കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തുണ്ടായ കാർ - ബൈക്ക് അപകടം കേരളം ഏറെ ശ്രദ്ധിച്ചതും, റോഡിലെ നിയമലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണവുമായി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ(36) ജീവനെടുത്ത അപകടം, മികച്ച ഐഎഎസ് ഉദ്യോഗസ്ഥനെന്നു പ്രശസ്തി നേടിയ ശ്രീറാം വെങ്കിട്ടരാമന്റെ(31) വില്ലൻവേഷത്തിലേക്കുള്ള വൻപതനവും കുറിച്ചു.
പാതിരാവിനുശേഷമുണ്ടായ അപകടം റാഷ് ഡ്രൈവിംഗിന്റെ ഫലമായ മറ്റൊരു ദുരന്തമായിരുന്നു. മദ്യപിച്ചുള്ള, അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗവും ആരോപിക്കപ്പെട്ട അപകടം മിടുക്കനായ ഒരു യുവ പത്രപ്രവർത്തകനെയാണ് കൊന്നുകളഞ്ഞത്. നരഹത്യയിലെത്തിയ നിയമലംഘനം അനാഥമാക്കിയതു രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബത്തേയും. ശ്രീറാമിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു എങ്കിലും, അപകടത്തോടനുബന്ധിച്ച് അരങ്ങേറിയ ഐഎഎസ് - പോലീസ് നാടകങ്ങൾ നമ്മുടെ നിയമപാലന സംവിധാനത്തിനുതന്നെ നാണക്കേടായി.
ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്
വാഹനമോടിച്ചവരുടെ പിഴവുകൊണ്ടു മാത്രം കഴിഞ്ഞ മൂന്നുവർഷത്തിനിടെ 12,000 ത്തിലേറെ ജീവനുകൾ കേരളത്തിൽ നഷ്ടമായെന്ന യാഥാർഥ്യം നടുക്കമുളവാക്കുന്നതാണ്. ഡ്രൈവിംഗിലെ പാളിച്ചയാണ് നിരത്തുകളെ കൊലക്കളമാക്കുന്നതെന്നു വ്യക്തം. 80 ശതമാനം റോഡപകടങ്ങളും ഡ്രൈവർമാരുടെ പിഴവിൽനിന്നാണ്. തിരിച്ചറിഞ്ഞിട്ടും ചികിത്സയില്ലാത്ത രോഗമാണിത്.
എന്തുകൊണ്ട് മറ്റു രാജ്യങ്ങളിൽ ഇത്രയേറെ അപകടങ്ങളില്ല. കാരണങ്ങളേറെയുണ്ട്; റോഡ് സംസ്കാരം മുതൽ മികച്ച റോഡുകളും ഡ്രൈവിംഗ് ലൈസൻസ് നല്കുന്നതിലെ കർക്കശമായ നിയന്ത്രണങ്ങളും കർശനമായ നിയമപാലനവും വരെ.
മാറണം, റോഡ് സംസ്കാരം
ഗതാഗത നിയമങ്ങൾ പൂർണമായും പാലിക്കുന്ന ഒരു ജനത - നിരത്തുകൾ ചോരയിൽ മുങ്ങാതിരിക്കാനുള്ള പോംവഴി അതു മാത്രമാണ്. നിയമം ചെവിക്കുപിടിച്ചാലേ റോഡ് നിയമങ്ങൾ പാലിക്കൂ എന്ന നിലപാട് ഉപേക്ഷിച്ചേ പറ്റൂ. അച്ചടക്കമുള്ള, മനുഷ്യജീവനെ ആദരിക്കുന്ന ഒരു റോഡ് സംസ്കാരമാണ് അതിനാവശ്യം.
മറ്റുള്ളവർക്കു കൂടി ഇടമുള്ള, നിൽക്കാനും സഞ്ചരിക്കാനും അവകാശമുള്ള ഒന്നാണ് റോഡ് എന്ന ബോധം വാഹനവുമായിറങ്ങുന്ന ഓരോരുത്തർക്കും ഉണ്ടായേ തീരൂ. അതു മിനിമം മര്യാദ മാത്രമാണ്.
യാത്രാസുരക്ഷയ്ക്കു ജീവന്റെ വിലയുണ്ട്. വാഹനവേഗം നിയന്ത്രിക്കുന്നതിൽ തുടങ്ങണം, സുരക്ഷാജാഗ്രത. മത്സരബുദ്ധിയോടെ വാഹനം ഓടിക്കുന്നവർ സാമാന്യബുദ്ധിയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുരക്ഷയെക്കുറിച്ചുള്ള അറിവുകൾ അപകടത്തിൽനിന്നല്ല പഠിക്കേണ്ടത്. "അനുഭവം ഗുരു'വാകാൻ സമയം ബാക്കികിട്ടണമെന്നില്ല.
