കണ്ണൂർ: കരാറുകാരന് തുക അനുവദിക്കുന്നതിന് മേയർ മുൻകൂർ അനുമതി നൽകിയത് ക്രമവൽക്കരിക്കാനുള്ള അജണ്ടയുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. അജണ്ട അംഗീകരിക്കാനാവില്ലെന്ന് കൗൺസിലംഗങ്ങൾ പറഞ്ഞു. വെത്തിലപ്പള്ളി ക്രോസ് റോഡ് റീടാറിംഗുമായി ബന്ധപ്പെട്ടാണ് കരാറുകാരന് കുറവ് വന്ന തുക അനുവദിക്കാൻ മേയർ മുൻകൂർ അനുമതി നൽകിയത്. ഇതിൽ വിയോജിപ്പ് രേഖപ്പെടുത്താനും കത്ത് നൽകി. കൗൺസിൽ യോഗം അംഗീകരിച്ച പല കാര്യങ്ങളും നടപ്പാക്കത്തതിലും യോഗത്തിലേക്ക് നൽകുന്ന രേഖകളിൽ പിശക് സംഭവിക്കുന്നതിലും ഉദ്യോഗസ്ഥർക്കെതിരെ പി.കെ. രാഗേഷ് വിമർശനവുമായി രംഗത്തെത്തി.
നീർച്ചാൽ ഈസ്റ്റ് വാർഡിലെ രണ്ടാംഘട്ട പ്രവർത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ച് ബിൽ തുക കരാറുകാരന് നൽകണമെന്ന വിഷയത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച മേയർ മറച്ചുവെക്കുകയാണെന്ന് പി.കെ. രാഗേഷ് ആരോപിച്ചു. മെഷർമെന്റ് ബുക്ക് കാണാതായതിനെ തുടർന്നാണ് കരാറുകാരന് തുക അനുവദിക്കാതിരുന്നത്. തുക നൽകണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെ വിധിയിന്മൽ അപ്പീൽ നൽകാനും തീരുമാനിച്ചിരുന്നു.
എന്നാൽ, അപ്പീൽ നൽകുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. എഗ്രിമെന്റ് സമയത്ത് വെക്കാതെയും മെഷർമെന്റ് ബുക്ക് കളഞ്ഞും ഉദ്യോഗസ്ഥരാണ് ഇതിൽ വീഴ്ച വരുത്തിയത്. അവസാനം രണ്ടാഴ്ചയ്ക്കകം കൃത്യമായ റിപ്പോർട് നൽകാൻ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടു. ഭൂമിയും വീടും ഇല്ലാത്തവർക്ക് ലൈഫ് മിഷനിൽ വീട് നൽകാൻ കോർപറേഷൻ ശ്രമിക്കുന്നില്ലെന്ന പരാതിക്ക് മറുപടി പറയാൻ മേയറും സെക്രട്ടറിയും തീരസദസിൽ പങ്കെടുത്തില്ലെന്ന് പി.കെ. രാഗേഷും പ്രതിപക്ഷത്തെ കൗൺസിലർമാരും ഒരുപോലെ വിമർശിച്ചു.
നീർച്ചാൽ ഈസ്റ്റ് വാർഡിലെ രണ്ടാംഘട്ട പ്രവർത്തിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ച് ബിൽ തുക കരാറുകാരന് നൽകണമെന്ന വിഷയത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച മേയർ മറച്ചുവെക്കുകയാണെന്ന് പി.കെ. രാഗേഷ് ആരോപിച്ചു. മെഷർമെന്റ് ബുക്ക് കാണാതായതിനെ തുടർന്നാണ് കരാറുകാരന് തുക അനുവദിക്കാതിരുന്നത്. തുക നൽകണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതോടെ വിധിയിന്മൽ അപ്പീൽ നൽകാനും തീരുമാനിച്ചിരുന്നു.
എന്നാൽ, അപ്പീൽ നൽകുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. എഗ്രിമെന്റ് സമയത്ത് വെക്കാതെയും മെഷർമെന്റ് ബുക്ക് കളഞ്ഞും ഉദ്യോഗസ്ഥരാണ് ഇതിൽ വീഴ്ച വരുത്തിയത്. അവസാനം രണ്ടാഴ്ചയ്ക്കകം കൃത്യമായ റിപ്പോർട് നൽകാൻ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടു. ഭൂമിയും വീടും ഇല്ലാത്തവർക്ക് ലൈഫ് മിഷനിൽ വീട് നൽകാൻ കോർപറേഷൻ ശ്രമിക്കുന്നില്ലെന്ന പരാതിക്ക് മറുപടി പറയാൻ മേയറും സെക്രട്ടറിയും തീരസദസിൽ പങ്കെടുത്തില്ലെന്ന് പി.കെ. രാഗേഷും പ്രതിപക്ഷത്തെ കൗൺസിലർമാരും ഒരുപോലെ വിമർശിച്ചു.