മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന കമ്മറ്റിയിൽ നിന്നു പുറത്താകുമോ? പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി പ്രഖ്യാപിച്ച പാർട്ടി സംസ്ഥാന കമ്മിറ്റിക്കുള്ള പ്രായപരിധി അതേപടി അംഗീകരിക്കപ്പെട്ടാൽ പിണറായിക്കു പോലും മാറി നിൽക്കേണ്ടിവരും. ബംഗാളിൽ സ്വീകരിച്ചിരിക്കുന്ന 60 വയസ് എന്ന പ്രായ പരിധിയാണ് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം യെച്ചൂരി മാതൃകയായി പ്രഖ്യാപിച്ചത്. ഓരോ സംസ്ഥാന സമതിക്കും പ്രായ പരിധി നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് അവസരം കൊടുക്കുന്നതിനാണ് പാർട്ടി നേതൃത്വം ഈ നല്ല നിർദേശം കൊടുക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. എഴുപത്തഞ്ചുകാരനാണു പിണറായി. സംസ്ഥാന കമ്മിറ്റിക്കുള്ള പ്രായപരിധി 60 ആക്കിയാൽ അറുപത്തഞ്ചുകാരനായ കോടിയേരിയും അറുപത്തൊമ്പതുകാരനായ ഇ.പി. ജയരാജനും അറുപത്തേഴുകാരനായ തോമസ് ഐസക്കും അറുപത്തെട്ടുകാരനായ എ.കെ. ബാലനും ജി.സുധാകരനും അറുപത്തഞ്ചുകാരനായ എം.എ. ബേബിയും എല്ലാം പുറത്തു പോകേണ്ടി വരും. യെച്ചൂരിയുടെ വളരെ മനോഹരമായ നടക്കാത്ത സ്വപ്നം.
പാർട്ടിപദവികൾക്ക് ഒരു പ്രായപരിധി ഏർപ്പെടുത്തുന്നത് എല്ലാ പാർട്ടികൾക്കും നല്ലതാണ്. അതുപോലെ എംപി, എംഎൽഎ സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതിനും പരിധി ഉണ്ടാക്കണം. രണ്ടുവട്ടം എംഎൽഎ ആയവർ തുടർന്ന് ഒരുവട്ടം എങ്കിലും മാറിനിൽക്കാൻ ഭരണഘടനപരമായ നിബന്ധന ഉണ്ടാക്കുന്നതുപോലും നല്ലതാണ്. യുവാക്കൾക്കു കടന്നുവരാൻ അല്ലാതെ അവസരം കിട്ടില്ല. സിപിഎം ഇന്ത്യൻ ജനാധിപത്യത്തിനു കൊടുക്കുന്ന വലിയ സംഭാവനയാവും ഈ തീരുമാനം.
എല്ലാ പാർട്ടികളിലും യുവാക്കൾക്ക് അവസരം കിട്ടാനും അങ്ങനെ ജനാധിപത്യ സംവിധാനം കൂടുതൽ കാര്യക്ഷമവും യുവത്വം നിറഞ്ഞതും ആകാനും ഇടയാകും. കോണ്ഗ്രസിന്റെ അടക്കം ഇന്ത്യയിലെ എല്ലാ പാർട്ടികളുടെയും നേതൃനിര എത്ര ജരാനരാദികൾ ബാധിച്ചവയാണ്. ഇക്കാര്യത്തിൽ ബിജെപിയും തന്റേടം കാട്ടി. അഡ്വാനിയെപ്പോലും മാറ്റിനിർത്തി. അതു ഫലം ഉണ്ടാക്കുകയും ചെയ്തു.
ബിജെപിയും സിപിഎമ്മും
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ കാണിക്കുന്ന അതേ സമിപനമാണു ബിജെപി ഭാരതത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. പോലീസിനെയും അത്തരം സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കുകയാണ് അവർ. ചിദംബരവും കർണാടകത്തിലെ ശിവകുമാറും മാത്രമല്ല കർണാടകത്തിലെ മിക്കവാറും എല്ലാ കോൺഗ്രസ് നേതാക്കളെയും ജയിലിലാക്കുന്ന രീതിയാണ്. അവർക്കെല്ലാം എതിരെ ആദായനികുതി വകുപ്പും സമാന ഏജൻസികളും മത്സരിച്ചു കുറ്റം കണ്ടുപിടിക്കുന്നു.
