സൗദി: കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടാവുമ്പോൾ വാക്സിൻ എടുത്തവരാണെങ്കിൽ പരിശോധന വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ നിർബന്ധമായും ക്വാറന്റീനിൽ കഴിയണം.
തുടർന്നു അഞ്ച് ദിവസത്തിനു ശേഷം ടെസ്റ്റ് നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം. വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു.
രാജ്യത്ത് ഇപ്പോഴും വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 55 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ആണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും. കോവിഡ് കേസുകൾ ഒരു പരിധിവരെ കുറയാൻ സഹായിച്ചത് വാക്സിൻ വിതരണം ആണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നു അഞ്ച് ദിവസത്തിനു ശേഷം ടെസ്റ്റ് നടത്തണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആണെങ്കിൽ ക്ലിനിക്കുകളിൽ എത്തിയോ വീട്ടിലിരുന്നോ പരിശോധന നടത്തണം. വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു.
രാജ്യത്ത് ഇപ്പോഴും വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 55 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ആണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 25.5 ദശലക്ഷത്തിലധികം വരും. കോവിഡ് കേസുകൾ ഒരു പരിധിവരെ കുറയാൻ സഹായിച്ചത് വാക്സിൻ വിതരണം ആണെന്നും അദ്ദേഹം പറഞ്ഞു.