കൊട്ടിയൂർ: ബോയ്സ് ടൗൺ-പാൽച്ചുരം റോഡ് അറ്റകുറ്റ പണികൾ 31 നകം പൂർത്തിയാകില്ലെന്ന് സൂചന. റോഡിന്റെ അറ്റകുറ്റ പണികൾ 31ന് പൂർത്തിയാക്കുമെന്നായിരുന്നു കെആർഎഫ്ബി അറിയിച്ചിരുന്നത്. ചുരം പാതയിൽ സ്ഥിരമായി തകരുന്നയിടത്ത് ഇന്റർലോക്കും റോഡിന്റെ മറ്റിടങ്ങളിൽ ടാറിംഗും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ഇന്റർലോക്ക് ഇടുന്ന പ്രവൃത്തി ഇന്നലെയും ആരംഭിക്കാനായിട്ടില്ല. ഇന്റർലോക്ക് ചെയ്ത് കോൺക്രീറ്റ് ഉറക്കാൻ കുറഞ്ഞത് പത്തു ദിവസമെങ്കിലും വേണമെന്നാണ് കരാറുകാരൻ പറയുന്നത്.
കനത്ത മഴയും പ്രവൃത്തി വൈകിപ്പിക്കുന്നു. എന്നാൽ എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കുമെന്നും ജൂൺ ഒന്നിനു തന്നെ റോഡ് തുറക്കാനാണ് ശ്രമിക്കുന്നതെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനിയർ ഷിബു നാരായണൻ പറഞ്ഞു. കെആർഎഫ്ബി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
വൈശാഖോത്സവം ആരംഭിക്കാൻ ഇരിക്കെ റോഡിലെ അറ്റകുറ്റി പണി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ഉൽസവത്തിന് പാൽച്ചുരം വഴി എത്തുന്ന വയനാട്ടിൽ നിന്നും കർണാടക, തമിഴ്നാട് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ജില്ലയുടെ കുറ്റ്യാടി, പേരാമ്പ്ര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്കും പ്രയാസം സൃഷ്ടിക്കും.
എന്നാൽ ഇന്റർലോക്ക് ഇടുന്ന പ്രവൃത്തി ഇന്നലെയും ആരംഭിക്കാനായിട്ടില്ല. ഇന്റർലോക്ക് ചെയ്ത് കോൺക്രീറ്റ് ഉറക്കാൻ കുറഞ്ഞത് പത്തു ദിവസമെങ്കിലും വേണമെന്നാണ് കരാറുകാരൻ പറയുന്നത്.
കനത്ത മഴയും പ്രവൃത്തി വൈകിപ്പിക്കുന്നു. എന്നാൽ എത്രയും വേഗം പ്രവൃത്തി പൂർത്തിയാക്കുമെന്നും ജൂൺ ഒന്നിനു തന്നെ റോഡ് തുറക്കാനാണ് ശ്രമിക്കുന്നതെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനിയർ ഷിബു നാരായണൻ പറഞ്ഞു. കെആർഎഫ്ബി ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
വൈശാഖോത്സവം ആരംഭിക്കാൻ ഇരിക്കെ റോഡിലെ അറ്റകുറ്റി പണി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ഉൽസവത്തിന് പാൽച്ചുരം വഴി എത്തുന്ന വയനാട്ടിൽ നിന്നും കർണാടക, തമിഴ്നാട് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ജില്ലയുടെ കുറ്റ്യാടി, പേരാമ്പ്ര തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർക്കും പ്രയാസം സൃഷ്ടിക്കും.