പഠിപ്പിക്കണം, ഗതാഗത മര്യാദകൾ
റോഡ് നിയമങ്ങളും മര്യാദകളും സ്കൂൾതലം മുതൽ കോളജ് തലം വരെ സിലബസിന്റെ ഭാഗമായിത്തന്നെ പാഠ്യവിഷയമാകണം. വാഹനം കളിക്കോപ്പല്ലെന്നും യാത്രാമാധ്യമം മാത്രമാണെന്നും പഠിച്ചുവളരുന്ന തലമുറ മാറ്റങ്ങളുണ്ടാക്കും. അമിതവേഗമല്ല ഡ്രൈവിംഗ് വൈദഗ്ധ്യത്തിന്റെ അളവുകോലെന്നും നിയന്ത്രിതവേഗമാണ് മികവെന്നും അവർ അറിഞ്ഞുവളരട്ടെ.
സ്കൂളുകളിലും ആരാധനാലയങ്ങളിലുമടക്കം മനുഷ്യജീവന്റെ മഹത്വവും പ്രാധാന്യവും വിളംബരം ചെയ്യുന്ന ബോധവത്കരണം നടത്തുന്നതു ഫലപ്രദമാവും.
പുള്ളിംഗ് ശേഷി കൂടിയ ന്യൂജൻ ബൈക്കുകൾ മക്കൾക്കു വാങ്ങിനല്കുന്ന മാതാപിതാക്കൾക്കും വേണം ബോധവത്കരണം.
റോഡുകൾ നന്നാകട്ടെ
മരണക്കെണികൾ പതിയിരിക്കുന്നവയാണ് നമ്മുടെ മിക്ക റോഡുകളും. ജീവനെടുക്കുന്ന പാതാളക്കുഴികൾ ഇരുചക്ര വാഹനയാത്രികർക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. പ്രതിവർഷം ശരാശരി 50 പേരാണ് സംസ്ഥാനത്തു റോഡിലെ കുഴികൾ മൂലമുള്ള അപകടങ്ങളിൽ മരിക്കുന്നത്.
മഴവീണാൽ കുഴിനിറയുന്ന റോഡുകളാണ് സംസ്ഥാനത്തെങ്ങും. പൈപ്പിടാനും കേബിളിടാനും മറ്റും വെട്ടിപ്പൊളിച്ചിട്ട റോഡുകൾ മാസങ്ങളോളം വാതുറന്നു കിടക്കുന്നതു വേറെ. അതിവേഗ ഡ്രൈവിംഗ് കൂടിയായാൽ അപകടം ഉറപ്പ്.
നമുക്കുവേണം മികച്ച റോഡുകൾ. ഒപ്പം ആംബുലൻസുകളുടെ "നിലവിളിശബ്ദം' കുറഞ്ഞ റോഡുകളും.
എട്ടും എച്ചും മാത്രം മതിയോ
18 വയസിൽ താഴെയുള്ള പലരും ഒട്ടും പ്രഫഷണൽ അല്ലാതെ ഡ്രൈവിംഗ് പഠിക്കുന്നു എന്നത് ഇവിടത്തെ മറ്റൊരു അപകട കാരണമാണ്. എൽകെജി അഡ്മിഷനുപോലും പ്രവേശന പരീക്ഷയും കോച്ചിംഗ് സെന്ററുകളുമുള്ള നാട്ടിൽ ഡ്രൈവിംഗ് പഠനത്തിനു മികച്ച പരിശീലന സ്ഥാപനങ്ങളും സംവിധാനങ്ങളുമില്ല.
ഇരുചക്രവാഹനമാണെങ്കിൽ എട്ട്, നാലുചക്രമെങ്കിൽ എച്ച്. കഴിഞ്ഞ 20 വർഷത്തിലേറെയായി നിലവിലുള്ള ഡ്രൈവിംഗ് പാഠ്യപദ്ധതിയിൽ കടക്കേണ്ട കടന്പ ഇതുമാത്രം. അംഗീകൃത പാഠ്യപദ്ധതിയില്ല. നിശ്ചിത മാനദണ്ഡങ്ങളില്ല.
സാങ്കേതിക വശങ്ങളും ഉൾപ്പെടുത്തി, തിയറിയും സിമുലേറ്ററുമൊക്കെയുള്ള പ്രഫഷണൽ പരിശീലനവും, വിദേശത്തുള്ളതുപോലെ അപകട ആഘാത പഠനവും, കർക്കശമായ ലൈസൻസിംഗ് സംവിധാനവും തുടർപരിശീലനവുമൊക്കെ ഇവിടെയും ഉണ്ടായേ തീരൂ.
ന്യൂജൻ ബൈക്കുകളും നമ്മളും
കൂടിയ സിസിയുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കണമെങ്കിൽ പല വിദേശരാജ്യങ്ങളിലും പ്രത്യേക പരിശീലനവും പ്രഫഷണൽ കൗൺസലിംഗും ലൈസൻസ് ഗ്രേഡിംഗുമൊക്കെ നിലവിലുണ്ട്. ഇവിടെയോ? എം 80 സ്കൂട്ടറിൽ "8' എടുത്ത് നേടുന്ന ലൈസൻസുമായി ആർക്കും ആയിരത്തിലേറെ സിസി വരെയുള്ള ബൈക്കുകൾ പറത്താം. നിയമപരമായി ആർക്കും തടയാനാവില്ല.
