പയ്യന്നൂര്‍: കാലവര്‍ഷത്തിന് മുമ്പേ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മണ്ഡലത്തിനു കീഴിലെ സ്ഥലങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന ദേശീയപാതാ നിര്‍മാണ വിശകലനത്തിന് ശേഷം ടി.ഐ. മധുസൂദൻ എംഎല്‍എ യുടെ നേതൃത്വത്തില്‍ ദേശീയപാതാ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.
പെരുമ്പ പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്ത് മണ്ണിട്ട് പുഴയുടെ ഒഴുക്ക് തടഞ്ഞ നിലയിലാണ്. കഴിഞ്ഞ കാലവര്‍ഷ സമയത്ത് ഈ പുഴയുടെ പരിസരങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത്തവണ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയതോടെ മഴയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കരിവെള്ളൂര്‍ ടൗണില്‍ ചെറുമഴയില്‍ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്നും ദേശീയപാതാ അധികൃതരോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പുഴയിലെ പൈലിംഗ് പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നും പിന്നീട് പുഴയില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുമെന്നുമാണ് കരാര്‍ കമ്പനി അധികൃതരുടെ വിശദീകരണം. വെള്ളൂര്‍, കരിവെള്ളൂര്‍ പ്രദേശത്തെ സര്‍വീസ് റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.
പെരുമ്പ പുതിയ പാലത്തിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്ത് മണ്ണിട്ട് പുഴയുടെ ഒഴുക്ക് തടഞ്ഞ നിലയിലാണ്. കഴിഞ്ഞ കാലവര്‍ഷ സമയത്ത് ഈ പുഴയുടെ പരിസരങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത്തവണ പുഴയുടെ ഒഴുക്ക് തടസപ്പെടുത്തിയതോടെ മഴയില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കരിവെള്ളൂര്‍ ടൗണില്‍ ചെറുമഴയില്‍ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതിക്ക് പരിഹാരം കാണണമെന്നും ദേശീയപാതാ അധികൃതരോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പുഴയിലെ പൈലിംഗ് പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്നും പിന്നീട് പുഴയില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുമെന്നുമാണ് കരാര്‍ കമ്പനി അധികൃതരുടെ വിശദീകരണം. വെള്ളൂര്‍, കരിവെള്ളൂര്‍ പ്രദേശത്തെ സര്‍വീസ് റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു.