കൊളക്കാട്: നിർമാണത്തിലെ അപാകത മൂലം മലവെള്ളപ്പാച്ചിലിൽ തകർന്ന കൊളക്കാട്-രാജമുടി ഓടപ്പുഴ പാലം ബലപ്പെടുത്താൻ നടപടിയില്ല. ഇതോടെ പാലം അപകട ഭീഷണിയിലാണ്. പാലത്തിനോട് ചേർന്നുള്ള പാർശ്വഭിത്തി നിർമാണത്തിലെ അപാകതയാണ് അപാകടാവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ശരിയായി അടിത്തറ ഒരുക്കാതെയാണ് പാർശ്വഭിത്തികൾ നിർമിച്ചതെന്നാണ് പരാതി.
കഴിഞ്ഞ വർഷത്തെ മലവെള്ളപ്പാച്ചിലിലാണ് പാർശ്വഭിത്തികൾ തകർന്നത്. പാലത്തിന് ഈ വർഷത്തെ കാലവർഷം അതിജീവിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 45 ലക്ഷം രൂപ മുടക്കി കഴിഞ്ഞ വർഷമാണ് പാലം നിർമിച്ചത്. കൊളക്കാട്-രാജമുടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിരവധി ആളുകളുടെ ആശ്രയമാണ്. ഓടപ്പുഴ സ്കൂളിലെ വിദ്യാർഥികളടക്കം നിരവധി ആളുകളാണ് ഈ പാലത്തിലൂടെ നിത്യേന സഞ്ചരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മലവെള്ളപ്പാച്ചിലിലാണ് പാർശ്വഭിത്തികൾ തകർന്നത്. പാലത്തിന് ഈ വർഷത്തെ കാലവർഷം അതിജീവിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 45 ലക്ഷം രൂപ മുടക്കി കഴിഞ്ഞ വർഷമാണ് പാലം നിർമിച്ചത്. കൊളക്കാട്-രാജമുടി പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിരവധി ആളുകളുടെ ആശ്രയമാണ്. ഓടപ്പുഴ സ്കൂളിലെ വിദ്യാർഥികളടക്കം നിരവധി ആളുകളാണ് ഈ പാലത്തിലൂടെ നിത്യേന സഞ്ചരിക്കുന്നത്.