കൊയിലാണ്ടി: കേരളീയ സമൂഹത്തില് കാതലായ മാറ്റങ്ങളുമായി സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി മാറുകയാണ് കുടുംബശ്രീയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ നടക്കുന്ന കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയുടെയും ധീരം ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ട് കുടുംബശ്രീ പ്രസ്ഥാനം ശാസ്ത്രീയമായി നവീകരിക്കപ്പെട്ടു. പുതിയ കാലത്ത് അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
സ്വാശ്രയത്വത്തിലേക്കും അർഹമായ സാമൂഹിക പദവിയിലേക്കും സ്ത്രീകളെ കുടുംബശ്രീ കൈപിടിച്ചുയർത്തി. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസുള്ളതുമാക്കി മാറ്റാൻ വിവിധ പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചു വരുന്നത്.സ്ത്രീകളേയും കുട്ടികളേയും ആയോധന കലകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും ഇതിലൂടെ അതിക്രമങ്ങൾ കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ധീരം പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിചേർത്തു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത് കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്, കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ്, അഴിയൂർ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ എന്നിവർ പ്രസംഗിച്ചു.
കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ നടക്കുന്ന കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയുടെയും ധീരം ക്യാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ട് കുടുംബശ്രീ പ്രസ്ഥാനം ശാസ്ത്രീയമായി നവീകരിക്കപ്പെട്ടു. പുതിയ കാലത്ത് അംഗങ്ങളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
സ്വാശ്രയത്വത്തിലേക്കും അർഹമായ സാമൂഹിക പദവിയിലേക്കും സ്ത്രീകളെ കുടുംബശ്രീ കൈപിടിച്ചുയർത്തി. സ്ത്രീയുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസുള്ളതുമാക്കി മാറ്റാൻ വിവിധ പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചു വരുന്നത്.സ്ത്രീകളേയും കുട്ടികളേയും ആയോധന കലകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയും ഇതിലൂടെ അതിക്രമങ്ങൾ കുറക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ധീരം പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിചേർത്തു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത് കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്, കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ്, അഴിയൂർ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ എന്നിവർ പ്രസംഗിച്ചു.