പയ്യന്നൂർ: പ്രവാസിയായ യുവാവ് ബാങ്കിൽ നിക്ഷേപിച്ച പണം തട്ടിയെടുത്തുവെന്ന പരാതിയിൽ ബാങ്ക് മാനേജർക്കും കാഷ്യർക്കുമെതിരേ കേസ്. കാസർഗോഡ് കയ്യൂർ ആലന്തട്ട സ്വദേശി തെക്കുമ്പാടൻ ശശി (37) യുടെ പരാതിൽ പയ്യന്നൂർ പെരുമ്പയിലെ ഐസിഐസിഐ ബാങ്ക് മാനേജർക്കും കാഷ്യർക്കുമെതിരേയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. ശശി സ്വത്ത് വില്പന നടത്തിയ വകയിൽ ലഭിച്ച എട്ടു ലക്ഷം രൂപ കഴിഞ്ഞ വർഷം ഡിസംബർ ആറിന് ബാങ്കിൽ നിക്ഷേപിച്ചിരുന്നു.
ഇതിനിടയിൽ നാല് തവണകളായി രണ്ടര ലക്ഷം രൂപ പിൻവലിച്ചതായും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ ബാക്കി കാണേണ്ടതായ തുക പിൻവലിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചത്. ഇതോടെ ശാഖാ മാനേജർക്കും കാഷ്യർക്കുമെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചനക്ക് കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.
ഇതിനിടയിൽ നാല് തവണകളായി രണ്ടര ലക്ഷം രൂപ പിൻവലിച്ചതായും പരാതിയിൽ പറയുന്നു. ഈ മാസം പത്തിന് ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ ബാക്കി കാണേണ്ടതായ തുക പിൻവലിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചത്. ഇതോടെ ശാഖാ മാനേജർക്കും കാഷ്യർക്കുമെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിശ്വാസ വഞ്ചനക്ക് കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.