അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി- മോദി പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ""ഇന്ത്യയുടെ രാഷ്ട്രപിതാവ്'' എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയിൽ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തേ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്നു വിശ്വസിക്കുന്നവർ ഏറെയാണ്.
മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ഇന്ത്യയിലും ലോകമെന്പാടും ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുന്പോൾ, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവിൽ നിന്നു മുറിച്ചുമാറ്റാനികില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്ക്കുന്നുണ്ടെങ്കിൽ അതു ഗാന്ധിജി നമ്മുടെ ഇടയിൽ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാൻ ആദ്യം ഗാന്ധിജിയെ ജനമനസുകളിൽനിന്നു പിഴുതെറിയണമെന്നു സംഘപരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജിക്കു പകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജൻഡകളുടെ ഭാഗമാണ്. യഥാർഥത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനയ്ക്ക് ആധികാരികത നല്കാനാണു ശ്രമിക്കുന്നത്. ഖാദി കലണ്ടറിൽ ചർക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർക്ക തിരിക്കുന്ന ചിത്രം ചേർത്തതും ആകസ്മികമല്ല.
ഹിന്ദുമഹാ സഭ സെക്രട്ടറി പൂജ ഷക്കൂണ് ഗാന്ധിജിയുടെ ചിത്രത്തിനു നേരേ വെടിയുതിർത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഇന്ത്യൻ കറൻസിയിൽ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടതു ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ "മഹാനായ രാജ്യസ്നേഹി' എന്നു വിശേഷിപ്പിച്ചത് ബിജെപി എംപി സാക്ഷി മഹാരാജ്. ഗാന്ധിജിയുടെ ആദർശങ്ങൾ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീണ് തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയ്ക്കുവേണ്ടി ഗ്വാളിയറിൽ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ.
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആർഎസ്എസ് നേതാക്കളായ മാധവ് സദാശിവ ഗോൽവർക്കറും വിനായക ദാമോദർ സവർക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത്.
ഹിന്ദു- മുസ്ലിം മൈത്രിക്കു വേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവൻ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘപരിവാരങ്ങൾക്ക് ആജന്മശത്രുവായി.
ഗാന്ധിജി ലോകത്തിന്
ജീവിച്ചിരിക്കുന്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോകസമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയിൽ നൊബേൽ സമ്മാനം നേടിയ എട്ടു ലോകനേതാക്കൾ തങ്ങളുടെ മാർഗദീപം ഗാന്ധിജിയാണെന്ന് നൊബേൽ പുരസ്കാരവേദിയിൽ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആൽബർട്ട് ലുതുലി, മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ, ദലൈ ലാമ, ഓംഗ് സാൻ സൂചി, നെൽസണ് മണ്ടേല, അഡോൾഫോ പെരെസ് എസ്ക്വിവെൽ, ബറക് ഒബാമ, കൈലാസ് സത്യാർത്ഥി എന്നിവരാണവർ.
ഗാന്ധിജിക്ക് നൊബേൽ സമ്മാനം നല്കാതെ പോയതിൽ കമ്മിറ്റി അംഗങ്ങൾ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേൽ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേൽ മ്യൂസിയം ക്യുറേറ്റർ പറഞ്ഞത്.
മൂന്നു ദശകത്തിലധികം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മാഗാന്ധിയാണു നമ്മുടെ സന്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ""രാഷ്ട്രപിതാവേ..'' എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രവീന്ദ്രനാഥ ടാഗോർ ""മഹാത്മാ..'' എന്നു വിളിച്ചപ്പോൾ കോടിക്കണക്കിനു കണ്ഠങ്ങൾ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഗാന്ധിജി ജന്മംകൊണ്ടോ സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹത്മാവായത്, മറിച്ച് കർമം കൊണ്ടു മാത്രമാണ്.
വിട്ടുകൊടുക്കില്ല
ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവൻപോലും ബലിയർപ്പിക്കുകയും ചെയ്തത് മതസൗഹാർദത്തിനുവേണ്ടിയായിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാൻ ആജ്ഞാപിക്കുന്നു.
അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതയ്ക്കു മങ്ങലേൽക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് ജയിൽ അല്ലെങ്കിൽ മരണം. ഒരു ചെറിയ വിഭാഗം സന്പത്ത് കയ്യടക്കിയപ്പോൾ, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടർന്നുപിടിക്കുന്നു.
രാജ്യം വലിയ സാന്പത്തിക തകർച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്കരിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ""ഗാന്ധിജി അമർ രഹേ'' എന്നു ദിഗന്തങ്ങൾ പൊട്ടുമാറ് വിളിച്ചുശീലിച്ച ഇന്ത്യൻ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.
ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി
മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ഇന്ത്യയിലും ലോകമെന്പാടും ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുന്പോൾ, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവിൽ നിന്നു മുറിച്ചുമാറ്റാനികില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്ക്കുന്നുണ്ടെങ്കിൽ അതു ഗാന്ധിജി നമ്മുടെ ഇടയിൽ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കി മാറ്റാൻ ആദ്യം ഗാന്ധിജിയെ ജനമനസുകളിൽനിന്നു പിഴുതെറിയണമെന്നു സംഘപരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജിക്കു പകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജൻഡകളുടെ ഭാഗമാണ്. യഥാർഥത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനയ്ക്ക് ആധികാരികത നല്കാനാണു ശ്രമിക്കുന്നത്. ഖാദി കലണ്ടറിൽ ചർക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർക്ക തിരിക്കുന്ന ചിത്രം ചേർത്തതും ആകസ്മികമല്ല.
ഹിന്ദുമഹാ സഭ സെക്രട്ടറി പൂജ ഷക്കൂണ് ഗാന്ധിജിയുടെ ചിത്രത്തിനു നേരേ വെടിയുതിർത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വ ദിനം ആചരിച്ചത്. ഇന്ത്യൻ കറൻസിയിൽ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടതു ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ്. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ "മഹാനായ രാജ്യസ്നേഹി' എന്നു വിശേഷിപ്പിച്ചത് ബിജെപി എംപി സാക്ഷി മഹാരാജ്. ഗാന്ധിജിയുടെ ആദർശങ്ങൾ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീണ് തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയ്ക്കുവേണ്ടി ഗ്വാളിയറിൽ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ.
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആർഎസ്എസ് നേതാക്കളായ മാധവ് സദാശിവ ഗോൽവർക്കറും വിനായക ദാമോദർ സവർക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത്.
ഹിന്ദു- മുസ്ലിം മൈത്രിക്കു വേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവൻ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘപരിവാരങ്ങൾക്ക് ആജന്മശത്രുവായി.
ഗാന്ധിജി ലോകത്തിന്
ജീവിച്ചിരിക്കുന്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോകസമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയിൽ നൊബേൽ സമ്മാനം നേടിയ എട്ടു ലോകനേതാക്കൾ തങ്ങളുടെ മാർഗദീപം ഗാന്ധിജിയാണെന്ന് നൊബേൽ പുരസ്കാരവേദിയിൽ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആൽബർട്ട് ലുതുലി, മാർട്ടിൻ ലൂഥർ കിംഗ് ജൂണിയർ, ദലൈ ലാമ, ഓംഗ് സാൻ സൂചി, നെൽസണ് മണ്ടേല, അഡോൾഫോ പെരെസ് എസ്ക്വിവെൽ, ബറക് ഒബാമ, കൈലാസ് സത്യാർത്ഥി എന്നിവരാണവർ.
ഗാന്ധിജിക്ക് നൊബേൽ സമ്മാനം നല്കാതെ പോയതിൽ കമ്മിറ്റി അംഗങ്ങൾ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേൽ മ്യൂസിയത്തിൽ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേൽ മ്യൂസിയം ക്യുറേറ്റർ പറഞ്ഞത്.
മൂന്നു ദശകത്തിലധികം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മാഗാന്ധിയാണു നമ്മുടെ സന്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ""രാഷ്ട്രപിതാവേ..'' എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രവീന്ദ്രനാഥ ടാഗോർ ""മഹാത്മാ..'' എന്നു വിളിച്ചപ്പോൾ കോടിക്കണക്കിനു കണ്ഠങ്ങൾ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഗാന്ധിജി ജന്മംകൊണ്ടോ സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹത്മാവായത്, മറിച്ച് കർമം കൊണ്ടു മാത്രമാണ്.
വിട്ടുകൊടുക്കില്ല
ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവൻപോലും ബലിയർപ്പിക്കുകയും ചെയ്തത് മതസൗഹാർദത്തിനുവേണ്ടിയായിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാൻ ആജ്ഞാപിക്കുന്നു.
അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതയ്ക്കു മങ്ങലേൽക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് ജയിൽ അല്ലെങ്കിൽ മരണം. ഒരു ചെറിയ വിഭാഗം സന്പത്ത് കയ്യടക്കിയപ്പോൾ, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടർന്നുപിടിക്കുന്നു.
രാജ്യം വലിയ സാന്പത്തിക തകർച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്കരിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ""ഗാന്ധിജി അമർ രഹേ'' എന്നു ദിഗന്തങ്ങൾ പൊട്ടുമാറ് വിളിച്ചുശീലിച്ച ഇന്ത്യൻ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.
ഉമ്മൻ ചാണ്ടി എഐസിസി ജനറൽ സെക്രട്ടറി