കരാറിൽ കുരുങ്ങുന്ന കർഷകർ / സി.കെ. കുര്യാച്ചൻ
കേന്ദ്ര വാണിജ്യ മന്ത്രാലയം ഏറ്റവും ഒടുവിലായി പുറത്തിറക്കിയ ദേശീയ റബർ നയം-2019ന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മൂന്നാമതായി പറഞ്ഞിരിക്കുന്നത് വനത്തേയോ ഭക്ഷ്യോത്പാദനത്തേയോ ദോഷകരമായി ബാധിക്കാതെ സ്വാഭാവിക റബറിന്റെ ഉത്പാദനം കൂട്ടുന്നതിനായി തോട്ടങ്ങളുടെ വിസ്തൃതി വർധിപ്പിക്കണം എന്നാണ്. 1947 ഏപ്രിൽ 18ന് നിലവിൽവന്ന റബർ ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട റബർ ബോർഡിന്റെ ചുമതലകളിലും പ്രവർത്തനങ്ങളിലും റബർകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു.
ഇത്തരത്തിൽ റബർ ബോർഡും കേന്ദ്രസർക്കാരും കാലാകാലങ്ങളിൽ നൽകിയ ഉറപ്പുകൾ വിശ്വസിച്ചും പ്രോത്സാഹനങ്ങളിൽ ആകൃഷ്ടരായുമാണു കേരളത്തിലേതടക്കം ലക്ഷക്കണക്കിനു കർഷകർ റബർ കൃഷിയിലേക്കു തിരിഞ്ഞത്. എന്നാൽ, രാജ്യാന്തര കരാറുകളുടെ ഫലമായി റബർ കർഷകർ ഭീമമായ നഷ്ടം നേരിടുമ്പോഴും അതെല്ലാം കണ്ടില്ലെന്നു നടിച്ച് കൃഷിവ്യാപനത്തിനാണ് സർക്കാരിന്റെ ശ്രമം. ഉത്പാദനച്ചെലവുപോലും കിട്ടാതെ കർഷകർ നരകിക്കുമ്പോഴും വ്യവസായികളെ മാത്രം മുന്നിൽക്കണ്ടുള്ള കർമപരിപാടികളാണ് ആവിഷ്കരിക്കപ്പെടുന്നത്.
കേരളത്തിൽമാത്രം 13 ലക്ഷം കർഷകർ
അത്യുത്പാദനശേഷിയുള്ള തൈകളും കൃഷിക്കുള്ള ഉപദേശങ്ങളും മാത്രമല്ല കൃഷിച്ചെലവുകൾക്കു ധനസഹായവും നൽകി റബർ ബോർഡ് കർഷകരെ മാടിവിളിച്ചു. 2005-06ൽ 5,97,610 ഹെക്ടറായിരുന്നു രാജ്യത്തെ റബർ കൃഷി. വർഷംതോറും വർധിച്ച് 2018-19ൽ 8,22,000 ഹെക്ടറിലെത്തിനിൽക്കുന്നു. ഇതിൽ 6,40,000 ഹെക്ടറും ടാപ്പ്ചെയ്യുന്നവയാണ്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളാണ് ആദ്യകാലത്ത് റബറിനെ സ്വീകരിച്ചത്. കേരളം വാരിപ്പുണരുകയും ചെയ്തു.