100 സിസി വാഹനത്തിൽ 40 കിലോമീറ്റർ സ്പീഡിലെത്താൻ ആക്സിലേറ്ററിൽ നല്കുന്ന പ്രഷർ മതി 600 സിസി വാഹനം 140 കിലോമീറ്റർ സ്പീഡിലെത്താനെന്ന് അവർ അറിയുന്നതെങ്ങനെ?
സൂപ്പർബൈക്കുകൾക്കു വില്പനനിയന്ത്രണവും വേഗനിയന്ത്രണവും പ്രായപരിധിയിലെ മാറ്റവുമൊക്കെ നിർദേശങ്ങളായി ഉന്നയിക്കപ്പെട്ടിട്ടും ഒന്നും നടപ്പിലായിട്ടില്ല. പ്രായപരിധി 25-30 ആക്കണമെന്നുവരെ നിർദേശം പരിഗണനയിലുണ്ട്. സിസി കണക്കിൽ ലൈസൻസ് ഗ്രേഡിംഗും പരിഗണിക്കേണ്ടതുതന്നെയാണ്.
ഒരു കണ്ണുവേണം...പോലീസിന്റെ
ട്രാഫിക് സുരക്ഷാനിയമങ്ങൾ ഏറെയുള്ള നാടാണിത്. പക്ഷേ, മലയാളി നിയമം അനുസരിക്കണമെങ്കിൽ, അവരുടെ മേൽ പോലീസിന്റെ കണ്ണുണ്ടാവണം.
നിയമം കർക്കശമായി നടപ്പാക്കുന്ന സ്ഥലങ്ങളിൽ എല്ലാവരും നിയമം പാലിക്കും. ഇവിടത്തെ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ പോരായ്മ പ്രശ്നകാരണം തന്നെയാണ്. നിയമലംഘനം തടയുന്നതിനാവശ്യമായ നടപടികളുണ്ടായേ തീരൂ.
കൈത്തണ്ടയിൽ തൂക്കിയിട്ട ഹെൽമറ്റ് നഗരപരിധിയിലെത്തുന്പോൾ മാത്രം വാഹനം നിർത്താതെ തലയിൽ വയ്ക്കുന്നവരെ കണ്ടിട്ടില്ലേ. അപകടം നഗരപരിധിയിൽ മാത്രമായിട്ടല്ല. പോലീസിന്റെ സാന്നിധ്യമാണ് കാരണം. ദേശീയപാതയിലൂടെ വേഗപരിധി ലംഘിച്ച് കുതിച്ചുപാഞ്ഞ്, കാമറക്കണ്ണുകളുള്ളിടത്തു മാത്രം വേഗം കുറയ്ക്കുന്നവരും നമ്മുടെ നിരത്തുകളിലെ പതിവുകാഴ്ചയാണ്.
മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച നൂറ്റന്പതോളം ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകളിൽ അഞ്ചിലൊന്നുപോലും പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ട് കേരളത്തിലെ ദയനീയമായ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ നേർചിത്രം തന്നെയാണ്.
കർക്കശമാവണം നിയമങ്ങൾ
ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു - ഒരു നാടിന്റെ സംസ്കാരം, സഹജീവികളോടുള്ള കരുതൽ, നിയമത്തോടുള്ള ബഹുമാനം എന്നിവ തെളിഞ്ഞുവരുന്നതു നമ്മുടെ പൊതുനിരത്തുകളിലാണ്. സ്വന്തം വീടിന്റെ അകത്തല്ല. കൊലപാതകത്തിനു വഴിയൊരുക്കുന്ന എന്തെല്ലാം വിവരക്കേടുകൾ, അശ്രദ്ധകൾ, അഹങ്കാരങ്ങൾ നമ്മൾ ദിവസവും റോഡുകളിൽ കാണുന്നുണ്ട്. കാണിക്കുന്നുണ്ട്.
ഉപദേശവും ബോധവത്കരണവും പോരാതെവരുന്നെന്നു ചൂണ്ടിക്കാണിക്കുന്ന ജസ്റ്റീസ്, നിയമംതന്നെ അതിന്റെ മുഴുവൻ ശക്തിയോടെ പ്രയോഗിക്കേണ്ടിവരുമെന്നും നിർദേശിച്ചു.
ഇവിടെ പക്ഷേ, ലൈസൻസ് റദ്ദാക്കേണ്ട നിയമലംഘനങ്ങളുണ്ടാവുന്പോഴും "എന്തിനോവേണ്ടി’ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥ മനോഭാവം പ്രബലമാണ്. ഇതും അപകട പരന്പരയ്ക്കു കാരണമാകുന്നുണ്ട്.
വൈകിയവേളയിൽ ശിക്ഷകൾ കടുപ്പിച്ച് ഒരു ശസ്ത്രക്രിയയ്ക്കുതന്നെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുങ്ങിയിട്ടുണ്ട്. 30 വർഷത്തിനുശേഷമാണ് റോഡ് നിയമങ്ങളിൽ ഇത്രയും വിപുലമായ തിരുത്തലുകൾ. അത്രയും നന്ന്.
