വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് വട്ടിയൂർക്കാവ് വരെയുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 21 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ കേരളത്തിന്റെ തെക്കു മുതൽ വടക്കു വരെ തെരഞ്ഞെടുപ്പു ജ്വരം പടർത്തുന്നുണ്ടെങ്കിലും ഇവയുടെ ഫലം രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതമൊന്നും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് എല്ലാവർക്കുമറിയാം. തെരഞ്ഞെടുപ്പു ഫലം എന്തായാലും അടുത്ത 18 മാസം കൂടി ഇടതുമുന്നണിതന്നെ കേരളം ഭരിക്കും. കോണ്ഗ്രസും ജനാധിപത്യമുന്നണിയും ഇങ്ങനെതന്നെ മുന്നോട്ടുപോകും.
ദേശീയ ജനാധിപത്യ സഖ്യത്തിന് എന്തെങ്കിലും കടന്നുകയറ്റം നടത്താനാവുമോ എന്നു മാത്രമാണ് അറിയാനുള്ളത്. അവരുടെ മുന്നണിയിൽനിന്ന് ഈഴവരുടെ പാർട്ടി ഇറങ്ങിപ്പോകാനുള്ള സാധ്യത തെളിയുന്നുണ്ട്. അതിനുള്ള കരുക്കൾ പിണറായി തന്ത്രപൂർവം ഒരുക്കിയിട്ടുമുണ്ട്. അതിന്റെ കൃത്യമായ സൂചന പാലായിൽ കണ്ടതാണ്.
പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പുകൾ
തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായാലും രാഷ്ട്രീയപാർട്ടികളിലെ ആഭ്യന്തര കലാപത്തിന്റെ അപസ്വരങ്ങൾ എല്ലാവർക്കും മനസിലാക്കുവാനായിട്ടുണ്ട്. പാലായിൽ അതു ജനം കണ്ടു. വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും കോണ്ഗ്രസിൽ അതു പ്രകടമായി. സ്ഥാനാർഥി നിർണയം നടന്നിരിക്കുന്നത് വലിയ മുറിവുകളോടെയാണ്. കോന്നിയിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്ന് അടൂർ പ്രകാശും വട്ടിയൂർക്കാവിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്നു കെ. മുരളീധരനും ശഠിച്ചതാണു വിഷയമായത്.
തങ്ങൾ ജയിച്ച സീറ്റിൽ തങ്ങൾ പറയുന്നവർക്കു സീറ്റു കൊടുക്കണം എന്നത് എന്തു മര്യാദയാണെന്ന് ആരും ചോദിച്ചുപോകും. ഇല്ലെങ്കിൽ ഞങ്ങൾ പ്രചാരണത്തിന് ഇല്ല എന്നാവും അവർ പറയുക. രാജവാഴ്ച പോലെയാവുകയാണ് കാര്യങ്ങൾ. അരൂരിൽ ഷാനിമോൾക്കെതിരേയും ശക്തമായ നീക്കം പാർട്ടിയിലുണ്ടായി. ഷാനിമോൾ ചില സാമുദായിക വിഷയങ്ങളിൽ എടുത്ത പക്ഷപാതപരമായ നിലപാടും സ്വന്തം സമുദായത്തിനെതിരേ ഒരു വിഷയം ഉണ്ടായപ്പോൾ എടുത്ത നിസംഗതയും എല്ലാം വിഷയമായിട്ടുണ്ട്.
കേരള നിയമസഭയിലേക്ക് ഒരാളെ മാത്രം ജയിപ്പിക്കാനായ ബിജെപിയിലും വലിയ കലാപമായി. വിളിച്ചുണർത്തി അത്താഴമില്ലെന്നു പറഞ്ഞതുപോലായി കുമ്മനത്തിന്റെ കാര്യം. അദ്ദേഹം വല്ലാതെ അപമാനിക്കപ്പെട്ടാണു മത്സരരംഗത്തുനിന്നു മാറിയത്. കോന്നിയിൽ കെ. സുരേന്ദ്രൻ എത്തുന്നതും അങ്ങനെതന്നെ. കേന്ദ്രമന്ത്രി മുരളീധരന്റെ ഗ്രൂപ്പിനാണത്രെ അവിടെ സർവത്ര ആധിപത്യം. കൃഷ്ണദാസും കുമ്മനവും എന്തിന് രാജഗോപാൽ വരെയും ഒതുക്കപ്പെടുകയാണത്രെ. കോണ്ഗ്രസിന്റെ തനിപ്പകർപ്പാണ് ബിജെപിയെന്ന് വ്യക്തമാക്കുകയാണ് ഈ നീക്കങ്ങൾ. ഇതെല്ലാം അവരുടെ തെരഞ്ഞെടുപ്പു ഫലത്തെയും ബാധിക്കാം.
സിപിഎം മുന്നിൽ
സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും അടിത്തട്ട് പ്രവർത്തനങ്ങളിലും ഇടതുമുന്നണി വളരെ മുന്നിലാണ്. ഒരു വട്ടം വീടുകൾ കയറി വോട്ടിനെത്തുന്നവരെ തിട്ടപ്പെടുത്തി. അതേ തുടർന്ന് നിഷ്പക്ഷ സർവേക്കാർ എന്ന നാട്യത്തിൽ അവരുടെ രാഷ്ട്രീയ ചായ്വ് മനിസിലാക്കുകയും ചെയ്തു. എല്ലാ ബൂത്തിലും തന്നെ സമിതികൾ പ്രവർത്തിച്ചു തുടങ്ങി.