കുറ്റവാളികളാണ് ഈ നേതാക്കൾ എന്നു വിചാരിച്ചാൽക്കൂടി സർക്കാർ നടപടികളിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിലും ജനങ്ങൾക്കാകെ സംശയം ഉണ്ടാക്കുന്ന നടപടികളാണിവ. ശരത് പവാറും അഖിലേഷ് യാദവും ലാലു പ്രസാദും എല്ലാം പ്രതിക്കൂട്ടിലാണ്. അരവിന്ദ് കേജരിവാളിനെപ്പോലുള്ളവർക്ക് വിദേശ പരിപാടികൾക്കുള്ള അനുമതി പോലും നിഷേധിക്കുന്നു. നീതി എവിടെ നിന്നും കിട്ടില്ല എന്ന ഭയം പടരുകയാണ്. നിഷ്പക്ഷമായി പ്രവർത്തിക്കുന്നവ എന്ന് കരുതുന്ന എല്ലാ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസവും ജനത്തിന് നഷ്ടപ്പെടുന്നു. അതും കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്ഥിതി.
രണ്ടാം കൂനൻ കുരിശ് സത്യം
സുപ്രീം കോടതി വിധിയോടെ തങ്ങളുടെ കൈവശത്തിലിരുന്ന മിക്കവാറും പഴയപള്ളികളെല്ലാം നഷ്ടപ്പെടുന്ന കേരളത്തിലെ യാക്കോബായക്കാർ 2019 ഒക്ടോബർ ഏഴിന് കോതമംഗലത്ത് പരിശുദ്ധ യൽദോബാവയുടെ കബറിടത്തിനു മുന്നിലുള്ള ബാവായുടെ മരണനേരത്ത് സ്വയം പ്രകാശിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൽക്കുരിശിൽ കെട്ടിയ ആലാത്തിൽ പിടിച്ചുകൊണ്ട് ഭൂമിയും സൂര്യ ചന്ദ്രന്മാരും ഉള്ളിടത്തോളം കാലം അന്ത്യോക്യാ വിശ്വാസം കാത്തു സുക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തത് ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടറിയണം.
ആറു കിലോമീറ്ററോളം ദൂരത്തിൽ ആലാത്തിൽ പിടിക്കാൻ ആളുകൾ ഉണ്ടായിരുന്നു എന്നാണ് വാർത്ത. സുപ്രീം കോടതി വിധി അനുകൂലമാണെങ്കിലും നൂറ്റാണ്ടുകളായി യാക്കോബായക്കാർ കൈവശം വയ്ക്കുന്ന പള്ളികൾ ഓർത്തഡോക്സുകാർ സ്വന്തമാക്കുന്നത് ക്രൈസ്തവികമല്ല എന്ന് കരുതുന്നവർ കേരളത്തിൽ ഏറെയുണ്ട്.
കൂടത്തായിയിലെ ഇരകൾ
പതിനാല് വർഷങ്ങൾക്കിടയിൽ കൂടത്തായിയിലും പരിസരങ്ങളിലും നടന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണ് എന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടത്തായിക്കഥകളിലെ ഇരകളും പിശാചുക്കളും ആരെല്ലാമാണ്? അറിയാനുള്ള സാധാരണക്കാരുടെ ജിജ്ഞാസ പരമാവധി മുതലെടുത്തുകൊണ്ട് ഓരോ ദിവസവും മാധ്യമങ്ങൾ പറയുന്ന കഥകളുടെ നെല്ലും പതിരും തിരിച്ചറിയാൻ ഇനിയും ദിവസങ്ങളെടുക്കും.