ഞാൻ തിരിച്ചുവരും
ഞാനായിട്ട് ഒരു അപകടം ഉണ്ടാക്കില്ലെന്ന തീരുമാനം, ഉറപ്പ്, എന്നുവച്ചാൽ ശ്രദ്ധ. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ പ്രധാനമാണ് ഞാൻ മൂലം മറ്റൊരാൾക്ക് എന്തെങ്കിലും പറ്റുന്നതെന്ന കരുതൽ - ഇത്രയുമുണ്ടെങ്കിൽ ഏറെ അപകടങ്ങളും ഒഴിവാക്കാനാവുമെന്നത് ഉറപ്പാണ്. ഇന്നു നീ, നാളെ ഞാൻ എന്നതാവാം ജാഗ്രതാവാചകം.
ചില വാഹനങ്ങൾക്കു പിറകിൽ എഴുതിവച്ചിരിക്കും - I will be back - ഞാൻ തിരിച്ചുവരും. തിരിച്ചുവരേണ്ടവനാണെന്ന ചിന്ത ഓരോ യുവാവിലും ഉണ്ടായേ തീരൂ. കാരണം, റോഡിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരത്തിനൊപ്പം ചിതറുന്നത് ഒരായിരം സ്വപ്നങ്ങളാണ്. മാതാപിതാക്കളുടെ, വീടിന്റെ, നാടിന്റെ, സർവോപരി, വിടരുംമുന്പേ കൊഴിയുന്ന ആ യുവാവിന്റെ/യുവതിയുടെ/വിദ്യാർഥിയുടെ..
നിരത്തുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ യൗവനം.
പഠിക്കണം, ഡിഫൻസീവ് ഡ്രൈവിംഗ് പാഠങ്ങൾ
മികച്ചൊരു റോഡ് സംസ്കാരം ഉടനേ നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ നിയമലംഘനം മൂലമോ, മറ്റു കാരണങ്ങളാലോ അപകടം സംഭവിച്ചേക്കാം എന്ന ധാരണയോടെ ഡ്രൈവ് ചെയ്യുന്ന "ഡിഫൻസീവ് ഡ്രൈവിംഗ്' പാഠങ്ങൾ പഠിക്കുകതന്നെ വേണമെന്നു റോഡ് സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു:
* ഡ്രൈവ് ചെയ്യുകയാണെന്ന ബോധ്യം മനസിൽ എപ്പോഴുമുണ്ടാകണം. ദിവാസ്വപ്നം അരുത്.
* മുന്നിൽ പോകുന്ന വാഹനത്തിൽനിന്ന് ബ്രേക്കിംഗ് അകലം പാലിച്ചുമാത്രം വാഹനം ഓടിക്കുക. ബ്രേക്കിംഗ് ദൂരത്തെക്കുറിച്ചു ധാരണയുണ്ടായിരിക്കണം.
* റോഡിലേക്കു തുറക്കുന്ന ഡോറുകൾ അപകടം. മുന്നിൽ നിർത്തിയ വാഹനങ്ങൾ ശ്രദ്ധിക്കുക.
* നിർത്തിയിട്ടിരിക്കുന്ന ബസിനെ ഓവർടേക്ക് ചെയ്യുന്പോൾ മുന്നിലൂടെയോ പിന്നിലൂടെയോ കാൽനടയാത്രക്കാർ ക്രോസ് ചെയ്യുന്നുണ്ടോ എന്ന ശ്രദ്ധ വേണം.
* ഹോൺ, ഇൻഡിക്കേറ്റർ എന്നിവ കൃത്യമായി ഉപയോഗിക്കുക.
* ഗട്ടർ ഒഴിവാക്കുന്നതു കരുതലോടെയാവാം; മുന്നിലും പിന്നിലും ശ്രദ്ധിച്ചുമാത്രം.
* രാത്രിയാത്ര റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളെയും ഗട്ടറുകളും ഹന്പുകളും വൈദ്യുതി പോസ്റ്റുകളും ശ്രദ്ധിച്ചുമാത്രം. കുറുകെച്ചാടുന്ന നായ്ക്കളെയും സൂക്ഷിക്കുക.
* ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ് എപ്പോഴും അപകടകരമാണ്.
* ഓവർലോഡ് വേണ്ട. പരമാവധി രണ്ടുപേർക്കു യാത്രചെയ്യാനുള്ളതാണ് ബൈക്ക്. 130 കിലോ താങ്ങാൻ ശേഷിയുള്ള ബൈക്കിൽ വീണ്ടും ഒരു 70 കിലോ കൂടി കയറിയാൽ സ്ഥിരത, ബ്രേക്കിംഗ് ശേഷി, ബാലൻസ് എന്നിവ ഏതു നിമിഷവും നഷ്ടപ്പെടാം.
* റോഡറിഞ്ഞാവണം ഡ്രൈവിംഗ്. പരിചിതമല്ലാത്ത വഴികളിൽ പതുക്കെയാവാം യാത്ര. രാത്രിയാത്രയെങ്കിൽ പ്രത്യേകിച്ചും.