പാലായിൽ നടന്ന വോട്ടുകച്ചവടം എല്ലായിടത്തും നടത്താനുള്ള ക്രമീകരണവും ഏതാണ്ടായി. അഞ്ചു മണ്ഡലത്തിലും ബിജെപിക്കു കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് സ്വന്തമാക്കി വിജയം ഉറപ്പിക്കാനുള്ള കരുക്കൾ. അതിനു ബിജെപി ദേശീയ നേതൃത്വത്തിന്റെ പോലും അംഗീകാരം ഉണ്ടെന്നാണു പ്രചാരണം. വട്ടിയൂർക്കാവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ കുമ്മനത്തെ ഒഴിവാക്കാൻ കേന്ദ്രനേതൃത്വം സമ്മതിച്ചത് അങ്ങനെയാണ്. പ്രത്യുപകാരമായി ബിജെപിക്കു വിജയസാധ്യതയുള്ള കോന്നിയിൽ ഇടതുമുന്നണിയും ഒരു ബലിമൃഗത്തെ അവതരിപ്പിക്കുന്നു. അതിലൂടെ ഒരാളെക്കൂടി നിയമസഭയിൽ എത്തിക്കാൻ ബിജെപിക്കായാൽ അവർക്ക് വലിയ നേട്ടമാവും. കോണ്ഗ്രസിലെ പടലപിണക്കവും സിപിഎം സഹായവും എല്ലാം ചേർന്ന് അതുണ്ടാകുമോ എന്നതു മാത്രമാണ് അറിയാനുള്ളത്
പിണറായിക്കെതിരായ സുപ്രീംകോടതിയിലെ ലാവ്ലിൻ കേസ് പതിനഞ്ചാം തവണയും മാറ്റിവയ്ക്കാൻ സിബിഐ സമ്മതിച്ചതും വെറുതെയാണെന്ന് ആരും കരുതുന്നില്ല. ബിജെപിക്കു കുറയുന്ന വോട്ടുകൾ ഇടതുപെട്ടിയിൽ വീഴുന്നതുകൊണ്ടു മാത്രം ജനാധിപത്യമുന്നണി തോൽക്കാനിടയുള്ള മണ്ഡലങ്ങളിൽ അത് ഉപതെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കാം. കുറെ സിപിഎം വോട്ടുകൾക്ക് ബിജെപിയെ വിജയിപ്പിക്കുനാവുന്നിടത്ത് അങ്ങനെയും സംഭവിക്കാം.
ഈഴവരുടെ പാർട്ടി
ഈഴവരുടെ പാർട്ടിയായ ബിഡിജെഎസിനെ ഇളക്കിയതുകൊണ്ടുതന്നെ നാലയ്യായിരം വരെ വോട്ടുകൾ പിണറായി ഇടതുപക്ഷത്തിനു സമാഹരിച്ച മട്ടാണ്. ആശാരിയുടെ ചെത്തു മാത്രമല്ല തടിയുടെ വളവും ഈ മാറ്റത്തിനു കാരണമായിട്ടുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിൽ തുടരുന്നതിന് പ്രധാനമന്ത്രി മോദിയും അമിത് ഷായും ബിഡിജെഎസുകാർക്ക് കൊടുത്തു എന്നു പ്രചരിപ്പിക്കപ്പെടുന്ന വാഗ്ദാനങ്ങളിൽ അവർക്കു പോലും വിശ്വാസമില്ലാതായി. ഇക്കാര്യം അവരിൽ ചിലർ പരസ്യമായും മിക്കവാറും എല്ലാവരും രഹസ്യമായും പറയുന്നുണ്ട്.
പല വിഷയങ്ങളിൽ കുടുക്കിൽ കിടക്കുന്ന വെള്ളാപ്പള്ളി രണ്ടു വള്ളത്തിലും കാലു ചവിട്ടി നിന്ന് വർഗീയത പറയുന്നു. തുറന്ന നിലപാട് എടുത്താൽ എൻഫോഴ്സ്മെന്റ്കാരടക്കമുള്ളവരുടെ പിടിവീണേക്കും എന്നു ഭയമുണ്ടാവും. കർണാടകത്തിലെ കോണ്ഗ്രസ് നേതാവ് ശിവകുമാർ അങ്ങനെ കിടക്കുകയാണെന്ന് ഓർക്കണം. ദേശീയ ജനാധിപത്യ സഖ്യത്തിന് ഉണ്ടാകാനിടയുള്ള ശക്തിക്ഷയം മാത്രമാവും ഈ ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തിന് വ്യക്തമാവുന്ന നല്ല പാഠം.
മൂന്നു മുന്നണികളും തങ്ങൾക്ക് ഒരുപോലെയാണെന്ന് ബിഡിജെഎസ് നേതാക്കൾ തുറന്നു പറഞ്ഞു കഴിഞ്ഞു. പഞ്ചയാത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും അവർ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ വലിയ അടവുനയങ്ങൾ വരുന്ന കാലമാണ്. അതുകൊണ്ട് ഒറ്റയ്ക്കു നിന്നാലും കൂട്ടുകിട്ടും. തുഷാർ വെള്ളാപ്പള്ളി വിട്ടുപറഞ്ഞില്ലെങ്കിലും അരൂരിൽ പാർട്ടി മത്സരിക്കില്ലെന്നു പറഞ്ഞതു തുറന്ന സൂചനയാണ്.