സാധാരണ മരണങ്ങൾ എന്നു കരുതി ആരും ശ്രദ്ധിക്കാതെ കടന്നു പോയ സംഭവങ്ങൾ കൊലപാതകങ്ങളാണ് എന്ന് തെളിയിക്കപ്പെടാനായാൽ ഒരു യാഥാർഥ്യം വീണ്ടും അന്വർഥമാവുകയാണ്. എത്ര മൂടി വച്ചാലും സത്യം ഒരു ദിവസം ഉയിർത്തെഴുന്നേൽക്കും. ഈ തിരിച്ചറിവൊന്നും പക്ഷേ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്കു ഭീതി ഉണ്ടാക്കുന്നില്ല എന്ന ചരിത്ര യാഥാർഥ്യവുമുണ്ട്.
കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയുന്പോൾ തങ്ങളുടെ കച്ചവടം കൊഴുപ്പിക്കണം എന്ന ആഗ്രഹത്തോടെ മാത്രമാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന സങ്കടം വീണ്ടും സജീവമാവുകയാണ്. മാധ്യമങ്ങളുടെ അതിരുവിട്ട ആവേശം പ്രതികൾ രക്ഷപ്പെടാനും അറസ്റ്റ് വൈകിക്കാനും എല്ലാം കാരണമായിട്ടുണ്ട് എന്നതു ചരിത്രപാഠം. കൂടത്തായി സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന മറയിൽ മാധ്യമപ്രവർത്തകർ സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുകയും വിവരം ശേഖരിക്കുകും ചെയ്തു എന്നും അത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പോലീസിനു പറയേണ്ടിവരുന്ന നില വരെ എത്തി മാധ്യമ വിചാരണകൾ.
അസത്യങ്ങൾ വാരിവിതറിക്കൊണ്ട്, തങ്ങൾ ശത്രുക്കളായി കരുതുന്നവരെ എല്ലാം താറടിക്കാനുള്ള നീക്കവും ഇപ്പഴുതിലൂടെ മാധ്യമങ്ങൾ നടത്തി. കൂടത്തായിയിലെ "നായിക’ ഒരു സൺഡേ സ്കൂൾ അധ്യാപികയും അതീവ ഭക്തയും ഇടവകയുടെ ഭക്തസംഘടനകളിലെ അംഗവും എല്ലാമായിരുന്നു എന്ന് ചില മാധ്യമങ്ങൾ കണ്ടുപിടിച്ചു! അപ്പഴുതിലൂടെ കത്തോലിക്കാ സഭയെയും വിശ്വാസികളെയും അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നുവന്നപ്പോൾ ആ അവകാശവാദങ്ങളിലെ സത്യം വെളിപ്പെടുത്തി സഭാധികാരികൾക്കു പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു.
മാധ്യമങ്ങൾ അവകാശപ്പെട്ട വിധത്തിലും വിശ്വാസജീവിതം നയിക്കുന്നവർ പോലും വീണുപോകില്ല എന്നൊന്നും ഉറപ്പുപറയാൻ ആർക്കും ധൈര്യം ഉണ്ടാവില്ല എങ്കിലും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നിന്ദിക്കുന്നത് ചിലർ രസമാക്കിയിരിക്കുകയാണ്. അതിന് എരിവു പകരാൻ ക്രൈസ്തവ നാമധാരികളായ ചിലരെയും അവർക്കു കിട്ടുന്നുണ്ട്. ഇപ്പഴുതിലൂടെ കുമ്പസാരം എന്ന കൂദാശയെ പരിഹസിക്കാനും ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ പോലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത് കണ്ടപ്പോൾ കുമ്പസാരത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അവർ എന്ന് പോസ്റ്റു വായിക്കുന്പോൾ മനസിലാകുമെങ്കിലും ഇവരുടെ ഒക്കെ തനിനിറം ഇതാണല്ലോ എന്നറിഞ്ഞു പകച്ചു പോയി. ഇത്ര വർഗീയമാണോ ഈ മനസുകൾ എന്നു സംശയിക്കുന്ന പോസ്റ്റുകൾ.
