2019 ഒക്ടോബർ മാസം അസാധാരണ പ്രേഷിതമാസമായി ((Eximius Missionis Mensis) ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. 1919 ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' (Maximum Illud) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ശതാബ്ദി അനുസ്മരണവും ആചരണവുമായി ബന്ധപ്പെട്ടാണു ഫ്രാൻസിസ് മാർപാപ്പ ഈ അസാധാരണ പ്രേഷിതമാസം പ്രഖ്യാപിച്ചിരിക്കുന്നത്. "ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ പ്രേഷിതദൗത്യവുമായി മിശിഹായുടെ സഭ ലോകത്തിൽ' എന്നതാണ് ഈ മാസത്തെ പ്രധാന ചിന്തയായി സഭ നൽകിയിരിക്കുന്നത്.
1919ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' എന്ന പ്രബോധനം നൽകുന്നതു ചരിത്രപരമായി പ്രധാനപ്പെട്ട കാലഘട്ടത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതിയിൽനിന്നു രക്ഷപ്പെടാൻ ഒരു വാതിൽ തെരയുന്ന ലോകത്തിന് പരിശുദ്ധ പിതാവ് തുറന്നുകൊടുത്ത ജാലകമായിരുന്നു "മാക്സിമും ഇല്ലൂദ്.' കൊളോണിയലിസം ഉളവാക്കിയ അരാജകത്വത്തിൽനിന്നു ലോകജനതയെ രക്ഷിക്കാൻ മാർപാപ്പയുടെ ഈ പ്രബോധനം വളരെ സഹായകമായി. യുദ്ധം മനുഷൻ മനുഷ്യനെതിരേയാണ് നടത്തുന്നതെങ്കിലും ആന്ത്യന്തികമായി ദൈവത്തിനെതിരായ കഠിനമായ പ്രവൃത്തിയായി ഈ പഠനം വിലയിരുത്തുന്നു. യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അത് മനുഷ്യസമൂഹത്തെ ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും അകറ്റുക മാത്രമല്ല മനുഷ്യജീവന്റെ മേലുള്ള ഹീനമായ കടന്നു കയറ്റത്തിനും കാരണമായി തീരുന്നു.
ഒന്നാം ലോകമഹായുദ്ധ തകർച്ചയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ മിശിഹായുടെ സ്നേഹത്തിന്റെ മുഖം ദർശിക്കുക മാത്രമാണ് പോംവഴിയെന്നു പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. കൊളാണിയലിസം തകർത്തെറിഞ്ഞ ദൈവവിശ്വാസവും സാമൂഹികനീതിയും അവസരസമത്വവും എല്ലാം തിരിച്ചെടുക്കാൻ സുവിശേഷത്തിന്റെ വെളിച്ചം മാത്രമാണ് ഏക മാർഗമെന്നു പരിശുദ്ധ പിതാവ് വ്യക്തമാക്കി. 1919 ൽ ബെനഡിക്ട് പാപ്പാ പുറപ്പെടുവിച്ച ഈ പ്രബോധനം ഇരുളിൽ തിളങ്ങിയ ദീപമായിരുന്നു. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളമായി സഭ അന്ന് നടത്തിയ പ്രേഷിത മുന്നേറ്റം മഹത്തായ മാനവിക മൂല്യങ്ങളിൽ ഊന്നിയതായിരുന്നു.
1919ലെ പ്രത്യേക സാഹചര്യം ലോകമഹായുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെതും ആയിരുന്നെങ്കിൽ ആ പ്രബോധനത്തിന്റെ ശതാബ്ദിയിൽ 2019ൽ ലോകം സമാനമോ അതിലും ഗുരുതരമായതോ ആയ വെല്ലുവിളികളെ നേരിടുകയാണ്. യുദ്ധം പ്രത്യക്ഷത്തിൽ അപകടമായി കാണപ്പെടുന്നില്ലെങ്കിലും അക്രമത്തിന്റെയും അതിക്രമത്തിന്റെയും കാർമേഘങ്ങൾ പലയിടങ്ങളിൽ ഉരുണ്ടുകൂടുന്നതും ഏത് സമയത്തും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാവുന്നതുമായ സാഹചര്യം നിലനിൽക്കുന്നു.