ബിജെപിയുടെ കൂടാരം വിട്ടാൽ അവർക്ക് അഭയം കിട്ടാനുള്ള ഏക രാഷ്ട്രീയ സാധ്യത ജനാധിപത്യമുന്നണിയാണ്. പണ്ട് കരുണാകരൻ അതു ശരിക്കു മുതലാക്കിയിട്ടുണ്ട്. ഈഴവരുടെ ആദ്യത്തെ പാർട്ടിയല്ല ബിഡിജെഎസ്. പണ്ടും അവർക്ക് എസ്ആർപി എന്ന പേരിൽ പാർട്ടി ഉണ്ടായിരുന്നു. റിട്ട. ജഡ്ജി ശ്രീനിവാസൻ, സി.ജി. ജനാർദനൻ തുടങ്ങിയ വൻതോക്കുകളായിരുന്നു മുന്നിൽ. ഇടതു പക്ഷം കൂട്ടിയില്ല. കരുണാകരൻ കൂട്ടി. മൂന്ന് എംഎൽഎമാർ ജയിച്ചു. ശ്രീനിവാസൻ എക്സൈസ് മന്ത്രിയായി. ആ മന്ത്രിസഭയുടെ കാലത്തുതന്നെ തമ്മിൽത്തല്ലുമൂലം പാർട്ടി ഏതാണ്ട് ഇല്ലാതായി. വകുപ്പ് കരുണാകരന്റെ കൈയിലും എത്തി.
ഭരണത്തിന്റെ വിലയിരുത്തലോ?
ഉപതെരഞ്ഞടുപ്പുകൾ വരുമ്പോൾ ഭരണത്തിന്റെ വിലയിരുത്തലാണ് അവ എന്നു ഭരണപക്ഷവും പ്രതിപക്ഷവും പറയാറുണ്ടെങ്കിലും ജനം കൊടുക്കുന്ന തിരിച്ചടികൾ ആർക്കും വലിയ മാറ്റം ഉണ്ടാക്കാറില്ല. അവർ അങ്ങനെതന്നെ തുടരുന്നതായാണ് അനുഭവം. അല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയ തോൽവി ഉണ്ടായിട്ടും പിണറായി സർക്കാർ മെച്ചപ്പെട്ടോ? ഇതെല്ലാം ജനം കാണുന്നതല്ലേ?
ജനം സർക്കാരിന്റെ പ്രവർത്തനം നോക്കിയാണു വോട്ടു ചെയ്യുന്നത് എന്നു വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി വരികയാണ്. എങ്കിൽ എങ്ങനെ മോദി വീണ്ടും പ്രധാനമന്ത്രിയാവും? കേരളത്തിൽ പെരിയ പോലുള്ള സംഭവങ്ങൾക്ക് എല്ലാ സർക്കാർ സംവിധാനവും ഉപയോഗിക്കുന്ന ഇടതുപക്ഷം എങ്ങനെ വിജയിക്കും? ഹൈക്കോടതി തന്നെ പറഞ്ഞില്ലേ പോലീസിന്റെ പക്ഷപാതത്തെക്കുറിച്ച്. ഇനി സിബിഐ അന്വേഷിച്ചാൽതന്നെ എന്തു ഫലം? തെളിവുകൾ എല്ലാംതന്നെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടാവില്ലേ?
എല്ലാവരും സ്വന്തം പാർട്ടിബന്ധങ്ങളോ നാട്ടിലെ സമാധാനപൂർണമായ ജീവിതമോ ആക്രമിക്കപ്പെടാനുള്ള സാധ്യതകളോ ഒക്കെയാണ് ഘടകമാക്കുന്നത് എന്നു കരുതാനാണ് കുടുതൽ ന്യായം. അങ്ങനെ പാർട്ടി ബന്ധമില്ലാത്തവർ ഉപതെരഞ്ഞെടുപ്പുകളിൽ വന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാൻ ഏറെ ആവേശം കാണിക്കാറുമില്ല. അത്തരക്കാരെ ഇറക്കിക്കൊണ്ടുവരാൻ വേണ്ട പ്രചാരണമോ അണിയറനീക്കമോ പലപ്പോഴും ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറില്ല.
ഒരു തെരഞ്ഞെടുപ്പിലെ ഫലം വച്ച് അടുത്ത തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതും തെറ്റുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 30,000 വോട്ടിന് ജനാധിപത്യമുന്നണി മാർജിൻ നേടിയ പാലായിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 3000 വോട്ടിന് തൊറ്റത് ഉദാഹരണം. അതുകൊണ്ട് ലോക്സഭാ സീറ്റിലെ വോട്ടുകൾ വച്ച് വരാനിരിക്കുന്ന ഫലത്തെ പ്രവചിക്കുന്നത് മണ്ടത്തരമാകും. ഉപതെരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ വച്ച് വരാനാരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആവേശമോ നിരാശയോ കാണിക്കുന്നതും ശരിയാവില്ല. ഒരുപക്ഷേ ഒരു തോൽവിയാവും അടുത്ത തെരഞ്ഞെടുപ്പിന് കൂടുതൽ സജ്ജമാക്കുന്നത്.
അണികൾ ഇളകുന്നില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കേരളത്തിൽ വൻ വിജയം നേടിയത് അതുകൊണ്ടുതന്നെ പിണറായി സർക്കാറിനെതിരായ ജനവിധി എന്നതിനെക്കാൾ കേന്ദ്രത്തിൽ യുപിഎ സർക്കാർ വരാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നു.
