ചെറുപുഴ: ഞെട്ടിക്കുന്ന ദുരന്ത വാർത്ത കേട്ടാണ് ഇന്നലെ മലയോരത്തെ പാടിയോട്ടുചാൽ വച്ചാൽ ഗ്രാമമുണർന്നത്. മൂന്നു മക്കളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അമ്മയും രണ്ടാം ഭർത്താവും തൂങ്ങി മരിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഷാജിയും ശ്രീജയും വിവാഹിതരാകുന്നത്. രണ്ടു പേരും മുൻപ് വിവാഹം കഴിച്ചവരും ഭാര്യയും ഭർത്താവും മക്കളും നിലവിലുള്ളവരുമായിരുന്നു. നിർമാണ തൊഴിലാളികളായ ഷാജിയും ശ്രീജയും ഒന്നിച്ച് ജോലി ചെയ്യുമ്പോഴുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിച്ചത്. ആദ്യത്തെ വിവാഹം നിയമപരമായി വേർപെടുത്തിയിരുന്നുവോയെന്നും സംശയമുണ്ട്.
വിവാഹത്തിനു ശേഷം ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇതോടെ സുനിൽ വീട്ടിൽ വരാതായി. സുനിലിന്റെ ബന്ധുക്കൾ ഇടപെട്ട് ചെറുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ ഇന്നലെ രാവിലെ ഇരുകൂട്ടരേയും വിളിച്ച് ചർച്ച നടത്താനിരുന്നതാണ്. ചർച്ചയ്ക്ക് നിൽക്കാതെ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഷാജി മുൻപ് മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപും ഇയാൾ ഇവിടെ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു.
വയക്കര ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായിരുന്നു സൂരജും സുജിനും. സുരഭി (6) പൊന്നംവയൽ ഗവ. എൽപി സ്കൂൾ വിദ്യാർഥിയാണ്. ഈ പിഞ്ചുമക്കളെ കൊലപ്പെടുത്തിയാണ് ഇവർ ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാനാകാതെ അയൽക്കാരും ബന്ധുക്കളും ദുഃഖം കടിച്ചമർത്തുകയാണ്. അയൽക്കാർക്കു പോലും യാതൊരു സംശയത്തിനും ഇടകൊടുക്കാത്തവിധമാണ് ഇവർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതെന്നു വേണം കരുതാൻ.
പ്രശ്നങ്ങൾ ആരംഭിച്ചത് ഷാജിയുമായി ശ്രീജ അടുപ്പം തുടങ്ങിയപ്പോൾ മുതലാണെന്ന് ശ്രീജയുടെ ബന്ധുക്കൾ പറയുന്നു. ഷാജിയുമായുള്ള ശ്രീജയുടെ വിവാഹത്തെ അംഗീകരിക്കാനും ഇവർ തയ്യാറല്ല. ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിനെക്കുറിച്ച് ഇവർക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. ചെങ്കൽ തൊഴിലാളിയായ സുനിൽ ദിവസം 1200 രൂപയ്ക്ക് പണിയെടുക്കുന്നുണ്ടെന്നും കുടുംബത്തെ നല്ല രീതിയിൽ നോക്കിയിരുന്നതായും സുനിലുമായിട്ടുള്ള വിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും ശ്രീജയുടെ സഹോദരി രത്നാവതി പറഞ്ഞു. ഷാജിയുമായി ശ്രീജയുടെ അടുപ്പം തുടങ്ങിയതോടെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയെന്ന് അയൽക്കാരും പറയുന്നു.
പന്ത്രണ്ടു വയസും അതിൽ താഴെയും പ്രായമുള്ള മൂന്ന് കൊച്ചുമക്കളുടെ ജീവനെടുത്തശേഷം ആത്മഹത്യ ചെയ്ത ക്രൂരതയെ ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ച് നിൽക്കുകയാണ് പാടിയോട്ടുചാൽ വാച്ചാൽ ഗ്രാമം. സംഭവം അറിഞ്ഞ് ധാരാളം ആളുകൾ സ്ഥലത്ത് തടിച്ചു കൂടി. സംഭവം നടന്ന വീട് കനത്ത പോലീസ് വലയത്തിലായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
വിവാഹത്തിനു ശേഷം ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇതോടെ സുനിൽ വീട്ടിൽ വരാതായി. സുനിലിന്റെ ബന്ധുക്കൾ ഇടപെട്ട് ചെറുപുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ ഇന്നലെ രാവിലെ ഇരുകൂട്ടരേയും വിളിച്ച് ചർച്ച നടത്താനിരുന്നതാണ്. ചർച്ചയ്ക്ക് നിൽക്കാതെ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഷാജി മുൻപ് മൂന്നു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപും ഇയാൾ ഇവിടെ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു.
വയക്കര ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളായിരുന്നു സൂരജും സുജിനും. സുരഭി (6) പൊന്നംവയൽ ഗവ. എൽപി സ്കൂൾ വിദ്യാർഥിയാണ്. ഈ പിഞ്ചുമക്കളെ കൊലപ്പെടുത്തിയാണ് ഇവർ ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാനാകാതെ അയൽക്കാരും ബന്ധുക്കളും ദുഃഖം കടിച്ചമർത്തുകയാണ്. അയൽക്കാർക്കു പോലും യാതൊരു സംശയത്തിനും ഇടകൊടുക്കാത്തവിധമാണ് ഇവർ എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതെന്നു വേണം കരുതാൻ.
പ്രശ്നങ്ങൾ ആരംഭിച്ചത് ഷാജിയുമായി ശ്രീജ അടുപ്പം തുടങ്ങിയപ്പോൾ മുതലാണെന്ന് ശ്രീജയുടെ ബന്ധുക്കൾ പറയുന്നു. ഷാജിയുമായുള്ള ശ്രീജയുടെ വിവാഹത്തെ അംഗീകരിക്കാനും ഇവർ തയ്യാറല്ല. ശ്രീജയുടെ ആദ്യ ഭർത്താവ് സുനിലിനെക്കുറിച്ച് ഇവർക്ക് നല്ലതു മാത്രമേ പറയാനുള്ളൂ. ചെങ്കൽ തൊഴിലാളിയായ സുനിൽ ദിവസം 1200 രൂപയ്ക്ക് പണിയെടുക്കുന്നുണ്ടെന്നും കുടുംബത്തെ നല്ല രീതിയിൽ നോക്കിയിരുന്നതായും സുനിലുമായിട്ടുള്ള വിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും ശ്രീജയുടെ സഹോദരി രത്നാവതി പറഞ്ഞു. ഷാജിയുമായി ശ്രീജയുടെ അടുപ്പം തുടങ്ങിയതോടെ വീട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയെന്ന് അയൽക്കാരും പറയുന്നു.
പന്ത്രണ്ടു വയസും അതിൽ താഴെയും പ്രായമുള്ള മൂന്ന് കൊച്ചുമക്കളുടെ ജീവനെടുത്തശേഷം ആത്മഹത്യ ചെയ്ത ക്രൂരതയെ ഉൾക്കൊള്ളാനാവാതെ വിറങ്ങലിച്ച് നിൽക്കുകയാണ് പാടിയോട്ടുചാൽ വാച്ചാൽ ഗ്രാമം. സംഭവം അറിഞ്ഞ് ധാരാളം ആളുകൾ സ്ഥലത്ത് തടിച്ചു കൂടി. സംഭവം നടന്ന വീട് കനത്ത പോലീസ് വലയത്തിലായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.