ഇങ്ങനെ മാധ്യമങ്ങൾ വരുത്തുന്ന അപമാനത്തിന് ആരു പരിഹാരം ചെയ്യുമെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യു ഉന്നയിച്ച സംശയം കേൾക്കാതെ പോകരുത്. കുപ്രസിദ്ധമായ ചാരക്കേസിൽ ഇത്തരം ഇക്കിളിക്കഥകൾ ഉണ്ടാക്കി കച്ചവടം കൊഴുപ്പിച്ച് വേട്ടക്കാരായ മാധ്യമങ്ങൾ തന്നെ പിൽക്കാലത്ത് ഇരയോടൊപ്പം ഓടി പോലീസുകാരെ കുറ്റവിചാരണ നടത്തി കച്ചവടം കൊഴുപ്പിച്ചത് മറക്കാറായിട്ടില്ല. അവരാണ് കൂടത്തായിയിലെ കേന്ദ്ര കഥാപാത്രമായ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവിനെ ലൈവായി രണ്ടു മണിക്കൂറോളം നേരം വിചാരണ ചെയ്തു കാശുണ്ടാക്കിയത്.
മിഥുനും ദേവികയും പ്രമീളയും സിൽജോയും
ഈ ആഘോഷങ്ങൾക്കിടയിൽ കാക്കനാട്ട് മിഥുൻ എന്ന യുവാവ് ഒരു അർധരാത്രിക്കു ദേവിക എന്ന പെണ്കുട്ടിയുടെ വീട്ടിലെത്തി മുട്ടിവിളിച്ച് അവളെയും അച്ഛനെയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും സ്വയം കത്തി മരിക്കുകയും ചെയ്ത സംഭവം അത്ര ആഘോഷിക്കപ്പെടാതെ കടന്നുപോയി.തന്റെ കാമുകിയായിരുന്ന ദേവിക തനിക്കു നഷ്ടപ്പെടുന്നു എന്ന സങ്കടത്തിൽ നിന്നുമാണത്രെ മിഥുൻ ഈ പൈശാചിക കൃത്യത്തിന് തുനിഞ്ഞത്. തളിപ്പറമ്പുകാരൻ സിൽജോ പ്രണയിച്ചു വിവാഹം കഴിച്ച കൊല്ലംകാരി പ്രമീളയെ അവർ താമസിക്കുന്ന കാസർഗോട്ട് വിദ്യാനഗറിൽ വച്ചു കൊന്നു ചന്ദ്രഗിരിപ്പുഴയിൽ കെട്ടിത്താഴ്ത്തിയതായും ഒരു കേസുണ്ടായിട്ടുണ്ട്.
ഒന്നിനും കൂടത്തായിയിലെ കൊഴുപ്പ് ഇല്ലാത്തതു കൊണ്ടാവണം മാധ്യമങ്ങൾ ഇവയൊക്കെ വിട്ടുകളയുകയാണ്. പ്രമീള പ്രണയിച്ചു വിവാഹം കഴിച്ചവളാണ്. ദേവികയും പ്രണയത്തിലായിരുന്നു. പ്രണയിക്കാനും തോന്ന്യവാസം ഇറങ്ങിപ്പോകാനും മക്കൾക്കുള്ള അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവർ ഇതെല്ലാം കണ്ണു തുറന്നു കാണുമോ ആവോ?
കൂടത്തായി സംഭവം കേരളത്തിലും ഭാരതത്തിലും ലോകത്താകമാനവും നടന്നിട്ടുള്ള നിരവധി പരന്പര കൊലപാതകങ്ങളെയും അവയിലെ പ്രതികളെയും കൊലപാതകരീതികളെയും എല്ലാം സമാകാലീന സംവാദ വിഷയങ്ങളാക്കി. ഈ മരണങ്ങൾ കൊലപാതകമോ എന്ന സംശയം ഉണ്ടാക്കിയതു പിണറായിലെ കൊലപാതകങ്ങൾ. അവിടെയും പ്രതിയായ സൗമ്യ പ്രണയവിവാഹിതയായിരുന്നു. ഭർത്താവ് കിഷോർ ഉപേക്ഷിച്ചു പോയി. സൗമ്യ പലരോട് അടുപ്പത്തിലായി. അവസാനം മകളെയും മാതാപിതാക്കളെയും എല്ലാം കൊന്നു. ആ ദാരുണസംഭവങ്ങളുടെ കാലത്ത് ആരും സൗമ്യയുടെ മതവിശ്വാസമോ ഭക്തിജീവിതമോ ചർച്ചാവിഷയമാക്കിയില്ല.