2016ലെ കണക്കനുസരിച്ച് കേരളത്തിൽനിന്ന് 8,92,165 കർഷകരാണ് റബർ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1,85,494 പേരും കോട്ടയം ജില്ലയിലാണ്. റബർ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത നാലു ലക്ഷത്തോളം ചെറുകിട കർഷകരേക്കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിൽ 13 ലക്ഷത്തോളം റബർ കർഷകരുണ്ട്. റബർബോർഡിൽനിന്ന് ലൈസൻസ് എടുത്തിരിക്കുന്ന 7,701 വ്യാപാരികളിൽ 5,630 പേരാണ് കേരളത്തിൽനിന്നുള്ളത്. ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികളും കേരളത്തിലെ റബർ മേഖലയിലുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും റബർകൃഷി പാരമ്യത്തിലെത്തി എന്നാണ് റബർ നയത്തിൽ പറയുന്നത്. അതിനാൽ സാധ്യതയുള്ള വടക്കുകിഴക്കൻ മേഖലയിൽ കൃഷി വ്യാപിപ്പിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 50,000 ഹെക്ടറിൽ ക്കൂടി കൃഷി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഉത്പാദനക്കമ്മി 5.6 ലക്ഷം ടൺ
രാജ്യത്തിന് ആവശ്യമുള്ള സ്വാഭാവിക റബറിന്റെ 75 ശതമാനമെങ്കിലും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റബർ നയം-2019 വിശദീകരിക്കുന്നു. ആഗോള ഉത്പാദനം 12.40 ദശലക്ഷം ടണ്ണും ആവശ്യം 12.60 ദശലക്ഷം ടണ്ണുമാണ്. ഇന്ത്യയിൽ 2018-19 വർഷത്തെ ഉത്പാദനം 6.51 ലക്ഷം ടണ്ണും ഉപഭോഗം 12.12 ലക്ഷം ടണ്ണുമാണ്. 5.6 ലക്ഷം ടൺ ഉത്പാദനക്കമ്മിയാണ് രാജ്യത്തുള്ളത്. 5.82 ലക്ഷം ടൺ റബറാണ് 2018-19 വർഷം ഇറക്കുമതി ചെയ്തത്. അതിനാൽ റബർകൃഷിക്ക് ഇനിയും ഭാവിയുണ്ടെന്നാണ് റബർ ബോർഡിന്റെ വാദം. എന്നാൽ ഇനിയും റബർകൃഷി ചെയ്യണമെന്ന വാദത്തോട് കർഷകർക്കു യോജിക്കാനാവില്ല. കാരണം വിലയിടിവിന്റെ ഭാരം മുഴുവൻ കർഷകന്റെ ചുമലിൽ കെട്ടിവച്ച് വ്യവസായികളും ഇറക്കുമതിച്ചുങ്കം നേടുന്ന സർക്കാരും കൈകഴുകുകയാണ്.
നഷ്ടം കർഷകനു മാത്രം
2011ൽ ആർഎസ്എസ് 4 റബറിന്റെ വില ക്വിന്റലിന് 24,000 രൂപവരെ ഉയർന്നിരുന്നു. 2011-12ലെ ശരാശരി വിലയായി റബർ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് 20,805 രൂപയാണ്. ഈ വില കണക്കാക്കിയാൽത്തന്നെ 2018-19ലെ ശരാശരി വിലയായ 12,595 രൂപയും തമ്മിലുള്ള അന്തരം ക്വിന്റലിന് 8,210 രൂപയാണ്. 2018-19ൽ 6,51,000 ടൺ ഉത്പാദിപ്പിച്ച കർഷകർക്കുണ്ടായ നഷ്ടം 5,344.71 കോടി രൂപയാണ്. 2017-18ൽ 5430.55 കോടിയും 2016-17ൽ 5013.39 കോടിയും 2015-16ൽ 5338.43 കോടിയും കർഷകർക്കു നഷ്ടമുണ്ടായി. 2015 മുതൽ 2019വരെയുള്ള നാലുവർഷംകൊണ്ടു മാത്രം കർഷകർക്കുണ്ടായ നഷ്ടം 21,127.08 കോടി രൂപയാണ്. എന്നാൽ ഇക്കാലയളവിലെല്ലാം റബർ വ്യവസായികൾ കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കി. 3962 കമ്പനികളാണ് റബർ ബോർഡിന്റെ കണക്കിലുള്ളത്. ഇതിൽ കേരളത്തിൽ 618 സ്ഥാപനങ്ങലുണ്ട്. രണ്ട് ടയർ വ്യവസായികളുടെ മാത്രം കണക്കു പരിശോധിച്ചാൽ വ്യവസായികളുടെ ലാഭക്കണക്ക് വ്യക്തമാകും. എംആർഎഫ്, അപ്പോളോ എന്നീ ടയർ കമ്പനികളുടെ കഴിഞ്ഞ പത്ത് വർഷത്തെ നികുതിക്കു മുമ്പുള്ള ലാഭം 22,833.52 കോടി രൂപയാണ്.