ഭീകരപ്രവർത്തനങ്ങൾ ഭയാനകമായി വ്യാപിക്കുന്നതു ലോകസമാധനത്തിനു കടുത്ത ഭീഷണിയായിരിക്കുന്നു. കൊളോണിയലിസത്തിന്റെ പുനരവതാരങ്ങളായി ആഗോളീകരണവും കന്പോളസന്പദ്വ്യവസ്ഥയും കോർപറേറ്റ് സംസ്കാരവും എല്ലാമായി സാമൂഹ്യനീതി വീണ്ടും പരീക്ഷണവിധേയമായിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിൽ സങ്കീർണമായിരിക്കുന്നു. മാനവികതയ്ക്കുമേൽ ഇരുൾ പരത്തുന്ന നവ സാമൂഹിക സംസ്കാരിക പരിസ്ഥിതി ജീർണതകളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനു കൂടുതൽ പ്രാധാന്യം കൈവരുന്നു.
ഈ ഒക്ടോബർ പ്രേഷിതമാസാചരണം ഈശോമിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായ മാനം വീണ്ടും കണ്ടെത്താൽ നമ്മെ സഹായിക്കണം. മാമ്മോദീസായിലൂടെ നമ്മുക്കു ദാനമായി ലഭിച്ച വിശ്വാസം നമ്മുടെ സ്വകാര്യമായ സ്വത്തല്ല. അതു മിശിഹായുടെ സഭയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. വിശ്വാസം സഭയിൽ ജീവിച്ചുകൊണ്ട് വസിക്കുന്ന സമൂഹത്തിൽ പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. വിശ്വാസത്തിലൂടെ സഭയിൽ ഈശോമിശിഹായുമായി ഐക്യപ്പെട്ടു രക്ഷയുടെ സാർവത്രിക കൂദാശയായ സഭയുടെ ശുശ്രൂഷ വഴി എല്ലാ ജനതകളും സത്യം അറിയുകയും തന്റെ കാരുണ്യം അനുഭവിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. (1 തീമോ. 2: 4: Lumen Gentium 48 (ലൂമെൻ ജെൻസിയം 48)
സഭ ലോകത്തിൽ രക്ഷയുടെ കൂദാശയാണ്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും സുവിശേഷ വെളിച്ചത്തിൽ കാണാൻ ഈശോമിശിഹായിലുള്ള വിശ്വാസമാണു നമ്മെ ശക്തരാക്കുന്നത്. സ്നേഹം വഴി വിഭജനവും അതിർത്തിയും പാർശ്വവത്കരണവും ഇല്ലാത്ത ഒരു സാമൂഹ്യ നിർമിതിയാണ് സഭയുടെ സുവിശേഷവത്കരണം. സ്നേഹവും കാരുണ്യവും സത്യവും സമാധാനവും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹ്യ സൃഷ്ടിക്കാണ് സുവിശേഷപ്രഘോഷണം ഉൗന്നൽ നൽകുന്നത്. ഈ പ്രഘോഷണം ഈശോമിശിഹായിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവത്തെപ്പറ്റി, മിശിഹായെപ്പറ്റി പ്രഘോഷിക്കുന്ന വ്യക്തി ദൈവത്തിന്റെ മനുഷ്യനായിരിക്കണം. പ്രഥമമായി ഈ അസാധാരണ പ്രേഷിതമാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു ദൈവത്തിന്റെ മനുഷ്യരാകാനാണ്.
പ്രേഷിതധർമം മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും അവകാശമാണ്. മാമ്മോദീസായിൽ ഈശോമിശിഹായെ കണ്ടുമുട്ടിയ ഒരോ വ്യക്തിക്കും തങ്ങൾ അനുഭവിച്ചതായ രക്ഷയിലേക്കു ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്താൻ കടമയുണ്ട്. സഭ ഈ ധർമമാണു ലോകത്തിൽ നിർവഹിക്കുന്നത്. ഓരോ പ്രേഷിതവ്യക്തിയും തങ്ങളിൽനിന്നു പുറത്തുവന്ന് അപരനിലേക്ക് ഒഴുകുന്നതാണ് ക്രൈസ്തവസാക്ഷ്യം. അവർ തങ്ങളെത്തന്നെ സ്വയം ദാനമായി മറ്റുള്ളവർക്കു നൽകുന്നു. ജീവാത്മകവും ഭാവാത്മകവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു. മാമ്മോദീസാ രക്ഷയ്ക്ക് ആവശ്യമാകുന്നത് അതു നമ്മെ ദൈവകുടുംബത്തിലെ അംഗങ്ങളാക്കുന്നതിനാലും അതിനാൽതന്നെ ഒരിക്കലും അനാഥരോ അപരിചിതരോ പാപികളോ അടിമകളോ ആക്കുന്നില്ലാത്തതിനാലുമാണ്. ദൈവം നൽകുന്ന യഥാർഥ മാനവികതയുടെ ആകാശത്തേക്കു പറക്കാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ അസാധാരണ പ്രേഷിതമാസം പരിശുദ്ധ ത്രീത്വത്തിലധിഷ്ഠിതമായ രക്ഷയിലേക്കു നമ്മെ കൂടുതൽ ചേർത്തുനിർത്തുന്നതും ദൈവാത്മാവിനാൽ ശക്തിപ്പെടുത്തുന്നതുമാകണം.