ജനാധിപത്യമുന്നണിയിലെ നേതാക്കന്മാരും പ്രവർത്തകരും എത്ര അവകാശവാദം ഉന്നയിച്ചാലും മുന്നണിയുടെ അണികളെ ഉണർത്തത്തക്ക പ്രവർത്തനം മിക്കവാറും സ്ഥലങ്ങളിൽ ആ തെരഞ്ഞെടുപ്പിലും ഉണ്ടായില്ല. നേതാക്കന്മാർ തുറന്ന ജീപ്പിലോ അല്ലാതെയോ ഓടിനടന്ന് കുറെ പ്രസംഗങ്ങൾ നടത്തിയാൽ അണികൾ ഉണരില്ല. പോളിംഗ് ബൂത്തിൽ എത്തില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ തിരുവനന്തപുരത്ത് ശശി തരൂർ അക്കാര്യം തുറന്നു പറഞ്ഞിരുന്നു. കോടികൾ ചെലവിട്ട പ്രചാരണം നടത്തി എങ്കിലും അണികളെ ബൂത്തിലെത്തിക്കാനുള്ള നീക്കം ശക്തമായി ഉണ്ടായില്ല. സ്ലിപ്പ് വിതരണം പോലും നടന്നില്ല. എന്നിട്ടും തരൂർ ജയിച്ചത് കോണ്ഗ്രസിനോടോ തരൂരിനോടോ ഉള്ള സ്നേഹംകൊണ്ടല്ല, ബിജെപിയോടുള്ള പേടികൊണ്ടായിരുന്നു. ആ ശൈലിതന്നെയാണ് ഇക്കുറിയും മിക്കവാറും മണ്ഡലങ്ങളിൽ.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ അക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. മനുഷ്യാവകാശ കമ്മീഷനിലെ അംഗത്വം രാജിവച്ചതു മണ്ടത്തരമായോ എന്നു സംശയിക്കുകയാവണം അദ്ദേഹം. പാലാ ഉപതെരഞ്ഞെടുപ്പിലും സംഭവിച്ചത് അതാണ്. പ്രവർത്തകരെ പോളിംഗ് ബൂത്തിൽ എത്തിച്ചു വോട്ടു ചെയ്യിക്കുന്നതിന് താഴത്തെ തട്ടിലുള്ള പ്രവർത്തകർ അലംഭാവം കാണിച്ചു. ഇടതു മുന്നണിയുടെ പ്രവർത്തകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കും. അതുകൊണ്ട് ഇത്തരം പന്തയങ്ങളിൽ അവർക്കു കൂടുതൽ ജയസാധ്യത വരുന്നു.
പണ്ട് ഓട്ടപ്പന്തയം നടത്തിയ ആമയുടെയും മുയലിന്റെയും കഥയിലെ മുയലിന്റെ അനുഭവമാണ് യുഡിഎഫിന് ഫലപ്രഖ്യാപനം വരുമ്പോൾ ഉണ്ടാവുക. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ് എന്ന് വോട്ടറെ ബോധ്യപ്പെടുത്തി പോളിംഗ് ബൂത്തിലെത്തിക്കുവാൻ താഴെക്കിടയിലുള്ള പ്രവർത്തകർക്കു സാധിക്കണം. ഓരോ തെരഞ്ഞെടുപ്പിനും ജനം വോട്ടു ചെയ്യുന്നത് ഓരോ കണക്കുകൂട്ടലുകൾ വച്ചാണ്.
ജാസ്മിൻ ഷാ
നഴ്സുമാരുടെ കൈകളിൽനിന്നു പിരിച്ചെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്കാക്കി കോടികൾ സ്വന്തമാക്കിയ ജാസ്മിൻ ഷാ സമകാലീന കേരളത്തിലെ കറുത്ത നക്ഷത്രമായി വിലസുന്നു. അദ്ദേഹവും കേസിലെ പ്രതികളും ഖത്തറിൽ സുഖജീവിതം നയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതും കേരളത്തിലെ പോലീസാണ്.
അവിടെ വ്യാജപ്പേരിൽ എല്ലാവരും ജോലി ചെയ്യുന്നുണ്ടത്രെ. ഒന്നും ചെയ്യാൻ കേരളാ പോലീസിനാവുന്നില്ല. കോടതി അവധിക്കാലം കഴിഞ്ഞു തുറന്നാൽ നാട്ടിലെത്തി നിയമ നടപടികൾ ആരംഭിക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞിരുന്നു.
അയാൾ നടത്തിയ പോരാട്ടങ്ങളുടെ നിജസ്ഥിതിയും ഇപ്പോൾ ജനങ്ങൾക്കു വ്യക്തമായി വരികയാണ്.
താഹിൽ രമണി
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് ആയിരുന്ന താഹിൽ രമണിക്കെതിരെ സിബി.ഐ കേസെടുക്കാൻ പോകുന്നു എന്ന വാർത്തകളുണ്ട്. സുപ്രീം കോടതി അതിന് അനുമതി നൽകിയെന്നും വാർത്ത. കോടതികളുടെയും ജഡ്ജിമാരുടെയും വിമർശനാതീതമായ ജീവിതങ്ങളാണ് ഇത്തരത്തിൽ കലാശിക്കുന്നത്. 2018ൽ പട്ടികജാതി - പട്ടിക വർഗക്കാരെക്കുറിച്ച് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനം 2019 ൽ സുപ്രീം കോടതി തന്നെ ശരിയല്ലെന്ന് പറയുന്നു.
ഇങ്ങനെ അനുഭവിക്കേണ്ടി വരുന്ന അനിതീകൾക്ക് എന്താണു പരിഹാരം? ആരാണ് പരിഹാരം ചെയ്യേണ്ടത്? മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഇങ്ങനെ ഒരു വിധി ഉണ്ടായാലോ?