ഇറക്കുമതിയുടെ ഭീകരത
ഇന്ത്യയിൽ ആവശ്യത്തിനു തികയാത്ത റബറാണ് ഇറക്കുമതി ചെയ്യുന്നത്. ഗാട്ട് മുതലുള്ള കരാറുകൾ ഇറക്കുമതിക്ക് അനുകൂല നിലപാടുകൾ സൃഷ്ടിച്ചതോടെ വ്യവസായികൾക്കു സുഗമമായി ഇന്ത്യൻ കർഷകരെ അവഗണിക്കാൻ സാധിക്കുന്നു. 2005-06 മുതൽ 2018-19 വരെയുള്ള കാലത്ത് ഇറക്കുമതി 38.82 ലക്ഷം ടൺ റബറാണ്. ഇത്രമാത്രം ഇറക്കുമതി ചെയ്യുന്നവരും അതിന് ഒത്താശചെയ്ത സർക്കാരും രാജ്യത്തെ കർഷകരെ മറന്നുവെന്നതാണ് ദുരവസ്ഥ.
കരാർപ്രകാരം ഇറക്കുമതിക്ക് ചുമത്താമായിരുന്ന 40 ശതമാനം തീരുവ പോലും ചുമാത്താതെ 25 ശതമാനത്തിൽ നിജപ്പെടുത്തി എന്നതാണ് കേന്ദ്രസർക്കാർ ചെയ്ത കുറ്റകരമായ കർഷക ദ്രോഹം. തീരുവ നിശ്ചയിച്ചത് വ്യവസായികളുടെ സമ്മർദത്തെ തുടർന്നാണ് എന്ന ആരോപണം അന്നുമുതൽ കർഷകർ ഉന്നയിക്കുന്നുണ്ട്. നിലവിൽ 25 ശതമാനം ഇറക്കുമതിത്തീരുവയും പത്തു ശതമാനത്തോളം മറ്റ് ഡ്യൂട്ടികളും നൽകിയാണ് വ്യവസായികൾ സ്വാഭാവിക റബർ ഇറക്കുമതി നടത്തുന്നത്. നമ്മുടെ ആർഎസ്എസ് 4ന് തുല്യമായ ബാങ്കോക്കിലെ ആർഎസ്എസ് 3ന് ഇപ്പോൾ ശരാശരി വില ക്വിന്റലിന് 10,113 രൂപയാണ്. അതിനാൽ ഒരു ക്വിന്റൽ റബർ ഇറക്കുമതി ചെയ്യുമ്പോൾ 25 ശതമാനം ഇറക്കുമതി തീരുവവഴിയായി 2528 രൂപ കേന്ദ്രസർക്കാരിനു കിട്ടുന്നു. ഒരു ടൺ റബർ ഇറക്കുമതി നടക്കുമ്പോൾ കിട്ടുന്നത് 25280 രൂപയാണ്.
2018-19ൽ നടന്ന 5.82 ലക്ഷം ടൺ റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിലേക്ക് എത്തിച്ചേർന്നത് ആയിരത്തഞ്ഞൂറു കോടിയോളം രൂപയാണ്. വിലസ്ഥിരതാ ഫണ്ടിലൂടെയോ താങ്ങുവിലയിലൂടെയോ ഈ പണം റബർ കർഷകർക്കു നൽകിയാൽ രാജ്യത്തെ ലക്ഷക്കണക്കായ കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് അല്പമെങ്കിലും ആശ്വാസമാകും. റബർകൃഷി രാജ്യത്തു നിലനിൽക്കാനെങ്കിലും ഇതാവശ്യമാണ്. ആഭ്യന്തര ഉത്പന്നത്തിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന ജിഎസ്ടി വേറയുമുണ്ട്.