(അവസാനിച്ചു)
നിരത്തിൽ പൊലിയുന്ന യൗവനം - 7 / ഡേവിസ് പൈനാടത്ത്
പാതിരാവിനുശേഷമുണ്ടായ അപകടം റാഷ് ഡ്രൈവിംഗിന്റെ ഫലമായ മറ്റൊരു ദുരന്തമായിരുന്നു. മദ്യപിച്ചുള്ള, അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗവും ആരോപിക്കപ്പെട്ട അപകടം മിടുക്കനായ ഒരു യുവ പത്രപ്രവർത്തകനെയാണ് കൊന്നുകളഞ്ഞത്. നരഹത്യയിലെത്തിയ നിയമലംഘനം അനാഥമാക്കിയതു രണ്ടു പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ഒരു കുടുംബത്തേയും. ശ്രീറാമിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു എങ്കിലും, അപകടത്തോടനുബന്ധിച്ച് അരങ്ങേറിയ ഐഎഎസ് - പോലീസ് നാടകങ്ങൾ നമ്മുടെ നിയമപാലന സംവിധാനത്തിനുതന്നെ നാണക്കേടായി.
ഒരിറ്റു ശ്രദ്ധ, ഒരുപാട് ആയുസ്
വാഹനമോടിച്ചവരുടെ പിഴവുകൊണ്ടു മാത്രം കഴിഞ്ഞ മൂന്നുവർഷത്തിനിടെ 12,000 ത്തിലേറെ ജീവനുകൾ കേരളത്തിൽ നഷ്ടമായെന്ന യാഥാർഥ്യം നടുക്കമുളവാക്കുന്നതാണ്. ഡ്രൈവിംഗിലെ പാളിച്ചയാണ് നിരത്തുകളെ കൊലക്കളമാക്കുന്നതെന്നു വ്യക്തം. 80 ശതമാനം റോഡപകടങ്ങളും ഡ്രൈവർമാരുടെ പിഴവിൽനിന്നാണ്. തിരിച്ചറിഞ്ഞിട്ടും ചികിത്സയില്ലാത്ത രോഗമാണിത്.
എന്തുകൊണ്ട് മറ്റു രാജ്യങ്ങളിൽ ഇത്രയേറെ അപകടങ്ങളില്ല. കാരണങ്ങളേറെയുണ്ട്; റോഡ് സംസ്കാരം മുതൽ മികച്ച റോഡുകളും ഡ്രൈവിംഗ് ലൈസൻസ് നല്കുന്നതിലെ കർക്കശമായ നിയന്ത്രണങ്ങളും കർശനമായ നിയമപാലനവും വരെ.
മാറണം, റോഡ് സംസ്കാരം
ഗതാഗത നിയമങ്ങൾ പൂർണമായും പാലിക്കുന്ന ഒരു ജനത - നിരത്തുകൾ ചോരയിൽ മുങ്ങാതിരിക്കാനുള്ള പോംവഴി അതു മാത്രമാണ്. നിയമം ചെവിക്കുപിടിച്ചാലേ റോഡ് നിയമങ്ങൾ പാലിക്കൂ എന്ന നിലപാട് ഉപേക്ഷിച്ചേ പറ്റൂ. അച്ചടക്കമുള്ള, മനുഷ്യജീവനെ ആദരിക്കുന്ന ഒരു റോഡ് സംസ്കാരമാണ് അതിനാവശ്യം.
മറ്റുള്ളവർക്കു കൂടി ഇടമുള്ള, നിൽക്കാനും സഞ്ചരിക്കാനും അവകാശമുള്ള ഒന്നാണ് റോഡ് എന്ന ബോധം വാഹനവുമായിറങ്ങുന്ന ഓരോരുത്തർക്കും ഉണ്ടായേ തീരൂ. അതു മിനിമം മര്യാദ മാത്രമാണ്.
യാത്രാസുരക്ഷയ്ക്കു ജീവന്റെ വിലയുണ്ട്. വാഹനവേഗം നിയന്ത്രിക്കുന്നതിൽ തുടങ്ങണം, സുരക്ഷാജാഗ്രത. മത്സരബുദ്ധിയോടെ വാഹനം ഓടിക്കുന്നവർ സാമാന്യബുദ്ധിയെത്തന്നെ വെല്ലുവിളിക്കുകയാണ്. സുരക്ഷയെക്കുറിച്ചുള്ള അറിവുകൾ അപകടത്തിൽനിന്നല്ല പഠിക്കേണ്ടത്. "അനുഭവം ഗുരു'വാകാൻ സമയം ബാക്കികിട്ടണമെന്നില്ല.
പഠിപ്പിക്കണം, ഗതാഗത മര്യാദകൾ
റോഡ് നിയമങ്ങളും മര്യാദകളും സ്കൂൾതലം മുതൽ കോളജ് തലം വരെ സിലബസിന്റെ ഭാഗമായിത്തന്നെ പാഠ്യവിഷയമാകണം. വാഹനം കളിക്കോപ്പല്ലെന്നും യാത്രാമാധ്യമം മാത്രമാണെന്നും പഠിച്ചുവളരുന്ന തലമുറ മാറ്റങ്ങളുണ്ടാക്കും. അമിതവേഗമല്ല ഡ്രൈവിംഗ് വൈദഗ്ധ്യത്തിന്റെ അളവുകോലെന്നും നിയന്ത്രിതവേഗമാണ് മികവെന്നും അവർ അറിഞ്ഞുവളരട്ടെ.