അനന്തപുരി/ദ്വിജൻ
ദേശീയ ജനാധിപത്യ സഖ്യത്തിന് എന്തെങ്കിലും കടന്നുകയറ്റം നടത്താനാവുമോ എന്നു മാത്രമാണ് അറിയാനുള്ളത്. അവരുടെ മുന്നണിയിൽനിന്ന് ഈഴവരുടെ പാർട്ടി ഇറങ്ങിപ്പോകാനുള്ള സാധ്യത തെളിയുന്നുണ്ട്. അതിനുള്ള കരുക്കൾ പിണറായി തന്ത്രപൂർവം ഒരുക്കിയിട്ടുമുണ്ട്. അതിന്റെ കൃത്യമായ സൂചന പാലായിൽ കണ്ടതാണ്.
പാർട്ടിയെക്കാൾ വലിയ ഗ്രൂപ്പുകൾ
തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായാലും രാഷ്ട്രീയപാർട്ടികളിലെ ആഭ്യന്തര കലാപത്തിന്റെ അപസ്വരങ്ങൾ എല്ലാവർക്കും മനസിലാക്കുവാനായിട്ടുണ്ട്. പാലായിൽ അതു ജനം കണ്ടു. വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും കോണ്ഗ്രസിൽ അതു പ്രകടമായി. സ്ഥാനാർഥി നിർണയം നടന്നിരിക്കുന്നത് വലിയ മുറിവുകളോടെയാണ്. കോന്നിയിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്ന് അടൂർ പ്രകാശും വട്ടിയൂർക്കാവിൽ താൻ പറയുന്നയാൾ സ്ഥാനാർഥിയാകണമെന്നു കെ. മുരളീധരനും ശഠിച്ചതാണു വിഷയമായത്.
തങ്ങൾ ജയിച്ച സീറ്റിൽ തങ്ങൾ പറയുന്നവർക്കു സീറ്റു കൊടുക്കണം എന്നത് എന്തു മര്യാദയാണെന്ന് ആരും ചോദിച്ചുപോകും. ഇല്ലെങ്കിൽ ഞങ്ങൾ പ്രചാരണത്തിന് ഇല്ല എന്നാവും അവർ പറയുക. രാജവാഴ്ച പോലെയാവുകയാണ് കാര്യങ്ങൾ. അരൂരിൽ ഷാനിമോൾക്കെതിരേയും ശക്തമായ നീക്കം പാർട്ടിയിലുണ്ടായി. ഷാനിമോൾ ചില സാമുദായിക വിഷയങ്ങളിൽ എടുത്ത പക്ഷപാതപരമായ നിലപാടും സ്വന്തം സമുദായത്തിനെതിരേ ഒരു വിഷയം ഉണ്ടായപ്പോൾ എടുത്ത നിസംഗതയും എല്ലാം വിഷയമായിട്ടുണ്ട്.
കേരള നിയമസഭയിലേക്ക് ഒരാളെ മാത്രം ജയിപ്പിക്കാനായ ബിജെപിയിലും വലിയ കലാപമായി. വിളിച്ചുണർത്തി അത്താഴമില്ലെന്നു പറഞ്ഞതുപോലായി കുമ്മനത്തിന്റെ കാര്യം. അദ്ദേഹം വല്ലാതെ അപമാനിക്കപ്പെട്ടാണു മത്സരരംഗത്തുനിന്നു മാറിയത്. കോന്നിയിൽ കെ. സുരേന്ദ്രൻ എത്തുന്നതും അങ്ങനെതന്നെ. കേന്ദ്രമന്ത്രി മുരളീധരന്റെ ഗ്രൂപ്പിനാണത്രെ അവിടെ സർവത്ര ആധിപത്യം. കൃഷ്ണദാസും കുമ്മനവും എന്തിന് രാജഗോപാൽ വരെയും ഒതുക്കപ്പെടുകയാണത്രെ. കോണ്ഗ്രസിന്റെ തനിപ്പകർപ്പാണ് ബിജെപിയെന്ന് വ്യക്തമാക്കുകയാണ് ഈ നീക്കങ്ങൾ. ഇതെല്ലാം അവരുടെ തെരഞ്ഞെടുപ്പു ഫലത്തെയും ബാധിക്കാം.
സിപിഎം മുന്നിൽ
സ്ഥാനാർഥിനിർണയത്തിലും പ്രചാരണത്തിലും അടിത്തട്ട് പ്രവർത്തനങ്ങളിലും ഇടതുമുന്നണി വളരെ മുന്നിലാണ്. ഒരു വട്ടം വീടുകൾ കയറി വോട്ടിനെത്തുന്നവരെ തിട്ടപ്പെടുത്തി. അതേ തുടർന്ന് നിഷ്പക്ഷ സർവേക്കാർ എന്ന നാട്യത്തിൽ അവരുടെ രാഷ്ട്രീയ ചായ്വ് മനിസിലാക്കുകയും ചെയ്തു. എല്ലാ ബൂത്തിലും തന്നെ സമിതികൾ പ്രവർത്തിച്ചു തുടങ്ങി.