അനന്തപുരി/ ദ്വിജൻ
യുവാക്കൾക്ക് അവസരം കൊടുക്കുന്നതിനാണ് പാർട്ടി നേതൃത്വം ഈ നല്ല നിർദേശം കൊടുക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. എഴുപത്തഞ്ചുകാരനാണു പിണറായി. സംസ്ഥാന കമ്മിറ്റിക്കുള്ള പ്രായപരിധി 60 ആക്കിയാൽ അറുപത്തഞ്ചുകാരനായ കോടിയേരിയും അറുപത്തൊമ്പതുകാരനായ ഇ.പി. ജയരാജനും അറുപത്തേഴുകാരനായ തോമസ് ഐസക്കും അറുപത്തെട്ടുകാരനായ എ.കെ. ബാലനും ജി.സുധാകരനും അറുപത്തഞ്ചുകാരനായ എം.എ. ബേബിയും എല്ലാം പുറത്തു പോകേണ്ടി വരും. യെച്ചൂരിയുടെ വളരെ മനോഹരമായ നടക്കാത്ത സ്വപ്നം.
പാർട്ടിപദവികൾക്ക് ഒരു പ്രായപരിധി ഏർപ്പെടുത്തുന്നത് എല്ലാ പാർട്ടികൾക്കും നല്ലതാണ്. അതുപോലെ എംപി, എംഎൽഎ സ്ഥാനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെടുന്നതിനും പരിധി ഉണ്ടാക്കണം. രണ്ടുവട്ടം എംഎൽഎ ആയവർ തുടർന്ന് ഒരുവട്ടം എങ്കിലും മാറിനിൽക്കാൻ ഭരണഘടനപരമായ നിബന്ധന ഉണ്ടാക്കുന്നതുപോലും നല്ലതാണ്. യുവാക്കൾക്കു കടന്നുവരാൻ അല്ലാതെ അവസരം കിട്ടില്ല. സിപിഎം ഇന്ത്യൻ ജനാധിപത്യത്തിനു കൊടുക്കുന്ന വലിയ സംഭാവനയാവും ഈ തീരുമാനം.
എല്ലാ പാർട്ടികളിലും യുവാക്കൾക്ക് അവസരം കിട്ടാനും അങ്ങനെ ജനാധിപത്യ സംവിധാനം കൂടുതൽ കാര്യക്ഷമവും യുവത്വം നിറഞ്ഞതും ആകാനും ഇടയാകും. കോണ്ഗ്രസിന്റെ അടക്കം ഇന്ത്യയിലെ എല്ലാ പാർട്ടികളുടെയും നേതൃനിര എത്ര ജരാനരാദികൾ ബാധിച്ചവയാണ്. ഇക്കാര്യത്തിൽ ബിജെപിയും തന്റേടം കാട്ടി. അഡ്വാനിയെപ്പോലും മാറ്റിനിർത്തി. അതു ഫലം ഉണ്ടാക്കുകയും ചെയ്തു.
ബിജെപിയും സിപിഎമ്മും
കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ കാണിക്കുന്ന അതേ സമിപനമാണു ബിജെപി ഭാരതത്തിൽ കാണിച്ചുകൊണ്ടിരിക്കുന്നത്. പോലീസിനെയും അത്തരം സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കുകയാണ് അവർ. ചിദംബരവും കർണാടകത്തിലെ ശിവകുമാറും മാത്രമല്ല കർണാടകത്തിലെ മിക്കവാറും എല്ലാ കോൺഗ്രസ് നേതാക്കളെയും ജയിലിലാക്കുന്ന രീതിയാണ്. അവർക്കെല്ലാം എതിരെ ആദായനികുതി വകുപ്പും സമാന ഏജൻസികളും മത്സരിച്ചു കുറ്റം കണ്ടുപിടിക്കുന്നു.