സ്കൂളുകളിലും ആരാധനാലയങ്ങളിലുമടക്കം മനുഷ്യജീവന്റെ മഹത്വവും പ്രാധാന്യവും വിളംബരം ചെയ്യുന്ന ബോധവത്കരണം നടത്തുന്നതു ഫലപ്രദമാവും.
പുള്ളിംഗ് ശേഷി കൂടിയ ന്യൂജൻ ബൈക്കുകൾ മക്കൾക്കു വാങ്ങിനല്കുന്ന മാതാപിതാക്കൾക്കും വേണം ബോധവത്കരണം.
റോഡുകൾ നന്നാകട്ടെ
മരണക്കെണികൾ പതിയിരിക്കുന്നവയാണ് നമ്മുടെ മിക്ക റോഡുകളും. ജീവനെടുക്കുന്ന പാതാളക്കുഴികൾ ഇരുചക്ര വാഹനയാത്രികർക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. പ്രതിവർഷം ശരാശരി 50 പേരാണ് സംസ്ഥാനത്തു റോഡിലെ കുഴികൾ മൂലമുള്ള അപകടങ്ങളിൽ മരിക്കുന്നത്.
മഴവീണാൽ കുഴിനിറയുന്ന റോഡുകളാണ് സംസ്ഥാനത്തെങ്ങും. പൈപ്പിടാനും കേബിളിടാനും മറ്റും വെട്ടിപ്പൊളിച്ചിട്ട റോഡുകൾ മാസങ്ങളോളം വാതുറന്നു കിടക്കുന്നതു വേറെ. അതിവേഗ ഡ്രൈവിംഗ് കൂടിയായാൽ അപകടം ഉറപ്പ്.
നമുക്കുവേണം മികച്ച റോഡുകൾ. ഒപ്പം ആംബുലൻസുകളുടെ "നിലവിളിശബ്ദം' കുറഞ്ഞ റോഡുകളും.
എട്ടും എച്ചും മാത്രം മതിയോ
18 വയസിൽ താഴെയുള്ള പലരും ഒട്ടും പ്രഫഷണൽ അല്ലാതെ ഡ്രൈവിംഗ് പഠിക്കുന്നു എന്നത് ഇവിടത്തെ മറ്റൊരു അപകട കാരണമാണ്. എൽകെജി അഡ്മിഷനുപോലും പ്രവേശന പരീക്ഷയും കോച്ചിംഗ് സെന്ററുകളുമുള്ള നാട്ടിൽ ഡ്രൈവിംഗ് പഠനത്തിനു മികച്ച പരിശീലന സ്ഥാപനങ്ങളും സംവിധാനങ്ങളുമില്ല.
ഇരുചക്രവാഹനമാണെങ്കിൽ എട്ട്, നാലുചക്രമെങ്കിൽ എച്ച്. കഴിഞ്ഞ 20 വർഷത്തിലേറെയായി നിലവിലുള്ള ഡ്രൈവിംഗ് പാഠ്യപദ്ധതിയിൽ കടക്കേണ്ട കടന്പ ഇതുമാത്രം. അംഗീകൃത പാഠ്യപദ്ധതിയില്ല. നിശ്ചിത മാനദണ്ഡങ്ങളില്ല.
സാങ്കേതിക വശങ്ങളും ഉൾപ്പെടുത്തി, തിയറിയും സിമുലേറ്ററുമൊക്കെയുള്ള പ്രഫഷണൽ പരിശീലനവും, വിദേശത്തുള്ളതുപോലെ അപകട ആഘാത പഠനവും, കർക്കശമായ ലൈസൻസിംഗ് സംവിധാനവും തുടർപരിശീലനവുമൊക്കെ ഇവിടെയും ഉണ്ടായേ തീരൂ.
ന്യൂജൻ ബൈക്കുകളും നമ്മളും
കൂടിയ സിസിയുള്ള ഇരുചക്രവാഹനങ്ങൾ ഓടിക്കണമെങ്കിൽ പല വിദേശരാജ്യങ്ങളിലും പ്രത്യേക പരിശീലനവും പ്രഫഷണൽ കൗൺസലിംഗും ലൈസൻസ് ഗ്രേഡിംഗുമൊക്കെ നിലവിലുണ്ട്. ഇവിടെയോ? എം 80 സ്കൂട്ടറിൽ "8' എടുത്ത് നേടുന്ന ലൈസൻസുമായി ആർക്കും ആയിരത്തിലേറെ സിസി വരെയുള്ള ബൈക്കുകൾ പറത്താം. നിയമപരമായി ആർക്കും തടയാനാവില്ല.
100 സിസി വാഹനത്തിൽ 40 കിലോമീറ്റർ സ്പീഡിലെത്താൻ ആക്സിലേറ്ററിൽ നല്കുന്ന പ്രഷർ മതി 600 സിസി വാഹനം 140 കിലോമീറ്റർ സ്പീഡിലെത്താനെന്ന് അവർ അറിയുന്നതെങ്ങനെ?