ഇന്നു സാധാരണമാകുന്ന അനിയന്ത്രിതമായ സെക്കുലറിസം മനുഷ്യവ്യക്തിയുടെ മഹത്ത്വത്തെയും മനുഷ്യജീവന്റെ വിലയെയും ധാർമിക മൂല്യങ്ങളുടെ ആവശ്യകതയെയും ഇകഴ്ത്തി ദൈവത്തിന്റെ സജീവ പിതൃത്വത്തെ ആക്രമണപരമായുള്ള സാംസ്കാരിക പരിത്യജിക്കൽ ആക്കി മാറ്റുന്പോൾ മാനവികതയ്ക്കു ഭംഗം വരുന്നു. ഒരോ വ്യക്തിയുടെയും ജീവനോടുള്ള പരസ്പര ബഹുമാനത്തിന്റെ പ്രകാശനം കണ്ടെത്തുന്നതു യഥാർഥ മാനുഷിക സാഹോദര്യത്തിലാണ്. ഈശോമിശിഹാ പകർന്നുതന്ന ദൈവസ്നേഹം കൂടാതെ മനുഷ്യസമൂഹത്തിൽ സഹോദര്യ സ്വീകാര്യതയും ഫലപ്രദമായ ഐക്യവും സാധ്യമല്ല. ദൈവം ഈശോമിശിഹാ വഴി വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കി ദൈവകേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥിതിയാണു പ്രേഷിത പ്രവർത്തനത്തിന്റെ മർമം.
അസാധാരണ പ്രേഷിതമാസത്തിൽ പ്രധാനമായും നാലു കാര്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിനാണു പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമതായി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധം ദൃഢമാക്കുക. വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം, സഭാത്മകവും വ്യക്തിപരവുമായ പ്രാർഥനാനുഭവം ഇവ വഴി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ വളർച്ച മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സ്വന്തമാക്കണം.
രണ്ടാമതായി വിശുദ്ധരുടെയും രക്തസാക്ഷികളുടെയും സാക്ഷ്യജീവിതം മാതൃകയാക്കിക്കൊണ്ടു ലോകത്തിന് യഥാർഥ ക്രൈസ്തവസാക്ഷ്യം നൽകുക. മൂന്നാമതായി സഭയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രേഷിത രൂപീകരണത്തിന് ഉൗന്നൽ നൽകുക. വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കു വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, മതബോധനം എന്നിവയിൽ കൂടുതൽ ആഴപ്പെട്ടുള്ള പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുക. നാലാമതായി ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന നിസ്വാർഥമായ പ്രേഷിത പ്രവർത്തനത്തിന് അവസരമൊരുക്കുക. ദരിദ്രരോടും വിലപിക്കുന്നവരോടും പലവിധത്തിൽ ക്ലേശങ്ങൾ സഹിക്കുന്നവരോടും കൂടെനിന്നുകൊണ്ട് അവർക്കായി സ്വയാർപ്പണം ചെയ്യാൻ പ്രചോദനമേകുക.
പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന പ്രേഷിതമുന്നേറ്റം ആധുനിക കാലഘട്ടത്തിൽ രക്ഷകനായ ഈശോമിശിഹായെ അനുഭവിച്ചറിയാൻ എല്ലാ ജനപദങ്ങൾക്കും അവസരമാകുന്നതിനുള്ള ഉദ്യമമാക്കിയെടുക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ അസാധാരണ പ്രേഷിതമാസാചരണം മഹത്തായ ആത്മീയമായ ഉൾക്കാഴ്ചകളിലേക്കും ഉദാത്തമായ മാനവികതയിലേയും ക്രൈസ്തവ സമൂഹത്തെ കൈപിടിച്ചുയർത്താനും അതുവഴി സമസ്തജനപദങ്ങൾക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യജീവിതത്തിനും കാരണമാകുന്ന ചുവടുവയ്പാകട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ
1919ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച "ഏറ്റവും വലിയ കാര്യം' എന്ന പ്രബോധനം നൽകുന്നതു ചരിത്രപരമായി പ്രധാനപ്പെട്ട കാലഘട്ടത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതിയിൽനിന്നു രക്ഷപ്പെടാൻ ഒരു വാതിൽ തെരയുന്ന ലോകത്തിന് പരിശുദ്ധ പിതാവ് തുറന്നുകൊടുത്ത ജാലകമായിരുന്നു "മാക്സിമും ഇല്ലൂദ്.' കൊളോണിയലിസം ഉളവാക്കിയ അരാജകത്വത്തിൽനിന്നു ലോകജനതയെ രക്ഷിക്കാൻ മാർപാപ്പയുടെ ഈ പ്രബോധനം വളരെ സഹായകമായി. യുദ്ധം മനുഷൻ മനുഷ്യനെതിരേയാണ് നടത്തുന്നതെങ്കിലും ആന്ത്യന്തികമായി ദൈവത്തിനെതിരായ കഠിനമായ പ്രവൃത്തിയായി ഈ പഠനം വിലയിരുത്തുന്നു. യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അത് മനുഷ്യസമൂഹത്തെ ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും അകറ്റുക മാത്രമല്ല മനുഷ്യജീവന്റെ മേലുള്ള ഹീനമായ കടന്നു കയറ്റത്തിനും കാരണമായി തീരുന്നു.
ഒന്നാം ലോകമഹായുദ്ധ തകർച്ചയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ മിശിഹായുടെ സ്നേഹത്തിന്റെ മുഖം ദർശിക്കുക മാത്രമാണ് പോംവഴിയെന്നു പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. കൊളാണിയലിസം തകർത്തെറിഞ്ഞ ദൈവവിശ്വാസവും സാമൂഹികനീതിയും അവസരസമത്വവും എല്ലാം തിരിച്ചെടുക്കാൻ സുവിശേഷത്തിന്റെ വെളിച്ചം മാത്രമാണ് ഏക മാർഗമെന്നു പരിശുദ്ധ പിതാവ് വ്യക്തമാക്കി. 1919 ൽ ബെനഡിക്ട് പാപ്പാ പുറപ്പെടുവിച്ച ഈ പ്രബോധനം ഇരുളിൽ തിളങ്ങിയ ദീപമായിരുന്നു. ഈ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ ആഗോളമായി സഭ അന്ന് നടത്തിയ പ്രേഷിത മുന്നേറ്റം മഹത്തായ മാനവിക മൂല്യങ്ങളിൽ ഊന്നിയതായിരുന്നു.
1919ലെ പ്രത്യേക സാഹചര്യം ലോകമഹായുദ്ധത്തിന്റെയും കൊളോണിയലിസത്തിന്റെതും ആയിരുന്നെങ്കിൽ ആ പ്രബോധനത്തിന്റെ ശതാബ്ദിയിൽ 2019ൽ ലോകം സമാനമോ അതിലും ഗുരുതരമായതോ ആയ വെല്ലുവിളികളെ നേരിടുകയാണ്. യുദ്ധം പ്രത്യക്ഷത്തിൽ അപകടമായി കാണപ്പെടുന്നില്ലെങ്കിലും അക്രമത്തിന്റെയും അതിക്രമത്തിന്റെയും കാർമേഘങ്ങൾ പലയിടങ്ങളിൽ ഉരുണ്ടുകൂടുന്നതും ഏത് സമയത്തും യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാവുന്നതുമായ സാഹചര്യം നിലനിൽക്കുന്നു.
ഭീകരപ്രവർത്തനങ്ങൾ ഭയാനകമായി വ്യാപിക്കുന്നതു ലോകസമാധനത്തിനു കടുത്ത ഭീഷണിയായിരിക്കുന്നു. കൊളോണിയലിസത്തിന്റെ പുനരവതാരങ്ങളായി ആഗോളീകരണവും കന്പോളസന്പദ്വ്യവസ്ഥയും കോർപറേറ്റ് സംസ്കാരവും എല്ലാമായി സാമൂഹ്യനീതി വീണ്ടും പരീക്ഷണവിധേയമായിരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ജീവന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധത്തിൽ സങ്കീർണമായിരിക്കുന്നു. മാനവികതയ്ക്കുമേൽ ഇരുൾ പരത്തുന്ന നവ സാമൂഹിക സംസ്കാരിക പരിസ്ഥിതി ജീർണതകളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനു കൂടുതൽ പ്രാധാന്യം കൈവരുന്നു.