ഗാട്ട് മുതലുള്ള വിവിധ വാണിജ്യ കരാറുകളാണ് ഇത്തരത്തിൽ യഥേഷ്ടമുള്ള ഇറക്കുമതിക്ക് അവസരമൊരുക്കിയത്. അല്ലായിരുന്നില്ലെങ്കിൽ കൂടിയ വില നൽകി മത്സരബുദ്ധിയോടെ ആഭ്യന്തരമാർക്കറ്റിൽനിന്ന് വ്യവസായികൾ റബർ വാങ്ങുമായിരുന്നു. ഇറക്കുമതിത്തീരുവ 40 ശതമാനമായിരുന്നെങ്കിലും ഇവിടത്തെ റബർവില കുറച്ചെങ്കിലും വർധിച്ചുനിന്നേനെ. കേന്ദ്രത്തിൽ കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾക്കും അതിൽ പങ്കാളികളായിരുന്ന കേരളത്തിൽനിന്നുള്ള മന്ത്രിമാർക്കും എംപിമാർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല.
ഇതുവരെയുള്ള കെടുതികൾ ഒന്നുംതന്നെയല്ലെന്നും ഇതിലും വലുത് വരാനിരിക്കുന്നുവെന്നുമാണ് ആർസിഇപി വാണിജ്യകരാർ ഭയപ്പെടുത്തുന്നത്. ലോകകമ്പോളം കീഴടക്കാൻ മത്സരിക്കുന്ന ചൈനകൂടി ഉൾപ്പെട്ടതാണ് ആർസിഇപി കരാർ എന്നതും അതീവഗൗരവതരമാണ്.
കേന്ദ്ര വാണിജ്യ മന്ത്രാലയം ഏറ്റവും ഒടുവിലായി പുറത്തിറക്കിയ ദേശീയ റബർ നയം-2019ന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മൂന്നാമതായി പറഞ്ഞിരിക്കുന്നത് വനത്തേയോ ഭക്ഷ്യോത്പാദനത്തേയോ ദോഷകരമായി ബാധിക്കാതെ സ്വാഭാവിക റബറിന്റെ ഉത്പാദനം കൂട്ടുന്നതിനായി തോട്ടങ്ങളുടെ വിസ്തൃതി വർധിപ്പിക്കണം എന്നാണ്. 1947 ഏപ്രിൽ 18ന് നിലവിൽവന്ന റബർ ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട റബർ ബോർഡിന്റെ ചുമതലകളിലും പ്രവർത്തനങ്ങളിലും റബർകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു.
ഇത്തരത്തിൽ റബർ ബോർഡും കേന്ദ്രസർക്കാരും കാലാകാലങ്ങളിൽ നൽകിയ ഉറപ്പുകൾ വിശ്വസിച്ചും പ്രോത്സാഹനങ്ങളിൽ ആകൃഷ്ടരായുമാണു കേരളത്തിലേതടക്കം ലക്ഷക്കണക്കിനു കർഷകർ റബർ കൃഷിയിലേക്കു തിരിഞ്ഞത്. എന്നാൽ, രാജ്യാന്തര കരാറുകളുടെ ഫലമായി റബർ കർഷകർ ഭീമമായ നഷ്ടം നേരിടുമ്പോഴും അതെല്ലാം കണ്ടില്ലെന്നു നടിച്ച് കൃഷിവ്യാപനത്തിനാണ് സർക്കാരിന്റെ ശ്രമം. ഉത്പാദനച്ചെലവുപോലും കിട്ടാതെ കർഷകർ നരകിക്കുമ്പോഴും വ്യവസായികളെ മാത്രം മുന്നിൽക്കണ്ടുള്ള കർമപരിപാടികളാണ് ആവിഷ്കരിക്കപ്പെടുന്നത്.