സൂപ്പർബൈക്കുകൾക്കു വില്പനനിയന്ത്രണവും വേഗനിയന്ത്രണവും പ്രായപരിധിയിലെ മാറ്റവുമൊക്കെ നിർദേശങ്ങളായി ഉന്നയിക്കപ്പെട്ടിട്ടും ഒന്നും നടപ്പിലായിട്ടില്ല. പ്രായപരിധി 25-30 ആക്കണമെന്നുവരെ നിർദേശം പരിഗണനയിലുണ്ട്. സിസി കണക്കിൽ ലൈസൻസ് ഗ്രേഡിംഗും പരിഗണിക്കേണ്ടതുതന്നെയാണ്.
ഒരു കണ്ണുവേണം...പോലീസിന്റെ
ട്രാഫിക് സുരക്ഷാനിയമങ്ങൾ ഏറെയുള്ള നാടാണിത്. പക്ഷേ, മലയാളി നിയമം അനുസരിക്കണമെങ്കിൽ, അവരുടെ മേൽ പോലീസിന്റെ കണ്ണുണ്ടാവണം.
നിയമം കർക്കശമായി നടപ്പാക്കുന്ന സ്ഥലങ്ങളിൽ എല്ലാവരും നിയമം പാലിക്കും. ഇവിടത്തെ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ പോരായ്മ പ്രശ്നകാരണം തന്നെയാണ്. നിയമലംഘനം തടയുന്നതിനാവശ്യമായ നടപടികളുണ്ടായേ തീരൂ.
കൈത്തണ്ടയിൽ തൂക്കിയിട്ട ഹെൽമറ്റ് നഗരപരിധിയിലെത്തുന്പോൾ മാത്രം വാഹനം നിർത്താതെ തലയിൽ വയ്ക്കുന്നവരെ കണ്ടിട്ടില്ലേ. അപകടം നഗരപരിധിയിൽ മാത്രമായിട്ടല്ല. പോലീസിന്റെ സാന്നിധ്യമാണ് കാരണം. ദേശീയപാതയിലൂടെ വേഗപരിധി ലംഘിച്ച് കുതിച്ചുപാഞ്ഞ്, കാമറക്കണ്ണുകളുള്ളിടത്തു മാത്രം വേഗം കുറയ്ക്കുന്നവരും നമ്മുടെ നിരത്തുകളിലെ പതിവുകാഴ്ചയാണ്.
മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച നൂറ്റന്പതോളം ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്സ്മെന്റ് കാമറകളിൽ അഞ്ചിലൊന്നുപോലും പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ട് കേരളത്തിലെ ദയനീയമായ എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ നേർചിത്രം തന്നെയാണ്.
കർക്കശമാവണം നിയമങ്ങൾ
ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു - ഒരു നാടിന്റെ സംസ്കാരം, സഹജീവികളോടുള്ള കരുതൽ, നിയമത്തോടുള്ള ബഹുമാനം എന്നിവ തെളിഞ്ഞുവരുന്നതു നമ്മുടെ പൊതുനിരത്തുകളിലാണ്. സ്വന്തം വീടിന്റെ അകത്തല്ല. കൊലപാതകത്തിനു വഴിയൊരുക്കുന്ന എന്തെല്ലാം വിവരക്കേടുകൾ, അശ്രദ്ധകൾ, അഹങ്കാരങ്ങൾ നമ്മൾ ദിവസവും റോഡുകളിൽ കാണുന്നുണ്ട്. കാണിക്കുന്നുണ്ട്.
ഉപദേശവും ബോധവത്കരണവും പോരാതെവരുന്നെന്നു ചൂണ്ടിക്കാണിക്കുന്ന ജസ്റ്റീസ്, നിയമംതന്നെ അതിന്റെ മുഴുവൻ ശക്തിയോടെ പ്രയോഗിക്കേണ്ടിവരുമെന്നും നിർദേശിച്ചു.
ഇവിടെ പക്ഷേ, ലൈസൻസ് റദ്ദാക്കേണ്ട നിയമലംഘനങ്ങളുണ്ടാവുന്പോഴും "എന്തിനോവേണ്ടി’ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥ മനോഭാവം പ്രബലമാണ്. ഇതും അപകട പരന്പരയ്ക്കു കാരണമാകുന്നുണ്ട്.
വൈകിയവേളയിൽ ശിക്ഷകൾ കടുപ്പിച്ച് ഒരു ശസ്ത്രക്രിയയ്ക്കുതന്നെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുങ്ങിയിട്ടുണ്ട്. 30 വർഷത്തിനുശേഷമാണ് റോഡ് നിയമങ്ങളിൽ ഇത്രയും വിപുലമായ തിരുത്തലുകൾ. അത്രയും നന്ന്.
