തലയോലപ്പറമ്പ്: ലോട്ടറി വില്പനക്കാരിയുടെ ലോട്ടറി തട്ട് കത്തിച്ച യുവാവിനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ പ്രശാന്ത് (45) ആണ് പിടിയിലായത്. വ്യാഴാഴ്ച വെളുപ്പിന് അഞ്ചോടെയായിരുന്നു സംഭവം. പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന കടയാണ് കത്തിച്ചത്.
വടകര അഭിജിത്ത് ഭവനിൽ ബിന്ദു അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി തട്ടാണ് കത്തിച്ചത്. തട്ടുകടയിൽ ഉണ്ടായിരുന്ന മുന്നൂറോളം ടിക്കറ്റ് ഇയാൾ മോഷ്ടിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്എച്ചഒ കെ.ആർ. ബിജു, എസ്ഐ എൻ. സിവി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ പ്രശാന്തിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബിന്ദുവിന് കച്ചവടം ചെയ്യാൻ ടിക്കറ്റില്ലാത്തതിരുന്നതിനാൽ എസ്എച്ച്ഒ കെ.ആർ. ബിജു നൂറോളം ടിക്കറ്റുകൾ വാങ്ങി നൽകി നിർധനയായ വീട്ടമ്മയ്ക്കു കൈത്താങ്ങായി.
വടകര അഭിജിത്ത് ഭവനിൽ ബിന്ദു അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി തട്ടാണ് കത്തിച്ചത്. തട്ടുകടയിൽ ഉണ്ടായിരുന്ന മുന്നൂറോളം ടിക്കറ്റ് ഇയാൾ മോഷ്ടിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എസ്എച്ചഒ കെ.ആർ. ബിജു, എസ്ഐ എൻ. സിവി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ പ്രശാന്തിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബിന്ദുവിന് കച്ചവടം ചെയ്യാൻ ടിക്കറ്റില്ലാത്തതിരുന്നതിനാൽ എസ്എച്ച്ഒ കെ.ആർ. ബിജു നൂറോളം ടിക്കറ്റുകൾ വാങ്ങി നൽകി നിർധനയായ വീട്ടമ്മയ്ക്കു കൈത്താങ്ങായി.