കേരളത്തിൽമാത്രം 13 ലക്ഷം കർഷകർ
അത്യുത്പാദനശേഷിയുള്ള തൈകളും കൃഷിക്കുള്ള ഉപദേശങ്ങളും മാത്രമല്ല കൃഷിച്ചെലവുകൾക്കു ധനസഹായവും നൽകി റബർ ബോർഡ് കർഷകരെ മാടിവിളിച്ചു. 2005-06ൽ 5,97,610 ഹെക്ടറായിരുന്നു രാജ്യത്തെ റബർ കൃഷി. വർഷംതോറും വർധിച്ച് 2018-19ൽ 8,22,000 ഹെക്ടറിലെത്തിനിൽക്കുന്നു. ഇതിൽ 6,40,000 ഹെക്ടറും ടാപ്പ്ചെയ്യുന്നവയാണ്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളാണ് ആദ്യകാലത്ത് റബറിനെ സ്വീകരിച്ചത്. കേരളം വാരിപ്പുണരുകയും ചെയ്തു.
2016ലെ കണക്കനുസരിച്ച് കേരളത്തിൽനിന്ന് 8,92,165 കർഷകരാണ് റബർ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1,85,494 പേരും കോട്ടയം ജില്ലയിലാണ്. റബർ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത നാലു ലക്ഷത്തോളം ചെറുകിട കർഷകരേക്കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിൽ 13 ലക്ഷത്തോളം റബർ കർഷകരുണ്ട്. റബർബോർഡിൽനിന്ന് ലൈസൻസ് എടുത്തിരിക്കുന്ന 7,701 വ്യാപാരികളിൽ 5,630 പേരാണ് കേരളത്തിൽനിന്നുള്ളത്. ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികളും കേരളത്തിലെ റബർ മേഖലയിലുണ്ട്.
കേരളത്തിലും തമിഴ്നാട്ടിലും റബർകൃഷി പാരമ്യത്തിലെത്തി എന്നാണ് റബർ നയത്തിൽ പറയുന്നത്. അതിനാൽ സാധ്യതയുള്ള വടക്കുകിഴക്കൻ മേഖലയിൽ കൃഷി വ്യാപിപ്പിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 50,000 ഹെക്ടറിൽ ക്കൂടി കൃഷി വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഉത്പാദനക്കമ്മി 5.6 ലക്ഷം ടൺ
രാജ്യത്തിന് ആവശ്യമുള്ള സ്വാഭാവിക റബറിന്റെ 75 ശതമാനമെങ്കിലും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റബർ നയം-2019 വിശദീകരിക്കുന്നു. ആഗോള ഉത്പാദനം 12.40 ദശലക്ഷം ടണ്ണും ആവശ്യം 12.60 ദശലക്ഷം ടണ്ണുമാണ്. ഇന്ത്യയിൽ 2018-19 വർഷത്തെ ഉത്പാദനം 6.51 ലക്ഷം ടണ്ണും ഉപഭോഗം 12.12 ലക്ഷം ടണ്ണുമാണ്. 5.6 ലക്ഷം ടൺ ഉത്പാദനക്കമ്മിയാണ് രാജ്യത്തുള്ളത്. 5.82 ലക്ഷം ടൺ റബറാണ് 2018-19 വർഷം ഇറക്കുമതി ചെയ്തത്. അതിനാൽ റബർകൃഷിക്ക് ഇനിയും ഭാവിയുണ്ടെന്നാണ് റബർ ബോർഡിന്റെ വാദം. എന്നാൽ ഇനിയും റബർകൃഷി ചെയ്യണമെന്ന വാദത്തോട് കർഷകർക്കു യോജിക്കാനാവില്ല. കാരണം വിലയിടിവിന്റെ ഭാരം മുഴുവൻ കർഷകന്റെ ചുമലിൽ കെട്ടിവച്ച് വ്യവസായികളും ഇറക്കുമതിച്ചുങ്കം നേടുന്ന സർക്കാരും കൈകഴുകുകയാണ്.
