ഉൾപ്പെടാത്തത് മൂലമാണ് കരം റദ്ദാക്കിയതെന്ന് പറഞ്ഞ റവന്യു അധികൃതർ ആറ് വർഷത്തോളം ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു.
സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി കരം സ്വീകരിക്കാനും ബാക്കി പട്ടയങ്ങൾ നൽകാനും കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം റവന്യു വകുപ്പ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രം വാങ്ങി പഴയ പട്ടയം വാങ്ങി റദ്ദാക്കി പുതിയ പട്ടയം ആണെന്ന് അറിയിച്ച് നൽകുകയുമാണ്. കരം തടയുകയും ആറ് വർഷക്കാലം ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതിന്റെ ജാള്യത മറയ്ക്കലാണ് ഇതിന്റെ പിന്നിലെന്ന് ആന്റോ ആന്റണി ആരോപിച്ചു.
യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ പോരായ്മകൾ എന്താണെന്ന് വ്യക്തമാക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണം. പ്രദേശത്തെ ബഫർ സോൺ മാപ്പിൽ വനമാക്കി ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നത്. ബഫർ സോൺ എടുത്തു മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്തംഗങ്ങളായ ജിൻസി ജോസഫ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ, പ്രകാശ് പള്ളിക്കൂടം, കോൺഗ്രസ് നേതാക്കളായ റെജി അമ്പാറ, ഷൈൻ എയ്ഞ്ചൽവാലി, ബോബൻ പള്ളിക്കൽ, ഷിജോ ചെറുവാഴക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി കരം സ്വീകരിക്കാനും ബാക്കി പട്ടയങ്ങൾ നൽകാനും കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം റവന്യു വകുപ്പ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രം വാങ്ങി പഴയ പട്ടയം വാങ്ങി റദ്ദാക്കി പുതിയ പട്ടയം ആണെന്ന് അറിയിച്ച് നൽകുകയുമാണ്. കരം തടയുകയും ആറ് വർഷക്കാലം ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതിന്റെ ജാള്യത മറയ്ക്കലാണ് ഇതിന്റെ പിന്നിലെന്ന് ആന്റോ ആന്റണി ആരോപിച്ചു.
യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങളുടെ പോരായ്മകൾ എന്താണെന്ന് വ്യക്തമാക്കാൻ എൽഡിഎഫ് സർക്കാർ തയാറാകണം. പ്രദേശത്തെ ബഫർ സോൺ മാപ്പിൽ വനമാക്കി ഉൾപ്പെടുത്തിയവരാണ് ഇപ്പോൾ നല്ല പിള്ള ചമയുന്നത്. ബഫർ സോൺ എടുത്തു മാറ്റാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്തംഗങ്ങളായ ജിൻസി ജോസഫ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ, പ്രകാശ് പള്ളിക്കൂടം, കോൺഗ്രസ് നേതാക്കളായ റെജി അമ്പാറ, ഷൈൻ എയ്ഞ്ചൽവാലി, ബോബൻ പള്ളിക്കൽ, ഷിജോ ചെറുവാഴക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.