ഈ ഒക്ടോബർ പ്രേഷിതമാസാചരണം ഈശോമിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായ മാനം വീണ്ടും കണ്ടെത്താൽ നമ്മെ സഹായിക്കണം. മാമ്മോദീസായിലൂടെ നമ്മുക്കു ദാനമായി ലഭിച്ച വിശ്വാസം നമ്മുടെ സ്വകാര്യമായ സ്വത്തല്ല. അതു മിശിഹായുടെ സഭയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. വിശ്വാസം സഭയിൽ ജീവിച്ചുകൊണ്ട് വസിക്കുന്ന സമൂഹത്തിൽ പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. വിശ്വാസത്തിലൂടെ സഭയിൽ ഈശോമിശിഹായുമായി ഐക്യപ്പെട്ടു രക്ഷയുടെ സാർവത്രിക കൂദാശയായ സഭയുടെ ശുശ്രൂഷ വഴി എല്ലാ ജനതകളും സത്യം അറിയുകയും തന്റെ കാരുണ്യം അനുഭവിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. (1 തീമോ. 2: 4: Lumen Gentium 48 (ലൂമെൻ ജെൻസിയം 48)
സഭ ലോകത്തിൽ രക്ഷയുടെ കൂദാശയാണ്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും സുവിശേഷ വെളിച്ചത്തിൽ കാണാൻ ഈശോമിശിഹായിലുള്ള വിശ്വാസമാണു നമ്മെ ശക്തരാക്കുന്നത്. സ്നേഹം വഴി വിഭജനവും അതിർത്തിയും പാർശ്വവത്കരണവും ഇല്ലാത്ത ഒരു സാമൂഹ്യ നിർമിതിയാണ് സഭയുടെ സുവിശേഷവത്കരണം. സ്നേഹവും കാരുണ്യവും സത്യവും സമാധാനവും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹ്യ സൃഷ്ടിക്കാണ് സുവിശേഷപ്രഘോഷണം ഉൗന്നൽ നൽകുന്നത്. ഈ പ്രഘോഷണം ഈശോമിശിഹായിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവത്തെപ്പറ്റി, മിശിഹായെപ്പറ്റി പ്രഘോഷിക്കുന്ന വ്യക്തി ദൈവത്തിന്റെ മനുഷ്യനായിരിക്കണം. പ്രഥമമായി ഈ അസാധാരണ പ്രേഷിതമാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതു ദൈവത്തിന്റെ മനുഷ്യരാകാനാണ്.
പ്രേഷിതധർമം മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും അവകാശമാണ്. മാമ്മോദീസായിൽ ഈശോമിശിഹായെ കണ്ടുമുട്ടിയ ഒരോ വ്യക്തിക്കും തങ്ങൾ അനുഭവിച്ചതായ രക്ഷയിലേക്കു ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്താൻ കടമയുണ്ട്. സഭ ഈ ധർമമാണു ലോകത്തിൽ നിർവഹിക്കുന്നത്. ഓരോ പ്രേഷിതവ്യക്തിയും തങ്ങളിൽനിന്നു പുറത്തുവന്ന് അപരനിലേക്ക് ഒഴുകുന്നതാണ് ക്രൈസ്തവസാക്ഷ്യം. അവർ തങ്ങളെത്തന്നെ സ്വയം ദാനമായി മറ്റുള്ളവർക്കു നൽകുന്നു. ജീവാത്മകവും ഭാവാത്മകവുമായ ബന്ധങ്ങൾ സ്ഥാപിക്കുന്നു. മാമ്മോദീസാ രക്ഷയ്ക്ക് ആവശ്യമാകുന്നത് അതു നമ്മെ ദൈവകുടുംബത്തിലെ അംഗങ്ങളാക്കുന്നതിനാലും അതിനാൽതന്നെ ഒരിക്കലും അനാഥരോ അപരിചിതരോ പാപികളോ അടിമകളോ ആക്കുന്നില്ലാത്തതിനാലുമാണ്. ദൈവം നൽകുന്ന യഥാർഥ മാനവികതയുടെ ആകാശത്തേക്കു പറക്കാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ അസാധാരണ പ്രേഷിതമാസം പരിശുദ്ധ ത്രീത്വത്തിലധിഷ്ഠിതമായ രക്ഷയിലേക്കു നമ്മെ കൂടുതൽ ചേർത്തുനിർത്തുന്നതും ദൈവാത്മാവിനാൽ ശക്തിപ്പെടുത്തുന്നതുമാകണം.