ഞാൻ തിരിച്ചുവരും
ഞാനായിട്ട് ഒരു അപകടം ഉണ്ടാക്കില്ലെന്ന തീരുമാനം, ഉറപ്പ്, എന്നുവച്ചാൽ ശ്രദ്ധ. എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ പ്രധാനമാണ് ഞാൻ മൂലം മറ്റൊരാൾക്ക് എന്തെങ്കിലും പറ്റുന്നതെന്ന കരുതൽ - ഇത്രയുമുണ്ടെങ്കിൽ ഏറെ അപകടങ്ങളും ഒഴിവാക്കാനാവുമെന്നത് ഉറപ്പാണ്. ഇന്നു നീ, നാളെ ഞാൻ എന്നതാവാം ജാഗ്രതാവാചകം.
ചില വാഹനങ്ങൾക്കു പിറകിൽ എഴുതിവച്ചിരിക്കും - I will be back - ഞാൻ തിരിച്ചുവരും. തിരിച്ചുവരേണ്ടവനാണെന്ന ചിന്ത ഓരോ യുവാവിലും ഉണ്ടായേ തീരൂ. കാരണം, റോഡിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരത്തിനൊപ്പം ചിതറുന്നത് ഒരായിരം സ്വപ്നങ്ങളാണ്. മാതാപിതാക്കളുടെ, വീടിന്റെ, നാടിന്റെ, സർവോപരി, വിടരുംമുന്പേ കൊഴിയുന്ന ആ യുവാവിന്റെ/യുവതിയുടെ/വിദ്യാർഥിയുടെ..
നിരത്തുകളിൽ പൊലിയാനുള്ളതല്ല നമ്മുടെ യൗവനം.
പഠിക്കണം, ഡിഫൻസീവ് ഡ്രൈവിംഗ് പാഠങ്ങൾ
മികച്ചൊരു റോഡ് സംസ്കാരം ഉടനേ നമുക്ക് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ, റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ നിയമലംഘനം മൂലമോ, മറ്റു കാരണങ്ങളാലോ അപകടം സംഭവിച്ചേക്കാം എന്ന ധാരണയോടെ ഡ്രൈവ് ചെയ്യുന്ന "ഡിഫൻസീവ് ഡ്രൈവിംഗ്' പാഠങ്ങൾ പഠിക്കുകതന്നെ വേണമെന്നു റോഡ് സുരക്ഷാ വിദഗ്ധർ നിർദേശിക്കുന്നു:
* ഡ്രൈവ് ചെയ്യുകയാണെന്ന ബോധ്യം മനസിൽ എപ്പോഴുമുണ്ടാകണം. ദിവാസ്വപ്നം അരുത്.
* മുന്നിൽ പോകുന്ന വാഹനത്തിൽനിന്ന് ബ്രേക്കിംഗ് അകലം പാലിച്ചുമാത്രം വാഹനം ഓടിക്കുക. ബ്രേക്കിംഗ് ദൂരത്തെക്കുറിച്ചു ധാരണയുണ്ടായിരിക്കണം.
* റോഡിലേക്കു തുറക്കുന്ന ഡോറുകൾ അപകടം. മുന്നിൽ നിർത്തിയ വാഹനങ്ങൾ ശ്രദ്ധിക്കുക.
* നിർത്തിയിട്ടിരിക്കുന്ന ബസിനെ ഓവർടേക്ക് ചെയ്യുന്പോൾ മുന്നിലൂടെയോ പിന്നിലൂടെയോ കാൽനടയാത്രക്കാർ ക്രോസ് ചെയ്യുന്നുണ്ടോ എന്ന ശ്രദ്ധ വേണം.
* ഹോൺ, ഇൻഡിക്കേറ്റർ എന്നിവ കൃത്യമായി ഉപയോഗിക്കുക.
* ഗട്ടർ ഒഴിവാക്കുന്നതു കരുതലോടെയാവാം; മുന്നിലും പിന്നിലും ശ്രദ്ധിച്ചുമാത്രം.
* രാത്രിയാത്ര റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളെയും ഗട്ടറുകളും ഹന്പുകളും വൈദ്യുതി പോസ്റ്റുകളും ശ്രദ്ധിച്ചുമാത്രം. കുറുകെച്ചാടുന്ന നായ്ക്കളെയും സൂക്ഷിക്കുക.
* ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിംഗ് എപ്പോഴും അപകടകരമാണ്.
* ഓവർലോഡ് വേണ്ട. പരമാവധി രണ്ടുപേർക്കു യാത്രചെയ്യാനുള്ളതാണ് ബൈക്ക്. 130 കിലോ താങ്ങാൻ ശേഷിയുള്ള ബൈക്കിൽ വീണ്ടും ഒരു 70 കിലോ കൂടി കയറിയാൽ സ്ഥിരത, ബ്രേക്കിംഗ് ശേഷി, ബാലൻസ് എന്നിവ ഏതു നിമിഷവും നഷ്ടപ്പെടാം.
* റോഡറിഞ്ഞാവണം ഡ്രൈവിംഗ്. പരിചിതമല്ലാത്ത വഴികളിൽ പതുക്കെയാവാം യാത്ര. രാത്രിയാത്രയെങ്കിൽ പ്രത്യേകിച്ചും.
(അവസാനിച്ചു)
നിരത്തിൽ പൊലിയുന്ന യൗവനം - 7 / ഡേവിസ് പൈനാടത്ത്