നഷ്ടം കർഷകനു മാത്രം
2011ൽ ആർഎസ്എസ് 4 റബറിന്റെ വില ക്വിന്റലിന് 24,000 രൂപവരെ ഉയർന്നിരുന്നു. 2011-12ലെ ശരാശരി വിലയായി റബർ ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത് 20,805 രൂപയാണ്. ഈ വില കണക്കാക്കിയാൽത്തന്നെ 2018-19ലെ ശരാശരി വിലയായ 12,595 രൂപയും തമ്മിലുള്ള അന്തരം ക്വിന്റലിന് 8,210 രൂപയാണ്. 2018-19ൽ 6,51,000 ടൺ ഉത്പാദിപ്പിച്ച കർഷകർക്കുണ്ടായ നഷ്ടം 5,344.71 കോടി രൂപയാണ്. 2017-18ൽ 5430.55 കോടിയും 2016-17ൽ 5013.39 കോടിയും 2015-16ൽ 5338.43 കോടിയും കർഷകർക്കു നഷ്ടമുണ്ടായി. 2015 മുതൽ 2019വരെയുള്ള നാലുവർഷംകൊണ്ടു മാത്രം കർഷകർക്കുണ്ടായ നഷ്ടം 21,127.08 കോടി രൂപയാണ്. എന്നാൽ ഇക്കാലയളവിലെല്ലാം റബർ വ്യവസായികൾ കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കി. 3962 കമ്പനികളാണ് റബർ ബോർഡിന്റെ കണക്കിലുള്ളത്. ഇതിൽ കേരളത്തിൽ 618 സ്ഥാപനങ്ങലുണ്ട്. രണ്ട് ടയർ വ്യവസായികളുടെ മാത്രം കണക്കു പരിശോധിച്ചാൽ വ്യവസായികളുടെ ലാഭക്കണക്ക് വ്യക്തമാകും. എംആർഎഫ്, അപ്പോളോ എന്നീ ടയർ കമ്പനികളുടെ കഴിഞ്ഞ പത്ത് വർഷത്തെ നികുതിക്കു മുമ്പുള്ള ലാഭം 22,833.52 കോടി രൂപയാണ്.
ഇറക്കുമതിയുടെ ഭീകരത
ഇന്ത്യയിൽ ആവശ്യത്തിനു തികയാത്ത റബറാണ് ഇറക്കുമതി ചെയ്യുന്നത്. ഗാട്ട് മുതലുള്ള കരാറുകൾ ഇറക്കുമതിക്ക് അനുകൂല നിലപാടുകൾ സൃഷ്ടിച്ചതോടെ വ്യവസായികൾക്കു സുഗമമായി ഇന്ത്യൻ കർഷകരെ അവഗണിക്കാൻ സാധിക്കുന്നു. 2005-06 മുതൽ 2018-19 വരെയുള്ള കാലത്ത് ഇറക്കുമതി 38.82 ലക്ഷം ടൺ റബറാണ്. ഇത്രമാത്രം ഇറക്കുമതി ചെയ്യുന്നവരും അതിന് ഒത്താശചെയ്ത സർക്കാരും രാജ്യത്തെ കർഷകരെ മറന്നുവെന്നതാണ് ദുരവസ്ഥ.