ഇന്നു സാധാരണമാകുന്ന അനിയന്ത്രിതമായ സെക്കുലറിസം മനുഷ്യവ്യക്തിയുടെ മഹത്ത്വത്തെയും മനുഷ്യജീവന്റെ വിലയെയും ധാർമിക മൂല്യങ്ങളുടെ ആവശ്യകതയെയും ഇകഴ്ത്തി ദൈവത്തിന്റെ സജീവ പിതൃത്വത്തെ ആക്രമണപരമായുള്ള സാംസ്കാരിക പരിത്യജിക്കൽ ആക്കി മാറ്റുന്പോൾ മാനവികതയ്ക്കു ഭംഗം വരുന്നു. ഒരോ വ്യക്തിയുടെയും ജീവനോടുള്ള പരസ്പര ബഹുമാനത്തിന്റെ പ്രകാശനം കണ്ടെത്തുന്നതു യഥാർഥ മാനുഷിക സാഹോദര്യത്തിലാണ്. ഈശോമിശിഹാ പകർന്നുതന്ന ദൈവസ്നേഹം കൂടാതെ മനുഷ്യസമൂഹത്തിൽ സഹോദര്യ സ്വീകാര്യതയും ഫലപ്രദമായ ഐക്യവും സാധ്യമല്ല. ദൈവം ഈശോമിശിഹാ വഴി വെളിപ്പെടുത്തിയ രക്ഷയുടെ രഹസ്യങ്ങൾ ഹൃദിസ്ഥമാക്കി ദൈവകേന്ദ്രീകൃതമായ പ്രപഞ്ച വ്യവസ്ഥിതിയാണു പ്രേഷിത പ്രവർത്തനത്തിന്റെ മർമം.
അസാധാരണ പ്രേഷിതമാസത്തിൽ പ്രധാനമായും നാലു കാര്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിനാണു പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമതായി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധം ദൃഢമാക്കുക. വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം, സഭാത്മകവും വ്യക്തിപരവുമായ പ്രാർഥനാനുഭവം ഇവ വഴി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ വളർച്ച മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സ്വന്തമാക്കണം.
രണ്ടാമതായി വിശുദ്ധരുടെയും രക്തസാക്ഷികളുടെയും സാക്ഷ്യജീവിതം മാതൃകയാക്കിക്കൊണ്ടു ലോകത്തിന് യഥാർഥ ക്രൈസ്തവസാക്ഷ്യം നൽകുക. മൂന്നാമതായി സഭയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രേഷിത രൂപീകരണത്തിന് ഉൗന്നൽ നൽകുക. വൈദികർ, സന്യസ്തർ, അല്മായർ എന്നിവർക്കു വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, മതബോധനം എന്നിവയിൽ കൂടുതൽ ആഴപ്പെട്ടുള്ള പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുക. നാലാമതായി ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന നിസ്വാർഥമായ പ്രേഷിത പ്രവർത്തനത്തിന് അവസരമൊരുക്കുക. ദരിദ്രരോടും വിലപിക്കുന്നവരോടും പലവിധത്തിൽ ക്ലേശങ്ങൾ സഹിക്കുന്നവരോടും കൂടെനിന്നുകൊണ്ട് അവർക്കായി സ്വയാർപ്പണം ചെയ്യാൻ പ്രചോദനമേകുക.
പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന പ്രേഷിതമുന്നേറ്റം ആധുനിക കാലഘട്ടത്തിൽ രക്ഷകനായ ഈശോമിശിഹായെ അനുഭവിച്ചറിയാൻ എല്ലാ ജനപദങ്ങൾക്കും അവസരമാകുന്നതിനുള്ള ഉദ്യമമാക്കിയെടുക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ അസാധാരണ പ്രേഷിതമാസാചരണം മഹത്തായ ആത്മീയമായ ഉൾക്കാഴ്ചകളിലേക്കും ഉദാത്തമായ മാനവികതയിലേയും ക്രൈസ്തവ സമൂഹത്തെ കൈപിടിച്ചുയർത്താനും അതുവഴി സമസ്തജനപദങ്ങൾക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യജീവിതത്തിനും കാരണമാകുന്ന ചുവടുവയ്പാകട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