പാലായിൽ നടന്ന വോട്ടുകച്ചവടം എല്ലായിടത്തും നടത്താനുള്ള ക്രമീകരണവും ഏതാണ്ടായി. അഞ്ചു മണ്ഡലത്തിലും ബിജെപിക്കു കിട്ടിയ വോട്ടുകളിൽ ഒരു പങ്ക് സ്വന്തമാക്കി വിജയം ഉറപ്പിക്കാനുള്ള കരുക്കൾ. അതിനു ബിജെപി ദേശീയ നേതൃത്വത്തിന്റെ പോലും അംഗീകാരം ഉണ്ടെന്നാണു പ്രചാരണം. വട്ടിയൂർക്കാവിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ കുമ്മനത്തെ ഒഴിവാക്കാൻ കേന്ദ്രനേതൃത്വം സമ്മതിച്ചത് അങ്ങനെയാണ്. പ്രത്യുപകാരമായി ബിജെപിക്കു വിജയസാധ്യതയുള്ള കോന്നിയിൽ ഇടതുമുന്നണിയും ഒരു ബലിമൃഗത്തെ അവതരിപ്പിക്കുന്നു. അതിലൂടെ ഒരാളെക്കൂടി നിയമസഭയിൽ എത്തിക്കാൻ ബിജെപിക്കായാൽ അവർക്ക് വലിയ നേട്ടമാവും. കോണ്ഗ്രസിലെ പടലപിണക്കവും സിപിഎം സഹായവും എല്ലാം ചേർന്ന് അതുണ്ടാകുമോ എന്നതു മാത്രമാണ് അറിയാനുള്ളത്
പിണറായിക്കെതിരായ സുപ്രീംകോടതിയിലെ ലാവ്ലിൻ കേസ് പതിനഞ്ചാം തവണയും മാറ്റിവയ്ക്കാൻ സിബിഐ സമ്മതിച്ചതും വെറുതെയാണെന്ന് ആരും കരുതുന്നില്ല. ബിജെപിക്കു കുറയുന്ന വോട്ടുകൾ ഇടതുപെട്ടിയിൽ വീഴുന്നതുകൊണ്ടു മാത്രം ജനാധിപത്യമുന്നണി തോൽക്കാനിടയുള്ള മണ്ഡലങ്ങളിൽ അത് ഉപതെരഞ്ഞെടുപ്പു ഫലത്തെ ബാധിക്കാം. കുറെ സിപിഎം വോട്ടുകൾക്ക് ബിജെപിയെ വിജയിപ്പിക്കുനാവുന്നിടത്ത് അങ്ങനെയും സംഭവിക്കാം.
ഈഴവരുടെ പാർട്ടി
ഈഴവരുടെ പാർട്ടിയായ ബിഡിജെഎസിനെ ഇളക്കിയതുകൊണ്ടുതന്നെ നാലയ്യായിരം വരെ വോട്ടുകൾ പിണറായി ഇടതുപക്ഷത്തിനു സമാഹരിച്ച മട്ടാണ്. ആശാരിയുടെ ചെത്തു മാത്രമല്ല തടിയുടെ വളവും ഈ മാറ്റത്തിനു കാരണമായിട്ടുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിൽ തുടരുന്നതിന് പ്രധാനമന്ത്രി മോദിയും അമിത് ഷായും ബിഡിജെഎസുകാർക്ക് കൊടുത്തു എന്നു പ്രചരിപ്പിക്കപ്പെടുന്ന വാഗ്ദാനങ്ങളിൽ അവർക്കു പോലും വിശ്വാസമില്ലാതായി. ഇക്കാര്യം അവരിൽ ചിലർ പരസ്യമായും മിക്കവാറും എല്ലാവരും രഹസ്യമായും പറയുന്നുണ്ട്.
പല വിഷയങ്ങളിൽ കുടുക്കിൽ കിടക്കുന്ന വെള്ളാപ്പള്ളി രണ്ടു വള്ളത്തിലും കാലു ചവിട്ടി നിന്ന് വർഗീയത പറയുന്നു. തുറന്ന നിലപാട് എടുത്താൽ എൻഫോഴ്സ്മെന്റ്കാരടക്കമുള്ളവരുടെ പിടിവീണേക്കും എന്നു ഭയമുണ്ടാവും. കർണാടകത്തിലെ കോണ്ഗ്രസ് നേതാവ് ശിവകുമാർ അങ്ങനെ കിടക്കുകയാണെന്ന് ഓർക്കണം. ദേശീയ ജനാധിപത്യ സഖ്യത്തിന് ഉണ്ടാകാനിടയുള്ള ശക്തിക്ഷയം മാത്രമാവും ഈ ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തിന് വ്യക്തമാവുന്ന നല്ല പാഠം.
മൂന്നു മുന്നണികളും തങ്ങൾക്ക് ഒരുപോലെയാണെന്ന് ബിഡിജെഎസ് നേതാക്കൾ തുറന്നു പറഞ്ഞു കഴിഞ്ഞു. പഞ്ചയാത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും അവർ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ വലിയ അടവുനയങ്ങൾ വരുന്ന കാലമാണ്. അതുകൊണ്ട് ഒറ്റയ്ക്കു നിന്നാലും കൂട്ടുകിട്ടും. തുഷാർ വെള്ളാപ്പള്ളി വിട്ടുപറഞ്ഞില്ലെങ്കിലും അരൂരിൽ പാർട്ടി മത്സരിക്കില്ലെന്നു പറഞ്ഞതു തുറന്ന സൂചനയാണ്.
ബിജെപിയുടെ കൂടാരം വിട്ടാൽ അവർക്ക് അഭയം കിട്ടാനുള്ള ഏക രാഷ്ട്രീയ സാധ്യത ജനാധിപത്യമുന്നണിയാണ്. പണ്ട് കരുണാകരൻ അതു ശരിക്കു മുതലാക്കിയിട്ടുണ്ട്. ഈഴവരുടെ ആദ്യത്തെ പാർട്ടിയല്ല ബിഡിജെഎസ്. പണ്ടും അവർക്ക് എസ്ആർപി എന്ന പേരിൽ പാർട്ടി ഉണ്ടായിരുന്നു. റിട്ട. ജഡ്ജി ശ്രീനിവാസൻ, സി.ജി. ജനാർദനൻ തുടങ്ങിയ വൻതോക്കുകളായിരുന്നു മുന്നിൽ. ഇടതു പക്ഷം കൂട്ടിയില്ല. കരുണാകരൻ കൂട്ടി. മൂന്ന് എംഎൽഎമാർ ജയിച്ചു. ശ്രീനിവാസൻ എക്സൈസ് മന്ത്രിയായി. ആ മന്ത്രിസഭയുടെ കാലത്തുതന്നെ തമ്മിൽത്തല്ലുമൂലം പാർട്ടി ഏതാണ്ട് ഇല്ലാതായി. വകുപ്പ് കരുണാകരന്റെ കൈയിലും എത്തി.
