മംഗലംഡാം: ടാപ്പിംഗ് സീസണ് ആരംഭിക്കാനിരിക്കെ പ്രദേശത്തെ പുതിയ അതിഥിയായി കാട്ടുപോത്തിൻകൂട്ടം വിഹരിക്കുന്ന സാഹചര്യമുണ്ടായാൽ ടാപ്പിംഗ് തൊഴിലാളികളാകും അപകടത്തിൽപ്പെടുക.
അതിരാവിലെ മൂന്നുമണിക്കും അതിനുമുന്പും ടാപ്പിംഗ് ജോലി ആരംഭിക്കുന്ന തോട്ടങ്ങളുണ്ട്. റബർ വില അല്പം കൂടി നിൽക്കുന്നതിനാൽ ടാപ്പിംഗിനായി തോട്ടങ്ങളെല്ലാം ഒരുക്കുന്ന തിരക്കുകളാണ് എവിടെയും. ഓരോ ദിവസം വൈകുംതോറും പോത്തിൻകൂട്ടത്തെ കാടുകയറ്റാൻ പിന്നെ പ്രയാസകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇവിടുത്തെ തീറ്റയും പുതിയ മേച്ചിൽ പുറങ്ങളുമെല്ലാം ഇഷ്ടപ്പെട്ടാൽ പിന്നെ കാട് കയറാത്ത അവസ്ഥയുണ്ടാകും. കടമപ്പുഴ പാലം മുതൽ കടപ്പാറ സ്കൂൾ വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരം വീടുകളോ തെരുവു വിളക്കുകളോ ഇല്ല. കുഴിയായി പൊട്ടിപ്പൊളിഞ്ഞ റോഡാണ് ഈ പ്രദേശത്ത്.
മൃഗങ്ങൾ ആക്രമിക്കാൻ വന്നാൽ പെട്ടെന്ന് വാഹനം ഓടിച്ചു പോകാനും ഈ റോഡിന്റെ ദുരവസ്ഥ മൂലം കഴിയില്ല. പ്രദേശത്ത് അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കാട്ടുപോത്തിൻ കൂട്ടത്തെ കാടുകയറ്റി വിടാൻ വനപാലകർ വിമുഖത തുടർന്നാൽ അടുത്ത ദിവസം മുതൽ ശക്തമായ സമര പരിപാടികൾക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
അതിരാവിലെ മൂന്നുമണിക്കും അതിനുമുന്പും ടാപ്പിംഗ് ജോലി ആരംഭിക്കുന്ന തോട്ടങ്ങളുണ്ട്. റബർ വില അല്പം കൂടി നിൽക്കുന്നതിനാൽ ടാപ്പിംഗിനായി തോട്ടങ്ങളെല്ലാം ഒരുക്കുന്ന തിരക്കുകളാണ് എവിടെയും. ഓരോ ദിവസം വൈകുംതോറും പോത്തിൻകൂട്ടത്തെ കാടുകയറ്റാൻ പിന്നെ പ്രയാസകരമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഇവിടുത്തെ തീറ്റയും പുതിയ മേച്ചിൽ പുറങ്ങളുമെല്ലാം ഇഷ്ടപ്പെട്ടാൽ പിന്നെ കാട് കയറാത്ത അവസ്ഥയുണ്ടാകും. കടമപ്പുഴ പാലം മുതൽ കടപ്പാറ സ്കൂൾ വരെയുള്ള ഒരു കിലോമീറ്ററിലധികം ദൂരം വീടുകളോ തെരുവു വിളക്കുകളോ ഇല്ല. കുഴിയായി പൊട്ടിപ്പൊളിഞ്ഞ റോഡാണ് ഈ പ്രദേശത്ത്.
മൃഗങ്ങൾ ആക്രമിക്കാൻ വന്നാൽ പെട്ടെന്ന് വാഹനം ഓടിച്ചു പോകാനും ഈ റോഡിന്റെ ദുരവസ്ഥ മൂലം കഴിയില്ല. പ്രദേശത്ത് അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കാട്ടുപോത്തിൻ കൂട്ടത്തെ കാടുകയറ്റി വിടാൻ വനപാലകർ വിമുഖത തുടർന്നാൽ അടുത്ത ദിവസം മുതൽ ശക്തമായ സമര പരിപാടികൾക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.