കരാർപ്രകാരം ഇറക്കുമതിക്ക് ചുമത്താമായിരുന്ന 40 ശതമാനം തീരുവ പോലും ചുമാത്താതെ 25 ശതമാനത്തിൽ നിജപ്പെടുത്തി എന്നതാണ് കേന്ദ്രസർക്കാർ ചെയ്ത കുറ്റകരമായ കർഷക ദ്രോഹം. തീരുവ നിശ്ചയിച്ചത് വ്യവസായികളുടെ സമ്മർദത്തെ തുടർന്നാണ് എന്ന ആരോപണം അന്നുമുതൽ കർഷകർ ഉന്നയിക്കുന്നുണ്ട്. നിലവിൽ 25 ശതമാനം ഇറക്കുമതിത്തീരുവയും പത്തു ശതമാനത്തോളം മറ്റ് ഡ്യൂട്ടികളും നൽകിയാണ് വ്യവസായികൾ സ്വാഭാവിക റബർ ഇറക്കുമതി നടത്തുന്നത്. നമ്മുടെ ആർഎസ്എസ് 4ന് തുല്യമായ ബാങ്കോക്കിലെ ആർഎസ്എസ് 3ന് ഇപ്പോൾ ശരാശരി വില ക്വിന്റലിന് 10,113 രൂപയാണ്. അതിനാൽ ഒരു ക്വിന്റൽ റബർ ഇറക്കുമതി ചെയ്യുമ്പോൾ 25 ശതമാനം ഇറക്കുമതി തീരുവവഴിയായി 2528 രൂപ കേന്ദ്രസർക്കാരിനു കിട്ടുന്നു. ഒരു ടൺ റബർ ഇറക്കുമതി നടക്കുമ്പോൾ കിട്ടുന്നത് 25280 രൂപയാണ്.
2018-19ൽ നടന്ന 5.82 ലക്ഷം ടൺ റബർ ഇറക്കുമതിയിലൂടെ കേന്ദ്രസർക്കാരിലേക്ക് എത്തിച്ചേർന്നത് ആയിരത്തഞ്ഞൂറു കോടിയോളം രൂപയാണ്. വിലസ്ഥിരതാ ഫണ്ടിലൂടെയോ താങ്ങുവിലയിലൂടെയോ ഈ പണം റബർ കർഷകർക്കു നൽകിയാൽ രാജ്യത്തെ ലക്ഷക്കണക്കായ കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് അല്പമെങ്കിലും ആശ്വാസമാകും. റബർകൃഷി രാജ്യത്തു നിലനിൽക്കാനെങ്കിലും ഇതാവശ്യമാണ്. ആഭ്യന്തര ഉത്പന്നത്തിന്റെ വിപണനത്തിലൂടെ ലഭിക്കുന്ന ജിഎസ്ടി വേറയുമുണ്ട്.
ഗാട്ട് മുതലുള്ള വിവിധ വാണിജ്യ കരാറുകളാണ് ഇത്തരത്തിൽ യഥേഷ്ടമുള്ള ഇറക്കുമതിക്ക് അവസരമൊരുക്കിയത്. അല്ലായിരുന്നില്ലെങ്കിൽ കൂടിയ വില നൽകി മത്സരബുദ്ധിയോടെ ആഭ്യന്തരമാർക്കറ്റിൽനിന്ന് വ്യവസായികൾ റബർ വാങ്ങുമായിരുന്നു. ഇറക്കുമതിത്തീരുവ 40 ശതമാനമായിരുന്നെങ്കിലും ഇവിടത്തെ റബർവില കുറച്ചെങ്കിലും വർധിച്ചുനിന്നേനെ. കേന്ദ്രത്തിൽ കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾക്കും അതിൽ പങ്കാളികളായിരുന്ന കേരളത്തിൽനിന്നുള്ള മന്ത്രിമാർക്കും എംപിമാർക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല.
ഇതുവരെയുള്ള കെടുതികൾ ഒന്നുംതന്നെയല്ലെന്നും ഇതിലും വലുത് വരാനിരിക്കുന്നുവെന്നുമാണ് ആർസിഇപി വാണിജ്യകരാർ ഭയപ്പെടുത്തുന്നത്. ലോകകമ്പോളം കീഴടക്കാൻ മത്സരിക്കുന്ന ചൈനകൂടി ഉൾപ്പെട്ടതാണ് ആർസിഇപി കരാർ എന്നതും അതീവഗൗരവതരമാണ്.