കുറ്റവാളികളാണ് ഈ നേതാക്കൾ എന്നു വിചാരിച്ചാൽക്കൂടി സർക്കാർ നടപടികളിലും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിലും ജനങ്ങൾക്കാകെ സംശയം ഉണ്ടാക്കുന്ന നടപടികളാണിവ. ശരത് പവാറും അഖിലേഷ് യാദവും ലാലു പ്രസാദും എല്ലാം പ്രതിക്കൂട്ടിലാണ്. അരവിന്ദ് കേജരിവാളിനെപ്പോലുള്ളവർക്ക് വിദേശ പരിപാടികൾക്കുള്ള അനുമതി പോലും നിഷേധിക്കുന്നു. നീതി എവിടെ നിന്നും കിട്ടില്ല എന്ന ഭയം പടരുകയാണ്. നിഷ്പക്ഷമായി പ്രവർത്തിക്കുന്നവ എന്ന് കരുതുന്ന എല്ലാ സ്ഥാപനങ്ങളിലും ഉള്ള വിശ്വാസവും ജനത്തിന് നഷ്ടപ്പെടുന്നു. അതും കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ സ്ഥിതി.
രണ്ടാം കൂനൻ കുരിശ് സത്യം
സുപ്രീം കോടതി വിധിയോടെ തങ്ങളുടെ കൈവശത്തിലിരുന്ന മിക്കവാറും പഴയപള്ളികളെല്ലാം നഷ്ടപ്പെടുന്ന കേരളത്തിലെ യാക്കോബായക്കാർ 2019 ഒക്ടോബർ ഏഴിന് കോതമംഗലത്ത് പരിശുദ്ധ യൽദോബാവയുടെ കബറിടത്തിനു മുന്നിലുള്ള ബാവായുടെ മരണനേരത്ത് സ്വയം പ്രകാശിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കൽക്കുരിശിൽ കെട്ടിയ ആലാത്തിൽ പിടിച്ചുകൊണ്ട് ഭൂമിയും സൂര്യ ചന്ദ്രന്മാരും ഉള്ളിടത്തോളം കാലം അന്ത്യോക്യാ വിശ്വാസം കാത്തു സുക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തത് ഉണ്ടാക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടറിയണം.
ആറു കിലോമീറ്ററോളം ദൂരത്തിൽ ആലാത്തിൽ പിടിക്കാൻ ആളുകൾ ഉണ്ടായിരുന്നു എന്നാണ് വാർത്ത. സുപ്രീം കോടതി വിധി അനുകൂലമാണെങ്കിലും നൂറ്റാണ്ടുകളായി യാക്കോബായക്കാർ കൈവശം വയ്ക്കുന്ന പള്ളികൾ ഓർത്തഡോക്സുകാർ സ്വന്തമാക്കുന്നത് ക്രൈസ്തവികമല്ല എന്ന് കരുതുന്നവർ കേരളത്തിൽ ഏറെയുണ്ട്.
കൂടത്തായിയിലെ ഇരകൾ
പതിനാല് വർഷങ്ങൾക്കിടയിൽ കൂടത്തായിയിലും പരിസരങ്ങളിലും നടന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണ് എന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടത്തായിക്കഥകളിലെ ഇരകളും പിശാചുക്കളും ആരെല്ലാമാണ്? അറിയാനുള്ള സാധാരണക്കാരുടെ ജിജ്ഞാസ പരമാവധി മുതലെടുത്തുകൊണ്ട് ഓരോ ദിവസവും മാധ്യമങ്ങൾ പറയുന്ന കഥകളുടെ നെല്ലും പതിരും തിരിച്ചറിയാൻ ഇനിയും ദിവസങ്ങളെടുക്കും.
സാധാരണ മരണങ്ങൾ എന്നു കരുതി ആരും ശ്രദ്ധിക്കാതെ കടന്നു പോയ സംഭവങ്ങൾ കൊലപാതകങ്ങളാണ് എന്ന് തെളിയിക്കപ്പെടാനായാൽ ഒരു യാഥാർഥ്യം വീണ്ടും അന്വർഥമാവുകയാണ്. എത്ര മൂടി വച്ചാലും സത്യം ഒരു ദിവസം ഉയിർത്തെഴുന്നേൽക്കും. ഈ തിരിച്ചറിവൊന്നും പക്ഷേ ഇത്തരം കൃത്യങ്ങൾ ചെയ്യുന്നവർക്കു ഭീതി ഉണ്ടാക്കുന്നില്ല എന്ന ചരിത്ര യാഥാർഥ്യവുമുണ്ട്.
കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയുന്പോൾ തങ്ങളുടെ കച്ചവടം കൊഴുപ്പിക്കണം എന്ന ആഗ്രഹത്തോടെ മാത്രമാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് എന്ന സങ്കടം വീണ്ടും സജീവമാവുകയാണ്. മാധ്യമങ്ങളുടെ അതിരുവിട്ട ആവേശം പ്രതികൾ രക്ഷപ്പെടാനും അറസ്റ്റ് വൈകിക്കാനും എല്ലാം കാരണമായിട്ടുണ്ട് എന്നതു ചരിത്രപാഠം. കൂടത്തായി സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന മറയിൽ മാധ്യമപ്രവർത്തകർ സംഭവവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്യുകയും വിവരം ശേഖരിക്കുകും ചെയ്തു എന്നും അത്തരക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും പോലീസിനു പറയേണ്ടിവരുന്ന നില വരെ എത്തി മാധ്യമ വിചാരണകൾ.
അസത്യങ്ങൾ വാരിവിതറിക്കൊണ്ട്, തങ്ങൾ ശത്രുക്കളായി കരുതുന്നവരെ എല്ലാം താറടിക്കാനുള്ള നീക്കവും ഇപ്പഴുതിലൂടെ മാധ്യമങ്ങൾ നടത്തി. കൂടത്തായിയിലെ "നായിക’ ഒരു സൺഡേ സ്കൂൾ അധ്യാപികയും അതീവ ഭക്തയും ഇടവകയുടെ ഭക്തസംഘടനകളിലെ അംഗവും എല്ലാമായിരുന്നു എന്ന് ചില മാധ്യമങ്ങൾ കണ്ടുപിടിച്ചു! അപ്പഴുതിലൂടെ കത്തോലിക്കാ സഭയെയും വിശ്വാസികളെയും അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നുവന്നപ്പോൾ ആ അവകാശവാദങ്ങളിലെ സത്യം വെളിപ്പെടുത്തി സഭാധികാരികൾക്കു പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നു.
മാധ്യമങ്ങൾ അവകാശപ്പെട്ട വിധത്തിലും വിശ്വാസജീവിതം നയിക്കുന്നവർ പോലും വീണുപോകില്ല എന്നൊന്നും ഉറപ്പുപറയാൻ ആർക്കും ധൈര്യം ഉണ്ടാവില്ല എങ്കിലും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നിന്ദിക്കുന്നത് ചിലർ രസമാക്കിയിരിക്കുകയാണ്. അതിന് എരിവു പകരാൻ ക്രൈസ്തവ നാമധാരികളായ ചിലരെയും അവർക്കു കിട്ടുന്നുണ്ട്. ഇപ്പഴുതിലൂടെ കുമ്പസാരം എന്ന കൂദാശയെ പരിഹസിക്കാനും ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ പോലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടത് കണ്ടപ്പോൾ കുമ്പസാരത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അവർ എന്ന് പോസ്റ്റു വായിക്കുന്പോൾ മനസിലാകുമെങ്കിലും ഇവരുടെ ഒക്കെ തനിനിറം ഇതാണല്ലോ എന്നറിഞ്ഞു പകച്ചു പോയി. ഇത്ര വർഗീയമാണോ ഈ മനസുകൾ എന്നു സംശയിക്കുന്ന പോസ്റ്റുകൾ.
ഇങ്ങനെ മാധ്യമങ്ങൾ വരുത്തുന്ന അപമാനത്തിന് ആരു പരിഹാരം ചെയ്യുമെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യു ഉന്നയിച്ച സംശയം കേൾക്കാതെ പോകരുത്. കുപ്രസിദ്ധമായ ചാരക്കേസിൽ ഇത്തരം ഇക്കിളിക്കഥകൾ ഉണ്ടാക്കി കച്ചവടം കൊഴുപ്പിച്ച് വേട്ടക്കാരായ മാധ്യമങ്ങൾ തന്നെ പിൽക്കാലത്ത് ഇരയോടൊപ്പം ഓടി പോലീസുകാരെ കുറ്റവിചാരണ നടത്തി കച്ചവടം കൊഴുപ്പിച്ചത് മറക്കാറായിട്ടില്ല. അവരാണ് കൂടത്തായിയിലെ കേന്ദ്ര കഥാപാത്രമായ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവിനെ ലൈവായി രണ്ടു മണിക്കൂറോളം നേരം വിചാരണ ചെയ്തു കാശുണ്ടാക്കിയത്.
മിഥുനും ദേവികയും പ്രമീളയും സിൽജോയും
ഈ ആഘോഷങ്ങൾക്കിടയിൽ കാക്കനാട്ട് മിഥുൻ എന്ന യുവാവ് ഒരു അർധരാത്രിക്കു ദേവിക എന്ന പെണ്കുട്ടിയുടെ വീട്ടിലെത്തി മുട്ടിവിളിച്ച് അവളെയും അച്ഛനെയും പെട്രോൾ ഒഴിച്ചു കത്തിക്കുകയും സ്വയം കത്തി മരിക്കുകയും ചെയ്ത സംഭവം അത്ര ആഘോഷിക്കപ്പെടാതെ കടന്നുപോയി.തന്റെ കാമുകിയായിരുന്ന ദേവിക തനിക്കു നഷ്ടപ്പെടുന്നു എന്ന സങ്കടത്തിൽ നിന്നുമാണത്രെ മിഥുൻ ഈ പൈശാചിക കൃത്യത്തിന് തുനിഞ്ഞത്. തളിപ്പറമ്പുകാരൻ സിൽജോ പ്രണയിച്ചു വിവാഹം കഴിച്ച കൊല്ലംകാരി പ്രമീളയെ അവർ താമസിക്കുന്ന കാസർഗോട്ട് വിദ്യാനഗറിൽ വച്ചു കൊന്നു ചന്ദ്രഗിരിപ്പുഴയിൽ കെട്ടിത്താഴ്ത്തിയതായും ഒരു കേസുണ്ടായിട്ടുണ്ട്.
ഒന്നിനും കൂടത്തായിയിലെ കൊഴുപ്പ് ഇല്ലാത്തതു കൊണ്ടാവണം മാധ്യമങ്ങൾ ഇവയൊക്കെ വിട്ടുകളയുകയാണ്. പ്രമീള പ്രണയിച്ചു വിവാഹം കഴിച്ചവളാണ്. ദേവികയും പ്രണയത്തിലായിരുന്നു. പ്രണയിക്കാനും തോന്ന്യവാസം ഇറങ്ങിപ്പോകാനും മക്കൾക്കുള്ള അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവർ ഇതെല്ലാം കണ്ണു തുറന്നു കാണുമോ ആവോ?
കൂടത്തായി സംഭവം കേരളത്തിലും ഭാരതത്തിലും ലോകത്താകമാനവും നടന്നിട്ടുള്ള നിരവധി പരന്പര കൊലപാതകങ്ങളെയും അവയിലെ പ്രതികളെയും കൊലപാതകരീതികളെയും എല്ലാം സമാകാലീന സംവാദ വിഷയങ്ങളാക്കി. ഈ മരണങ്ങൾ കൊലപാതകമോ എന്ന സംശയം ഉണ്ടാക്കിയതു പിണറായിലെ കൊലപാതകങ്ങൾ. അവിടെയും പ്രതിയായ സൗമ്യ പ്രണയവിവാഹിതയായിരുന്നു. ഭർത്താവ് കിഷോർ ഉപേക്ഷിച്ചു പോയി. സൗമ്യ പലരോട് അടുപ്പത്തിലായി. അവസാനം മകളെയും മാതാപിതാക്കളെയും എല്ലാം കൊന്നു. ആ ദാരുണസംഭവങ്ങളുടെ കാലത്ത് ആരും സൗമ്യയുടെ മതവിശ്വാസമോ ഭക്തിജീവിതമോ ചർച്ചാവിഷയമാക്കിയില്ല.
അനന്തപുരി/ ദ്വിജൻ