പെരുനാട്: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍, കോളാമല മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ ആരംഭിച്ചു. റബര്‍ തോട്ടങ്ങള്‍ കാടെടുക്കാതെ കിടക്കുന്നതിനാലാണ് കാട്ടുമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കുന്നത്.
കാട് തെളിക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ സമിതി പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഏറ്റവും പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശിച്ച പ്രകാരമാണ് ഇന്നലെ ജോലികള്‍ ആരംഭിച്ചത്.
കോട്ടമല എസ്റ്റേറ്റ്, ഗോവ എസ്റ്റേറ്റ്, കാര്‍മല്‍, ബഥനി എന്നിവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് പശുക്കളെയും ആടിനെയും കടുവ ആക്രമിച്ചു കൊന്നതിനു പിന്നാലെ ഇതിനെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുകയും ചെയ്തതാണ്.
കടുവയുടെ താവളമായി എസ്റ്റേറ്റിലെ കാട് മാറിയിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു.
കാട് തെളിക്കുന്പോൾ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, മഠത്തുംമൂഴി വാര്‍ഡ് മെംബര്‍ രാജം ടീച്ചര്‍, റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ്. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന് മാര്ട്ടിന്, എസ്എഫ്ഒ പി.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
കാട് തെളിക്കല്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്രദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, ജനപ്രതിനിധികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനകീയ സമിതി പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നിരുന്നു. ഏറ്റവും പ്രശ്നബാധിതമായ പ്രദേശത്തെ 10 ഏക്കര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൃത്തിയാക്കാന്‍ എംഎല്‍എ നിര്‍ദേശിച്ച പ്രകാരമാണ് ഇന്നലെ ജോലികള്‍ ആരംഭിച്ചത്.
കോട്ടമല എസ്റ്റേറ്റ്, ഗോവ എസ്റ്റേറ്റ്, കാര്‍മല്‍, ബഥനി എന്നിവിടങ്ങളിലെ കാട് നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് പശുക്കളെയും ആടിനെയും കടുവ ആക്രമിച്ചു കൊന്നതിനു പിന്നാലെ ഇതിനെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കുകയും ചെയ്തതാണ്.
കടുവയുടെ താവളമായി എസ്റ്റേറ്റിലെ കാട് മാറിയിട്ടുള്ളതിനാൽ ഇത് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നു.
കാട് തെളിക്കുന്പോൾ പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, മഠത്തുംമൂഴി വാര്‍ഡ് മെംബര്‍ രാജം ടീച്ചര്‍, റാന്നി റേഞ്ച് ഓഫീസര്‍ കെ.എസ്. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോബിന് മാര്ട്ടിന്, എസ്എഫ്ഒ പി.കെ. ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.