ഭരണത്തിന്റെ വിലയിരുത്തലോ?
ഉപതെരഞ്ഞടുപ്പുകൾ വരുമ്പോൾ ഭരണത്തിന്റെ വിലയിരുത്തലാണ് അവ എന്നു ഭരണപക്ഷവും പ്രതിപക്ഷവും പറയാറുണ്ടെങ്കിലും ജനം കൊടുക്കുന്ന തിരിച്ചടികൾ ആർക്കും വലിയ മാറ്റം ഉണ്ടാക്കാറില്ല. അവർ അങ്ങനെതന്നെ തുടരുന്നതായാണ് അനുഭവം. അല്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതിദയനീയ തോൽവി ഉണ്ടായിട്ടും പിണറായി സർക്കാർ മെച്ചപ്പെട്ടോ? ഇതെല്ലാം ജനം കാണുന്നതല്ലേ?
ജനം സർക്കാരിന്റെ പ്രവർത്തനം നോക്കിയാണു വോട്ടു ചെയ്യുന്നത് എന്നു വിശ്വസിക്കുവാൻ ബുദ്ധിമുട്ടായി വരികയാണ്. എങ്കിൽ എങ്ങനെ മോദി വീണ്ടും പ്രധാനമന്ത്രിയാവും? കേരളത്തിൽ പെരിയ പോലുള്ള സംഭവങ്ങൾക്ക് എല്ലാ സർക്കാർ സംവിധാനവും ഉപയോഗിക്കുന്ന ഇടതുപക്ഷം എങ്ങനെ വിജയിക്കും? ഹൈക്കോടതി തന്നെ പറഞ്ഞില്ലേ പോലീസിന്റെ പക്ഷപാതത്തെക്കുറിച്ച്. ഇനി സിബിഐ അന്വേഷിച്ചാൽതന്നെ എന്തു ഫലം? തെളിവുകൾ എല്ലാംതന്നെ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടാവില്ലേ?
എല്ലാവരും സ്വന്തം പാർട്ടിബന്ധങ്ങളോ നാട്ടിലെ സമാധാനപൂർണമായ ജീവിതമോ ആക്രമിക്കപ്പെടാനുള്ള സാധ്യതകളോ ഒക്കെയാണ് ഘടകമാക്കുന്നത് എന്നു കരുതാനാണ് കുടുതൽ ന്യായം. അങ്ങനെ പാർട്ടി ബന്ധമില്ലാത്തവർ ഉപതെരഞ്ഞെടുപ്പുകളിൽ വന്ന് സമ്മതിദാനാവകാശം ഉപയോഗിക്കാൻ ഏറെ ആവേശം കാണിക്കാറുമില്ല. അത്തരക്കാരെ ഇറക്കിക്കൊണ്ടുവരാൻ വേണ്ട പ്രചാരണമോ അണിയറനീക്കമോ പലപ്പോഴും ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടാവാറില്ല.
ഒരു തെരഞ്ഞെടുപ്പിലെ ഫലം വച്ച് അടുത്ത തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതും തെറ്റുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 30,000 വോട്ടിന് ജനാധിപത്യമുന്നണി മാർജിൻ നേടിയ പാലായിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ 3000 വോട്ടിന് തൊറ്റത് ഉദാഹരണം. അതുകൊണ്ട് ലോക്സഭാ സീറ്റിലെ വോട്ടുകൾ വച്ച് വരാനിരിക്കുന്ന ഫലത്തെ പ്രവചിക്കുന്നത് മണ്ടത്തരമാകും. ഉപതെരഞ്ഞെടുപ്പിലെ ജയമോ തോൽവിയോ വച്ച് വരാനാരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആവേശമോ നിരാശയോ കാണിക്കുന്നതും ശരിയാവില്ല. ഒരുപക്ഷേ ഒരു തോൽവിയാവും അടുത്ത തെരഞ്ഞെടുപ്പിന് കൂടുതൽ സജ്ജമാക്കുന്നത്.
അണികൾ ഇളകുന്നില്ല
ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യമുന്നണി കേരളത്തിൽ വൻ വിജയം നേടിയത് അതുകൊണ്ടുതന്നെ പിണറായി സർക്കാറിനെതിരായ ജനവിധി എന്നതിനെക്കാൾ കേന്ദ്രത്തിൽ യുപിഎ സർക്കാർ വരാനുള്ള ആഗ്രഹത്തിന്റെ ഫലമായിരുന്നു.
ജനാധിപത്യമുന്നണിയിലെ നേതാക്കന്മാരും പ്രവർത്തകരും എത്ര അവകാശവാദം ഉന്നയിച്ചാലും മുന്നണിയുടെ അണികളെ ഉണർത്തത്തക്ക പ്രവർത്തനം മിക്കവാറും സ്ഥലങ്ങളിൽ ആ തെരഞ്ഞെടുപ്പിലും ഉണ്ടായില്ല. നേതാക്കന്മാർ തുറന്ന ജീപ്പിലോ അല്ലാതെയോ ഓടിനടന്ന് കുറെ പ്രസംഗങ്ങൾ നടത്തിയാൽ അണികൾ ഉണരില്ല. പോളിംഗ് ബൂത്തിൽ എത്തില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിൽ തിരുവനന്തപുരത്ത് ശശി തരൂർ അക്കാര്യം തുറന്നു പറഞ്ഞിരുന്നു. കോടികൾ ചെലവിട്ട പ്രചാരണം നടത്തി എങ്കിലും അണികളെ ബൂത്തിലെത്തിക്കാനുള്ള നീക്കം ശക്തമായി ഉണ്ടായില്ല. സ്ലിപ്പ് വിതരണം പോലും നടന്നില്ല. എന്നിട്ടും തരൂർ ജയിച്ചത് കോണ്ഗ്രസിനോടോ തരൂരിനോടോ ഉള്ള സ്നേഹംകൊണ്ടല്ല, ബിജെപിയോടുള്ള പേടികൊണ്ടായിരുന്നു. ആ ശൈലിതന്നെയാണ് ഇക്കുറിയും മിക്കവാറും മണ്ഡലങ്ങളിൽ.
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ അക്കാര്യം തുറന്നു പറഞ്ഞു കഴിഞ്ഞു. മനുഷ്യാവകാശ കമ്മീഷനിലെ അംഗത്വം രാജിവച്ചതു മണ്ടത്തരമായോ എന്നു സംശയിക്കുകയാവണം അദ്ദേഹം. പാലാ ഉപതെരഞ്ഞെടുപ്പിലും സംഭവിച്ചത് അതാണ്. പ്രവർത്തകരെ പോളിംഗ് ബൂത്തിൽ എത്തിച്ചു വോട്ടു ചെയ്യിക്കുന്നതിന് താഴത്തെ തട്ടിലുള്ള പ്രവർത്തകർ അലംഭാവം കാണിച്ചു. ഇടതു മുന്നണിയുടെ പ്രവർത്തകർ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കും. അതുകൊണ്ട് ഇത്തരം പന്തയങ്ങളിൽ അവർക്കു കൂടുതൽ ജയസാധ്യത വരുന്നു.
പണ്ട് ഓട്ടപ്പന്തയം നടത്തിയ ആമയുടെയും മുയലിന്റെയും കഥയിലെ മുയലിന്റെ അനുഭവമാണ് യുഡിഎഫിന് ഫലപ്രഖ്യാപനം വരുമ്പോൾ ഉണ്ടാവുക. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ് എന്ന് വോട്ടറെ ബോധ്യപ്പെടുത്തി പോളിംഗ് ബൂത്തിലെത്തിക്കുവാൻ താഴെക്കിടയിലുള്ള പ്രവർത്തകർക്കു സാധിക്കണം. ഓരോ തെരഞ്ഞെടുപ്പിനും ജനം വോട്ടു ചെയ്യുന്നത് ഓരോ കണക്കുകൂട്ടലുകൾ വച്ചാണ്.
ജാസ്മിൻ ഷാ
നഴ്സുമാരുടെ കൈകളിൽനിന്നു പിരിച്ചെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലേക്കാക്കി കോടികൾ സ്വന്തമാക്കിയ ജാസ്മിൻ ഷാ സമകാലീന കേരളത്തിലെ കറുത്ത നക്ഷത്രമായി വിലസുന്നു. അദ്ദേഹവും കേസിലെ പ്രതികളും ഖത്തറിൽ സുഖജീവിതം നയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതും കേരളത്തിലെ പോലീസാണ്.
അവിടെ വ്യാജപ്പേരിൽ എല്ലാവരും ജോലി ചെയ്യുന്നുണ്ടത്രെ. ഒന്നും ചെയ്യാൻ കേരളാ പോലീസിനാവുന്നില്ല. കോടതി അവധിക്കാലം കഴിഞ്ഞു തുറന്നാൽ നാട്ടിലെത്തി നിയമ നടപടികൾ ആരംഭിക്കുമെന്ന് ജാസ്മിൻ ഷാ പറഞ്ഞിരുന്നു.
അയാൾ നടത്തിയ പോരാട്ടങ്ങളുടെ നിജസ്ഥിതിയും ഇപ്പോൾ ജനങ്ങൾക്കു വ്യക്തമായി വരികയാണ്.
താഹിൽ രമണി
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റസ് ആയിരുന്ന താഹിൽ രമണിക്കെതിരെ സിബി.ഐ കേസെടുക്കാൻ പോകുന്നു എന്ന വാർത്തകളുണ്ട്. സുപ്രീം കോടതി അതിന് അനുമതി നൽകിയെന്നും വാർത്ത. കോടതികളുടെയും ജഡ്ജിമാരുടെയും വിമർശനാതീതമായ ജീവിതങ്ങളാണ് ഇത്തരത്തിൽ കലാശിക്കുന്നത്. 2018ൽ പട്ടികജാതി - പട്ടിക വർഗക്കാരെക്കുറിച്ച് സുപ്രീം കോടതി നടത്തിയ വിധി പ്രഖ്യാപനം 2019 ൽ സുപ്രീം കോടതി തന്നെ ശരിയല്ലെന്ന് പറയുന്നു.
ഇങ്ങനെ അനുഭവിക്കേണ്ടി വരുന്ന അനിതീകൾക്ക് എന്താണു പരിഹാരം? ആരാണ് പരിഹാരം ചെയ്യേണ്ടത്? മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഇങ്ങനെ ഒരു വിധി ഉണ്ടായാലോ?
അനന്തപുരി/ദ്വിജൻ