കണമല: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച ധനസഹായത്തിന്റെ രണ്ടാംഘട്ട തുകയായ അഞ്ച് ലക്ഷം ഉടനെ ലഭിക്കില്ല. ഇതിനായി മൂന്ന് മാസം വേണ്ടിവരുമെന്ന് റവന്യു വകുപ്പ്.
അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറാൻ മൂന്ന് മാസത്തോളം വേണ്ടി വരുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. പത്ത് ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും സർക്കാർ അനുവദിച്ചത്. കേന്ദ്ര ഫണ്ടാണ് ഇത്. ഈ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ബാക്കി അഞ്ചു ലക്ഷം കൈമാറുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടണം.
ഇതിനായി വില്ലേജ് ഓഫീസർ മുഖേനെ അപേക്ഷ നൽകണം. തുടർന്ന് തഹസീൽദാർ ഗസറ്റ് വിജ്ഞാപനം നടത്തണം. ഇതിന് ശേഷം ആക്ഷേപങ്ങൾ സ്വീകരിക്കാനായി 15 ദിവസത്തെ സാവകാശം നൽകണം. ആക്ഷേപങ്ങൾ ഇല്ലെങ്കിൽ തുക അനുവദിച്ചു കിട്ടാൻ നടപടികൾ സ്വീകരിക്കണം. തുടർന്ന് തുക അനുവദിക്കുന്നതോടെ കൈമാറാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാരിൽനിന്ന് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യം ശക്തമാണ്.
ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തിയിരുന്നു. വിവിധ കർഷക സംഘടനകളടക്കം ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അമ്പത് ലക്ഷം രൂപ വീതം ഇരു കുടുംബത്തിനും നൽകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടിരുന്നു.
മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ ചേർന്നാണ് തുക നിശ്ചയിച്ച് പ്രഖ്യാപിക്കാനാവുക. അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 30ന് പമ്പാവാലി മേഖലയിൽ പട്ടയ വിതരണം ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
ഉദ്ഘാടന പ്രസംഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്ന് കരുതുന്നു. വന്യമൃഗങ്ങൾ തുടർച്ചയായി നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വർധിച്ച എരുമേലിയിലെ വനാതിർത്തികളിൽ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതുൾപ്പടെ നടപടികളും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിഭാഷക സംഘം ഇന്നെത്തും
കണമല: ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്ന് കണമലയിൽ ഹൈക്കോടതി അഭിഭാഷകരുടെ സംഘം സന്ദർശനത്തിനെത്തുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കാനും നാട്ടുകാരിൽനിന്നു വിവരങ്ങൾ നേരിട്ട് അറിയുന്നതിനുമായാണ് എത്തുന്നതെന്ന് ബാർ കൗൺസിൽ അംഗവും ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിനെയും സംഘം സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടികൾ ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്നും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തലത്തിൽനിന്നുള്ള ഇടപെടൽ വേണമെന്നും അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു.
അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകിട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി തുക കൈമാറാൻ മൂന്ന് മാസത്തോളം വേണ്ടി വരുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു. പത്ത് ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും സർക്കാർ അനുവദിച്ചത്. കേന്ദ്ര ഫണ്ടാണ് ഇത്. ഈ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ബാക്കി അഞ്ചു ലക്ഷം കൈമാറുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കിട്ടണം.
ഇതിനായി വില്ലേജ് ഓഫീസർ മുഖേനെ അപേക്ഷ നൽകണം. തുടർന്ന് തഹസീൽദാർ ഗസറ്റ് വിജ്ഞാപനം നടത്തണം. ഇതിന് ശേഷം ആക്ഷേപങ്ങൾ സ്വീകരിക്കാനായി 15 ദിവസത്തെ സാവകാശം നൽകണം. ആക്ഷേപങ്ങൾ ഇല്ലെങ്കിൽ തുക അനുവദിച്ചു കിട്ടാൻ നടപടികൾ സ്വീകരിക്കണം. തുടർന്ന് തുക അനുവദിക്കുന്നതോടെ കൈമാറാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാരിൽനിന്ന് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യം ശക്തമാണ്.
ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ സംഘടനകൾ ഫോറസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തിയിരുന്നു. വിവിധ കർഷക സംഘടനകളടക്കം ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അമ്പത് ലക്ഷം രൂപ വീതം ഇരു കുടുംബത്തിനും നൽകണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടിരുന്നു.
മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ ചേർന്നാണ് തുക നിശ്ചയിച്ച് പ്രഖ്യാപിക്കാനാവുക. അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 30ന് പമ്പാവാലി മേഖലയിൽ പട്ടയ വിതരണം ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രിയാണ് നിർവഹിക്കുക.
ഉദ്ഘാടന പ്രസംഗത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്ന് കരുതുന്നു. വന്യമൃഗങ്ങൾ തുടർച്ചയായി നാട്ടിലിറങ്ങുന്ന സംഭവങ്ങൾ വർധിച്ച എരുമേലിയിലെ വനാതിർത്തികളിൽ സുരക്ഷാ ക്രമീകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതുൾപ്പടെ നടപടികളും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഭിഭാഷക സംഘം ഇന്നെത്തും
കണമല: ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇന്ന് കണമലയിൽ ഹൈക്കോടതി അഭിഭാഷകരുടെ സംഘം സന്ദർശനത്തിനെത്തുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കാനും നാട്ടുകാരിൽനിന്നു വിവരങ്ങൾ നേരിട്ട് അറിയുന്നതിനുമായാണ് എത്തുന്നതെന്ന് ബാർ കൗൺസിൽ അംഗവും ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് ഷാ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിനെയും സംഘം സന്ദർശിക്കാൻ അനുമതി തേടിയിട്ടുണ്ട്. വന്യമൃഗ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടികൾ ജനങ്ങൾക്ക് പ്രയോജനകരമാകുന്നില്ലെന്നും നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തലത്തിൽനിന്നുള്ള ഇടപെടൽ വേണമെന്നും അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു.